2016, ജൂലൈ 21, വ്യാഴാഴ്‌ച

കേരളത്തിന് ഭക്ഷ്യസ്വാശ്രയത്വം സാധ്യമാണ്

സണ്ണി പൈക്കട

മൂന്നുനേരം അരി ഭക്ഷിക്കണമെന്നത് ഒരു നേരം അരിഭക്ഷണവും രണ്ടുനേരം കിഴങ്ങുഭക്ഷണവും എന്ന നിലയിലേക്ക് മാറ്റം വരുത്തി...

Read more at: http://www.mathrubhumi.com/agriculture/features/kerala-is-also-possible-to-food-safety-malayalam-news-1.1211924

2016, ജൂലൈ 16, ശനിയാഴ്‌ച

ആഞ്ഞിലി ചക്ക(ആനിക്കാവിള)യുടെ കാര്യവും ചിന്തിക്കണം

അഡ്വ. ജോര്‍ജ്കുട്ടി കടപ്ലാക്കല്‍ 


കേരളത്തിലെ ഇടത്തരം കൃഷിക്കാരുടെ പുരയിടങ്ങളില്‍ സര്‍വ്വസാധാരണമായി കാണുന്ന ഒരു വൃക്ഷമാണ് ആഞ്ഞിലി. റബ്ബര്‍ തോട്ടങ്ങളിലെ ആഞ്ഞിലിവൃക്ഷങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡ് മരണശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ഇന്നും ആഞ്ഞിലിവൃക്ഷങ്ങള്‍ ഒരു ഡിപ്പോസിറ്റായി കര്‍ഷകര്‍ സൂക്ഷിക്കുന്നുണ്ട്. പണ്ട് ആഞ്ഞിലിത്തടിയും മറ്റും വെട്ടിവിറ്റാണ് കര്‍ഷകര്‍ പെണ്‍മക്കളെ കെട്ടിച്ചിരുന്നത്. ഇപ്പോള്‍ കാലം മാറി നിയമം മൂലം നിരോധിച്ചിരിക്കുന്ന സ്ത്രീധനത്തുക വര്‍ദ്ധിച്ചു. അതങ്ങനെയിരിക്കട്ടെ. ആഞ്ഞിലി വൃക്ഷത്തില്‍ കയറി ആനിക്കാവിള പ്രത്യേകതരം തോട്ടികൊണ്ട് പറിക്കുകയും ചപ്പ് നിറച്ച് കുട്ടയിലേക്ക് ഇട്ടുകൊടുക്കുകയും ചെയ്യുന്ന ഒരേര്‍പ്പാട് നാട്ടിന്‍ പുറങ്ങളിലുണ്ടായിരുന്നു. ഒരു പക്ഷെ നാട്ടിന്‍ പുറങ്ങളിലെ ആളുകള്‍ക്ക് പോഷകങ്ങള്‍ ലഭിച്ചിരുന്ന മാര്‍ഗ്ഗമായിരുന്നു അത്. ഇന്ന് മരം കയറാനാളില്ല. വിദേശ പഴവര്‍ഗ്ഗചെടികള്‍ വച്ചു പിടിപ്പിക്കുന്ന തിരക്കില്‍ ആനിക്കാവിള പിന്തള്ളപ്പെട്ടു.
കേരളത്തിലങ്ങോളമുള്ള ലക്ഷക്കണക്കായ ആഞ്ഞിലിവൃക്ഷങ്ങളില്‍ നിന്നും കോടിക്കണക്കിന് ആഞ്ഞിലി ചക്കകള്‍ പാഴായിപ്പോകുന്നുണ്ട്. ഭൂമിയുടെ  ആഴങ്ങളിലേക്കും അയല്‍ പറമ്പുകളിലേയ്ക്കുമൊക്കെ വേരുകള്‍ സഞ്ചരിച്ച് നിരവധി മൂലകങ്ങള്‍ വലിച്ചെടുത്ത് വളരുന്ന ആഞ്ഞിലി വൃക്ഷത്തിന്റെ കായ്കള്‍ പോഷക സമ്പുഷ്ടം തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല. ആഞ്ഞിലി കായ്കള്‍ പറിച്ച് മനുഷ്യന് ഉപയുക്തമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ഉണക്കിപൊടിച്ചെടുത്ത് കാലിത്തീറ്റയ്ക്കും കോഴിത്തീറ്റയ്ക്കുമൊക്കെ ഉപയോഗിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. കൃത്രിമ കാലിത്തീറ്റയും കോഴിത്തീറ്റയും മലയാളികളെ രോഗാതുരമാക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്തായാലും ആരോഗ്യ-ഭക്ഷ്യ സ്വരാജില്‍ ആഞ്ഞിലിചക്കയുടെ ഇടം ഒട്ടും അപ്രധാനമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാരും ഇതര ഏജന്‍സികളും ഗവേഷണത്തിനും പ്രായോഗിക പരിപാടികള്‍ക്കും ശ്രമിക്കേണ്ടിയിരിക്കുന്നു.
താഴെ കൊടുക്കുന്ന സൈറ്റില്‍ ആഞ്ഞിലിത്തൊലിയുടെയും കുരുവിന്റെയും ഔഷധഫലങ്ങളെപ്പറ്റി ഇംഗ്ലീഷില്‍ കൊടുത്തിട്ടുള്ളതിന്റെ സാരം ശ്രദ്ധിക്കുക: 
ആഞ്ഞിലിത്തൊലി അള്‍സറുകള്‍, വയറിളക്കം, മുഖക്കുരു എന്നിവ ശമിപ്പിക്കും.
ആഞ്ഞിലിക്കുരു വറുത്തുപൊടിച്ച് തേനില്‍ചേര്‍ത്ത് ആസ്ത്മായ്ക്ക് ഉപയോഗിക്കാം. ആഞ്ഞിലിക്കുരുവില്‍നിന്നുള്ള എണ്ണ പലവിധത്തിിലുള്ള ത്വഗ്രോഗങ്ങളുടെയും ചികിത്സയ്ക്ക് ഉത്തമമാണ്. ആഞ്ഞിലിക്കുരുവിന്റെ എണ്ണയെടുക്കുന്നതിന് 15 മിനിറ്റ് വെള്ളത്തില്‍ തിളപ്പിച്ചശേഷം തണുപ്പിച്ച് ഒരു ദിവസം വെള്ളത്തോടുകൂടി സൂക്ഷിക്കുക. വെള്ളത്തിനുമുകളില്‍ കാണപ്പെടുന്ന എണ്ണയാണ് ചികിത്സയ്ക്ക് ഉപയോഗിക്കേണ്ടത്.
(Bark has the properties to cure ulcers, diarrhea and pimples.
Roasted seeds powder mixed with honey for the treatment of asthma.
Oil from these fruits can be used for the treatment of skin diseases. For the extraction of oil, anjili seeds are boiled in water for 15 minutes. Once it cools, water with these seeds are kept for a day. The oil appeared on the surface is collected and can be applied on the skin for the treatment of various skin ailments)
http://healthyliving.natureloc.com/anjili-chakka-artocarpus-hirsutus-the-wild-jack-fruit-of-kerala-a-tropical-evergreen-tree-species/

2016, ജൂലൈ 4, തിങ്കളാഴ്‌ച

തൊണ്ണൂറ്റിയൊന്‍പതാം വയസ്സിൽ വലിയ ഇടയന്റെ ആടുകൃഷി

 പ്രായത്തെ തോല്പിക്കുന്ന പ്രസരിപ്പുമായി ആടുകൃഷിയിലേക്ക് ഇറങ്ങിയിരിക്കുകയാണ് അദ്ദേഹം. July 1, 2016, 10...

Read more at: http://www.mathrubhumi.com/agriculture/features/marchrysostom-goatfarming-malayalam-news-1.1172588

ഒരു സ്വാശ്രയ മുന്നേറ്റത്തിന്റെ തുടക്കം


ശില്പശാല നടന്നത് യഥാര്‍ഥത്തില്‍ പാലാടൗണില്‍ വച്ചല്ല, പാലായില്‍നിന്ന് പത്തു കിലോമീറ്ററോളം മാറിയുള്ള ഒരു ഗ്രാമമായ...

Read more at: http://www.mathrubhumi.com/agriculture/features/agriculture-news-from-pala-malayalam-news-1.1155073