2015, ജൂൺ 27, ശനിയാഴ്‌ച

നമ്മൾ ജീവിക്കുന്നത് കണ്ണടച്ചുള്ള നുണകളുടെയും വിഷത്തിന്റെയും ലോകത്താണ്

From: Sebastian k Jose 


Will the Media ever inform you that ...?

That Nestle company accepts that they add juice extracted from beef in chocolate kitkat.
_____________________________
Will the Media ever inform you ...?

That in a case in Chennai high court Fair and Lovely company accepted that the cream contains the oil from pig fats !!
______________________
Will the Media ever inform you ...?

That vicks is banned in how many countries of Europe ! There it has been declared as poison ! But in our country we see it's advertising on tv whole day !!
_____________________________
Will the Media ever inform you ...?

That Lifebouy is neither bath soap nor toilet soap ! But it's
a cabolic soap used for bathing animals !
Europe uses lifebouy for dogs ! And in our country millions of humans use it !!
_______________________
Will the Media ever inform you ...?

That coke / pepsi is in reality toilet cleaner ! it has been proved that it contains 21 types of different poisons ! And it's sale is banned in the canteen of Indian Parliament ! But it is sold in whole country !!
____________________
 
Will the Media ever inform you ...?

That foreign companies selling health tonics like boost ,complan ,horlics,maltova ,protinex ,were tested in Delhi at all india institute (which houses biggest laboratory in india ) and it was found that it is made from the waste left after oil is extracted from groundnut ! Which is food for animals ! From this waste they make health
tonic !!
__________________________
Will the Media ever inform you ...?

That when Amitabh Bachchon was operated for 10 long hours !
Then doctor had cut and removed large intestine !!and Doctor has told him that it has rotten due to drinking of
coke / pepsi ! And from next day he stopped advertising it and till today he doesn't advertise coke / pepsi !
__________________________________

Lots of people enjoy many poisonous things today.

Let's have a look over pizza Companies who sells pizza "Pizza Hut, Dominos, KFC, McDonalds, Pizza Corner, Papa John’s Pizza, California Pizza Kitchen,
Sal’s Pizza"
These are all american companies,
You can view it over Wikipedia.
Note:- to make pizza tasty
E-631 flavor Enhancer is added which is made from pork or pig meat. If you want see it on Google.
● Attention friends / relatives::: if following codes are mentioned on food packs then you should know what you are unknowingly consuming ....
E 322 - beef
E 422 - alcohol
E 442 - alcohol chemical
E 471 - beef alcohol
E 476 - alcohol
E 481 - mixture of beef and pork
E 627 - dangerous chemical
E 472 - mixture of beef, meat pork
E 631 - oil extracted from pig fats.b
● Note - you will find these codes mostly in products of foreign companies like :- chips , biscuits , chewing gums, toffees , kurkure and maggi !
● Don't ignore pay your kind attention if in doubt then search yourself through your sources if not internet.
● look at ingredient on maggi pack, you will find flavor (E-635 ).
● Also look for following codes on google :-
E100, E110, E120, E140, E141, E153, E210, E213, E214, E216, E234, E252, E270, E280, E325, E326, E327, E334, E335, E336, E337, E422, E430, E431, E432, E433, E434, E435, E436, E440, E470, E471, E472, E473, E474, E475, E476, E477, E478, E481, E482, E483, E491, E492, E493, E494, E495, E542, E570, E572, E631, E635, E904.

2015, ഫെബ്രുവരി 4, ബുധനാഴ്‌ച

100മേനിയുടെ വിജയം

ഒരു വിജയഗാഥ
 ചെലവില്ലാ പ്രകൃതി കൃഷി രീതീയില്‍ പരിചരിച്ച് കൊയ്യാന്‍ പാകമായ നെല്‍വയല്‍.
100മേനിയുടെ വിയം
 4ഏക്കറോളം വരുന്ന വയലിന് സമീപം ഏതാനും സെന്റ് ചെറിയ കണ്ടങ്ങള്‍ മാത്രമേ രാസവളവും കീടനാശിനികളും ഉപയോഗിച്ച് കൃഷി ചെയ്തീട്ടുള്ളു. അവയോടു ചേര്‍ന്നു കിടന്ന രണ്ടു മൂന്നു കണ്ടങ്ങളില്‍ ഒഴികെയുള്ളവയില്‍ 90 മുതല്‍ 100 മേനി വരെ വിളവുലഭിച്ചത് രാസവളമുപയോഗിച്ച് കൃഷി ചെയ്തവരെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. കൊയ്യാനെത്തിയ പരമ്പരാഗത കൊയ്ത്തുകാരും പുതിയ(പരമ്പരാഗത) കൃഷി രീതിയെ സംശയത്തോടെ നിരീക്ഷിച്ചിരുന്ന നെല്‍കൃഷിയോടു വിടപറഞ്ഞ സമീപ വാസികളായ കര്‍ഷകരും അവര്‍ക്കുണ്ടായ സന്തോഷം ഞങ്ങളുമായി പങ്കുവെച്ചു.

100മേനിയെന്ന് പരമ്പരാഗത കര്‍ഷരുടെ സാക്ഷ്യം
കൊയ്ത്ത്
നല്ല പൊരിവെയില്‍, പക്ഷെ കൊയ്യുമ്പോള്‍ പൊരിവെയില്‍ അറിയുന്നേയില്ല. കാല്‍വെള്ളയ്ക്കടിയില്‍ പാടത്തെ നനവുള്ള മണ്ണിന്റെ നല്ല തണുപ്പ് ഉള്ളതിനാലാണ് ചൂടറിയാത്തതെന്ന് കൂടെ കൊയ്യാനെത്തിയ
പെണ്ണാളുകള്‍ പറഞ്ഞുചന്നു.




ജീവിതത്തിലാദ്യമായി നെല്‍കൃഷി ചെയ്തു കൊയ്യാനും മെതിക്കാനും ഭാഗ്യം ലഭിച്ചു.

കൊയ്ത്തും മെതിയും കഴിഞ്ഞു .ഇനി ഉണങ്ങി തവിടു കളയാതെ കുത്തിയെടുത്താല്‍ എന്നോടൊപ്പം കര്‍ഷക കൂട്ടായ്മയിലെ 25പേര്‍ക്കും വിഷമുക്തമായ ചോറുണ്ണാം.  

http://prwaplassanal.blogspot.in/2015_02_01_archive.html
ഭക്ഷ്യ ആരോഗ്യ സ്വരാജ് തലപ്പുലം പഞ്ചായത്തിലെ പ്രവർത്തകരായ ജോണിക്കും ടോം നെൽസനും പ്രത്യേക അഭിനന്ദനങ്ങൾ !

2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

ആത്മാവിനെ മാത്രമല്ല മണ്ണിനെയും സമ്പന്നമാക്കാൻ പാനാമ്പുഴയച്ചൻ

കടുത്തുരുത്തി * മണ്ണാറപ്പാറ പള്ളിവികാരി ഫാ. ജോസഫ് പാനാമ്പുഴയെ അന്വേഷിച്ചു ചെല്ലുന്നവർ പള്ളിമേടയിൽ അദ്ദേഹത്തെ കണ്ടില്ലെങ്കിൽ പിന്നെയെത്തുക പള്ളിയിലെ കൃഷിയിടത്തിലാണ്. കുർബാനയും മറ്റ് ആത്മീയകാര്യങ്ങളുമെല്ലാം കഴിഞ്ഞാൽ അച്ചൻ പള്ളിപ്പറമ്പിലുണ്ടാകും. മുണ്ടും ബനിയനുമിട്ടു തോർത്തും തലയിൽ ചുറ്റി തന്റെ കൃഷികൾ പരിപാലിക്കുന്ന തിരക്കിലാകും അച്ചൻ. 

രണ്ടേക്കർ വരുന്ന കൃഷിഭൂമിയിൽ കാബേജ്, കോളിഫïവർ, കാരറ്റ്, ചോളം, പയർ, ശീമച്ചേമ്പ്, ചേന, ചീര, കോവൽ, പപ്പായ, ഏത്തവാഴ, കപ്പ, മോറിസ് വാഴ, ചീനി, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് പ്രധാന കൃഷികൾ. കൂടാതെ രാമച്ചം, ഏലം, ചെത്തി എന്നിവയും പള്ളിപ്പരിസരത്തു നട്ടുപിടിപ്പിക്കുന്നുണ്ട്. പള്ളിയുടെ പരിസരത്തും മുറ്റത്തുമെല്ലാം ഇപ്പോൾ കാബേജ് വിളവെടുപ്പിനു പാകമായി നിൽക്കുകയാണ്. ജൈവ കൃഷിയിൽ ഏറെ താൽപര്യമുള്ള പാനാമ്പുഴയച്ചൻ രണ്ടുവർഷം മുൻപാണു മണ്ണാറപ്പാറ ഇടവകയിൽ വികാരിയായി എത്തുന്നത്. 

വിഷമയമല്ലാത്ത പച്ചക്കറി ഉൽപാദനത്തിനായി പള്ളിയുടെ രണ്ടേക്കർ സ്ഥലത്തു ജൈവ കൃഷി ആരംഭിച്ചതോടെ ഇടവകയിലെ ഭൂരിഭാഗം കുടുംബങ്ങളിലും ജൈവ പച്ചക്കറിക്കൃഷി തുടങ്ങിയെന്ന് അച്ചൻ പറയുന്നു. എല്ലാ വീടുകളിലും കുടുംബക്കൃഷി എന്നതാണ് അച്ചന്റെ ലക്ഷ്യം.

ജൈവ കൃഷിക്കായി ചാണകം ലഭ്യമല്ലാതായപ്പോൾ അച്ചൻ രണ്ട് എരുമകളെയും ഒരു പോത്തിനെയും വാങ്ങി. ഇരുനൂറോളം കാബേജുകളും ചേമ്പും ചേനയും ഇഞ്ചിയും മഞ്ഞളുമെല്ലാം വിളവെടുപ്പിനു പാകമായിക്കഴിഞ്ഞു. നൂറോളം ഏത്തക്കുലകളും അടുത്ത ദിവസം വിളവെടുക്കുകയാണ്. അച്ചന്റെ പച്ചക്കറികൾ ഞായറാഴ്ച കുർബാനയ്ക്കുശേഷം ലേലംചെയ്തു വിൽക്കുകയാണു പതിവ്. സമീപമുള്ള പള്ളിവക സ്‌കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനും പച്ചക്കറികൾ നൽകും. പാനാമ്പുഴയച്ചനു പ്രോത്സാഹനവുമായി അസി. വികാരി ഫാ. അലക്‌സ് പൈകടയും സഹായി ഔസേപ്പച്ചൻ പുഴയകാട്ടിലുമുണ്ട്. 



പാലാ രൂപതയിലെ മറ്റൊരു പള്ളിയിലും വൈദികർ ഇത്ര വലിയരീതിയിൽ കൃഷി നടത്തുന്നില്ല. അച്ചന്റെ കൃഷി കാണാനും രീതികൾ മനസ്സിലാക്കാനുമായി ദിവസവും ഒട്ടേറെപ്പേരാണു കൃഷിയിടത്തിലെത്തുന്നത്. കൃഷി കാണാനെത്തുന്നവർക്കു പച്ചക്കറിത്തൈകൾ അച്ചൻ സൗജന്യമായി നൽകുന്നുണ്ട്.  

 comment:
ഉത്തരേന്ത്യയിൽ കത്തോലിക്കാ പള്ളികൾ ആക്രമിക്കപ്പെടുന്നു എന്ന് വാർത്തകൾ വരുന്നു. സ്വാഭാവികമായും അതിനെതിരേ പ്രതികരിക്കണം, പ്രതിരോധം ഏർപ്പെടുത്തണം എന്നൊക്കെ എല്ലാ ക്രിസ്ത്യാനികളും മുറവിളി കൂട്ടും. അത് നമ്മൾ സാധാരണ എന്തുണ്ടായാലും ചെയ്യാറുള്ളതാണ്. എന്നാൽ പള്ളികളുടെ കാര്യത്തിലാവുമ്പോൾ നമുക്ക് വെറൊരു തരത്തിലും ചിന്തിക്കാം. അതിങ്ങനെ:
Once there lived a young philosopher, a prophet and a seer who had envisioned a time when mankind would grow in the awareness of God who cannot be worshiped at a particular place called church or temples or on this mountain or that mountain, but find him everywhere and in everyone and especially in one's own heart. That time has not come yet for the majority of mankind. Such incidents are a beckoning to roost our minds for that blessed time when we never bother to complain about a place of worship being attacked or vandalized and learn that no such particular places ought to be created in the first place.

ഞാൻ പറയുന്നത്, ഇന്നത്തെ വാശിപിടിചുള്ള പള്ളികൃഷി ഒന്ന് നിറുത്തിയിട്ട്‌, അച്ചന്മാർ ഫാ. ജോസഫ് പാനാമ്പുഴ ചെയ്യുന്നതുപോലെ ജൈവകൃഷിയിൽ താത്പര്യം കാണിക്കട്ടെ, വിശ്വാസികള്ക്ക് അതിനുള്ള ഉത്തേജനം കൊടുക്കട്ടെ എന്നാണ്. അതുകൊണ്ടുള്ള ഗുണങ്ങൾ വിശ്വാസികളുടെ ആത്മാവിനും ശരീരത്തിനും മാത്രമല്ല, അന്യമതസ്ഥരുൾപ്പെടെയുള്ള പൊതുജനത്തിനും ഏറെയാണ്‌. ഇത്തരം വൈദികർ ധാരാളം ഉണ്ടാവണം, മുന്നോട്ടു വരണം. കൃഷിയും പ്രകൃതിസ്നേഹവും തന്നെ പ്രാർഥനയാവുമ്പോൾ കോണ്ക്രീറ്റ് പള്ളികളെ മറക്കാനും അവയുണ്ടാക്കുന്ന പൊല്ലാപ്പുകൾ ഒഴിവാക്കാനും ഇടയാകും. അതാണ്‌ ഇന്നിന്റെ ആവശ്യം.

2015, ഫെബ്രുവരി 2, തിങ്കളാഴ്‌ച

ഭക്ഷണം ഔഷധമാക്കാന് മുത്തശ്ശിമാരില്നിന്ന് പഠിക്കാം - ഡോ. എസ്. രാമചന്ദ്രന്

2015 ജനുവരി 30-ന് പാലാ സാന്ത്വനം ഓഡിറ്റോറിയത്തില്‍ യോഗാചാര്യ എന്‍ പി. ആന്റണിയുടെ ഭക്ഷണംതന്നെ ഔഷധം എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു, റിട്ടയേര്‍ഡ് പ്രിന്‍സിപ്പലും പ്രമുഖ ഗാന്ധിയനും പരിസ്ഥിതി, ഭക്ഷ്യ-സ്വരാജ് പ്രവര്‍ത്തകനുമായ ഡോ. രാമചന്ദ്രന്‍. അടുക്കളവൈദ്യമെന്നും മുത്തശ്ശി വൈദ്യമെന്നും ഒക്കെ വിളിച്ച് ഒരു തലമുറ അവഗണിച്ച കുറെ അറിവുകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിട്ടുള്ളതെന്നും ഭക്ഷണം ഔഷധമാക്കാന്‍ മാത്രമല്ല ഓജസ്സും രോഗങ്ങളില്ലാത്തവര്‍ക്ക് തേജസ്സും തുളുമ്പുന്ന ജീവിതം നയിക്കാനും ഈ പുസ്തകം വഴികാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വയം ആഹാരം ഉത്പാദിപ്പിക്കുന്നതിലൂടെമാത്രമേ യഥാര്‍ഥ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുവാനാവൂ എന്നും ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ചവ എന്നു പരസ്യപ്പെടുത്തി വിറ്റഴിക്കുന്നവയും വിഷാംശമുള്ളവയാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സദസ്സിനെ അനുസ്മരിപ്പിച്ചു.

പുസ്തകപ്രകാശനത്തോനുബന്ധിച്ച് സാന്ത്വനം സൗഖ്യ പരിശീലന കേന്ദ്രത്തിന്റെ  ഉദ്ഘാടനം  രാവിലെ 9-30 ന് പാലാ മുനിസിപ്പല്‍  ചെയര്‍മാന്‍ ശ്രീ കുര്യാക്കോസ് പടവന്‍ നിര്‍വഹിക്കുകയുണ്ടായി......for more details please visit :  http://sandhwanam-saf.blogspot.in/2015/02/blog-post.html

2015, ജനുവരി 28, ബുധനാഴ്‌ച

സൗഖ്യ പരിശീലനകേന്ദ്രം ഉദ്ഘാടനവും പുസ്തകപ്രകാശനവും


തേന്‍ / തേനീച്ച  ചികിത്സ സംബന്ധിച്ച് ഈ വിഷയത്തില്‍ ഇന്ത്യയില്‍ ഇന്നുള്ള വിദഗ്ധരില്‍ പ്രമുഖനായ ശ്രീ ടി. കെ. രാജു നയിക്കുന്ന ക്ലാസ്സ് എല്ലാ വെള്ളിയാഴ്ചയും രാവിലെ 11 മുതല്‍ സാന്ത്വനത്തില്‍ ഉണ്ട്.
ഫെബ്രുവരി  7 മുതല്‍ എല്ലാ ശനിയാഴ്ചയും രാവിലെ 9 മുതല്‍ യോഗാചാര്യ എന്‍. പി. ആന്റണിയുടെ യോഗാക്ലാസ്സുകള്‍  ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9447858743 / 9495780269

2015, ജനുവരി 27, ചൊവ്വാഴ്ച

ആരോഗ്യത്തിന് 101 പുഡ്ഡിങ്ങുകള്‍

ജനുവരി 30 രാവിലെ 9 - 30- ന് പാലാ സാന്ത്വനം ഓഡിറ്റോറിയത്തില്‍ വച്ച് പ്രകാശനം ചെയ്യുന്ന  ഭക്ഷണം തന്നെ ഔഷധം എന്ന പുസ്തകത്തിന് ഗ്രന്ഥകാരന്‍ യോഗാചാര്യ എന്‍. പി ആന്റണി എഴുതിയിട്ടുള്ള ആമുഖം

ആധുനിക മനുഷ്യന്റെ വേഷത്തിലും രൂപത്തിലും സങ്കല്പങ്ങളിലും പെരുമാറ്റത്തിലും, എന്തിനേറെ ഭക്ഷണരീതി കളിലും മാറ്റം വന്നിരിക്കുന്നു.  മനുഷ്യമനസ്സ് ഇന്ന് പരിഷ്‌കാര ങ്ങളുടെ പിന്നാലെ പരക്കം പായുകയാണ്. പഴയ ഭക്ഷണ സംസ്‌കരണരീതികളോട് പുതിയതലമുറയ്ക്ക് ഇന്ന് വലിയ താത്പര്യമില്ല. മാധ്യമങ്ങളുടെ പരസ്യകരാളഹസ്തങ്ങളില്‍പ്പെട്ട് ചിലര്‍ ആ വഴിക്കു പോകുന്നു. രോഗഗ്രസ്തമായ ഒരു ഭക്ഷണരീതിയോടാണ് പുതുതലമുറയ്ക്ക് കൂടുതല്‍ അടുപ്പം. ഫാസ്റ്റ്ഫുഡ് സംസ്‌കാരം ജീവിതശൈലിയായി മാറിയിരിക്കുന്നു. ഫലമോ? ജീവിതശൈലീ രോഗങ്ങള്‍ കൊണ്ട് മനുഷ്യര്‍ കഷ്ടപ്പെടുന്നു.
വലിയ വിദ്യാഭ്യാസം ഇല്ലായിരുന്നെങ്കിലും നമ്മുടെ മുത്തശ്ശിമാര്‍ക്ക് ആരോഗ്യകാര്യങ്ങളില്‍ വേണ്ട അറിവുണ്ടായിരുന്നു. പണ്ടുകാലങ്ങളില്‍ ഓരോ വീടുകളിലും അവസരോചിതമായി ഓരോ അംഗങ്ങള്‍ക്കും, പ്രത്യേകിച്ച് ശിശുക്കള്‍ക്ക്, ആരോഗ്യത്തിനാവശ്യ മായ പുഡ്ഡിങ്ങ് (കുറുക്കി ഉണ്ടാക്കുന്ന ഭക്ഷണം) ഉണ്ടാക്കുമായിരുന്നു. പ്രകൃതിദത്തവും നല്ല രുചിയും ഔഷധഗുണവുമുള്ളതും പല രോഗങ്ങളെ മാറ്റുന്നവയുമായിരുന്നു, അവയൊക്കെ. കുഞ്ഞുങ്ങള്‍ക്ക് കൊടുക്കേണ്ട പുഡ്ഡിങ്ങുകളെക്കുറിച്ചും മുതിര്‍ന്നവര്‍ക്ക് ഉണ്ടാക്കി നല്‌കേണ്ട പുഡ്ഡിങ്ങുകളെക്കുറിച്ചും അന്നത്തെ തലമുറയ്ക്ക് നല്ല അറിവുണ്ടായിരുന്നു.
പരിഷ്‌കാരത്തിന്റെ കുത്തൊഴുക്കില്‍ അരകല്ലും അമ്മിക്കല്ലും പുരയ്ക്കകത്തുനിന്നു വലിച്ചെറിഞ്ഞ ആധുനികമനുഷ്യന്‍ കൃത്രിമമായ ഭക്ഷണക്കൂട്ടുകളുടെ രുചിയില്‍ മതിമറന്ന് രോഗങ്ങള്‍ വിലയ്ക്കുവാങ്ങി ഔഷധക്കമ്പനികളുടെ മരുന്നു വാങ്ങാന്‍ ക്യൂനില്ക്കുന്ന കാഴ്ചയാണ് കാണുവാന്‍ കഴിയുന്നത്. ഇവിടെയാണ് 'Old is gold' എന്ന പഴഞ്ചൊല്ല്  അര്‍ഥവത്താകുന്നത്. നമ്മുടെ അമ്മമാര്‍ കുട്ടിക്കാലത്തു നല്കിയ രുചികരവും ആരോഗ്യകരവുമായ പുഡ്ഡിങ്ങുകളുടെ രുചി ഇന്നും പലരുടെയും നാവില്‍ നിറഞ്ഞുനില്പുണ്ടാകും. 
പണ്ട് ഗ്രാമങ്ങളില്‍ ഓരോ കാലഘട്ടത്തിലും അതാതു ഋതുഭേദങ്ങള്‍ക്കനുസരിച്ച് ശരിയായ ഔഷധജ്ഞാനത്തോടെ കുടുംബത്തിന്റെ ആരോഗ്യത്തെപ്രതി ശരിയായ ഭക്ഷണസാധനങ്ങല്‍ ഉണ്ടാക്കുവാന്‍ അന്നത്തെ അമ്മമാര്‍ക്ക് കഴിവുണ്ടായിരുന്നു. പഴയകാലത്തെ ഔഷധക്കഞ്ഞിയൊക്കെ അതിന്റെ തെളിവാണ്. അന്നത്തെ അമ്മമാര്‍ ഇന്നത്തേതുപോലെ സയന്‍സ് പഠിച്ചവരല്ല. അവര്‍ക്ക് വിദ്യാഭ്യാസം കുറവായിരുന്നു. എന്നാല്‍ അവര്‍ അറിവുള്ളവരായിരുന്നു. വിവരവും വിവേകവുമുള്ളവരായിരുന്നു. അന്നത്തെ അമ്മാര്‍ കുടുംബത്തിന്റെ ആരോഗ്യം അവരുടെ കയ്യിലാണെന്ന് കരുതിയിരുന്നു. എന്നാല്‍ ഇന്നത്തെ അമ്മമാര്‍ കുടുംബത്തിന്റെ ആരോഗ്യം ഡോക്ടര്‍മാരുടെ കയ്യിലാണെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ നിസ്സാരരോഗങ്ങള്‍ക്കുപോലും ഡോക്ടര്‍മാരുടെ അടുത്ത് ക്യൂനിന്ന് അനാവശ്യപരിശോധനകള്‍ നടത്തി ധനവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നു. തങ്ങള്‍ പഠിച്ച ശാസ്ത്രം ഇന്നത്തെ തലമുറയ്ക്ക് പ്രയോജനപ്രദമല്ല എന്നു കരുതി മുത്തശ്ശിമാര്‍ മാറിനില്ക്കുകയുംകൂടി ചെയ്യുന്ന സാഹചര്യത്തിലാണ് അവരുടെ അറിവുകള്‍ സമാഹരിച്ച് ഇങ്ങനെ ഒരു പുസ്തകമെഴുതാന്‍ ഞാന്‍ പ്രേരിതനായത്.
നമ്മുടെ പൂര്‍വികരുടെ ഭക്ഷണരീതിയുടെ സവിശേഷതകളും പ്രാധാന്യവും എന്തെന്നല്ലേ? പ്രകൃതിയില്‍നിന്നു ലഭിക്കുന്ന കായ്കനികള്‍ ഇലകള്‍, പൂക്കള്‍ എന്നിവ അവസ്ഥ അനുസരിച്ചെടുത്ത് അന്നത്തെ അമ്മമാര്‍ ഉണ്ടാക്കിയിരുന്ന ഭക്ഷണം മിക്കപ്പോഴും ആരോഗ്യപ്രദമായ, രുചികരമായ നല്ല പുഡ്ഡിങ്ങുകളാ യിരുന്നു. അവ ഏതു കാലാവസ്ഥയിലും കുഞ്ഞുങ്ങള്‍ക്കു മുതല്‍ വൃദ്ധര്‍ക്കുവരെ ഉപയോഗിക്കാവുന്നവയും ആയിരുന്നു.
ഇതില്‍ പറയുന്ന പുഡ്ഡിങ്ങുകള്‍ പ്രമേഹരോഗമുള്ളവര്‍ക്കായി ഉണ്ടാക്കുമ്പോള്‍ പഞ്ചസാര ഒഴിവാക്കേണ്ടതാണ്. ഉണ്ടാക്കി ആറിക്കഴിഞ്ഞാല്‍ ചെറിയ അളവില്‍ തേന്‍ ചേര്‍ത്ത് ഉപയോഗിക്കാം. കൂടുതല്‍ ആളുകള്‍ക്കുവേണ്ടി ഉണ്ടാക്കുമ്പോള്‍ അതിനനുസരിച്ചു വേണ്ടത്ര സാധനങ്ങള്‍ ആനുപാതികമായ അളവില്‍ ചേര്‍ക്കേണ്ടതാണ്.
പാരമ്പര്യമായി ഉപയോഗിച്ച് അനുഭവം കണ്ടിട്ടുള്ളവയാണ് ഇതില്‍ എഴുതിയിരിക്കുന്നവയെല്ലാം. ഇതുപോലെതന്നെ അനുഭവം കണ്ടിട്ടുള്ളവ നിങ്ങള്‍ക്കും ഒരുപക്ഷേ, അറിയാമായിരിക്കും. അവയും ഇതുപോലെ  പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക.
ആധുനിക മനുഷ്യന് ആരോഗ്യകരമായ ജീവിതശൈലിക്ക് പരമ്പരാഗതവും പ്രകൃതിദത്തവുമായ ശുദ്ധ പാചകരീതികളാണ് കൂടുതല്‍ നല്ലത്.
ഇന്നത്തെ പത്രപരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കേരളത്തിലെ ജനതയുടെ ലൈംഗിക-അനാരോഗ്യത്തെ മുതലെടുക്കുന്ന ധാരാളം പരസ്യങ്ങള്‍ കാണാം. എന്നാല്‍ പാര്‍ശ്വഫലങ്ങളില്ലാത്തതും ചെലവുകുറഞ്ഞതും ശുദ്ധവും ലളിതവുമായ അനേകം വാജീകരണ പുഡ്ഡിങ്ങുകളുണ്ട്. (അവയും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.)
ഇതില്‍ പറയുന്ന പുഡ്ഡിങ്ങുകള്‍ ശീലിക്കുന്നതുവഴി നമ്മുടെ ആരോഗ്യം നന്നാകട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട്. എല്ലാവര്‍ക്കും ആയുരാരോഗ്യസൗഖ്യം നേര്‍ന്നുകൊള്ളുന്നു.
ഈ പുസ്തകം സൂക്ഷ്മമായി വായിച്ച് ഒരവതാരിക എഴുതി എന്നെ അനുഗ്രഹിച്ച ശ്രേഷ്ഠവൈദ്യകുടുംബ പരമ്പരയില്‍പ്പെട്ട സാത്വികനായ ഡോ. പി. കെ. അനിയന്‍ലാല്‍ B.A.M.S. ന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ ഡി. റ്റി. പി., ലേ-ഔട്ട് എന്നിവ ഭംഗിയായി നിര്‍വഹിച്ച പ്രിയ സുഹൃത്ത് ജോസാന്റണിക്കും നന്ദി!
കവര്‍ചിത്രം കമ്പ്യൂട്ടര്‍ സെറ്റ് ചെയ്ത സെബിമാസ്റ്റര്‍ക്കും ഇതിന്റെ പ്രസാരകരായ സാന്ത്വനം ആക്ഷന്‍ ഫോഴ്‌സിനും ഭക്ഷ്യ-ആരോഗ്യസ്വരാജിനും പ്രത്യേകം നന്ദി.

പുസ്തകത്തിലെ 'ആരോഗ്യത്തിന് 101 പുഡ്ഡിങ്ങുകള്‍' എന്ന ഒന്നാം ഭാഗത്തിൽ നിന്നും 'ഒറ്റമൂലികള്‍ 101 രോഗങ്ങള്‍ക്ക്' എന്ന രണ്ടാംഭാഗത്തിൽ നിന്നും ഉള്ള കുറിപ്പുകൾക്ക്‌ 

http://annadhanyatha.blogspot.in/


                                                                                                            

2015, ജനുവരി 24, ശനിയാഴ്‌ച

ആറാമത് പ്രതിമാസ യോഗം

ഭക്ഷ്യ- ആരോഗ്യ സ്വരാജ് കര്‍മ്മസമിതി

ജനുവരി ഇരുപത്തിയാറാം തീയതി ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നരിയങ്ങാനം വരിക്കപ്ലാക്കല്‍ മനോജിന്റെ വസതിയില്‍തലപ്പുലം പ‌ഞ്ചായത്ത് ഭക്ഷ്യ-ആരോഗ്യ സ്വരാജ് കര്‍മ്മസമിതിയുടെ ആറാമത് പ്രതിമാസ യോഗം ജനുവരി ഇരുപത്തിയാറാം തീയതി ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നരിയങ്ങാനം വരിക്കപ്ലാക്കല്‍ മനോജിന്റെ വസതിയില്‍ വച്ച് കൂടുന്നു.  
കര്‍ഷകരുടെ വ്യക്തിപരമായ കാര്‍ഷിക അനുഭവങ്ങളും പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും ചര്‍ച്ചചെയ്യുന്ന യോഗത്തില്‍ ഡോ. എസ്. രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.  
നാടന്‍ പശുവിന്റെ ചാണകമുപയോഗിച്ചുണ്ടാക്കുന്ന ജീവാമൃതം സൗജന്യനിരക്കില്‍ ആവശ്യമുള്ളവര്‍ക്ക് യോഗത്തില്‍ വച്ച് അത് ബുക്കുചെയ്യാവുന്നതാണ്.
ഫോണ്‍ : 9961878360

2015, ജനുവരി 22, വ്യാഴാഴ്‌ച

Take Action for Seed Freedom and Food Democracy!

Newsletter 129: Join Vandana Shiva’s Call for Seed Freedom and Food Democracy!
-January 20th 2015 -
http://fairworldproject.org/in-the-news/newsletter-129-join-vandana-shivas-call-for-seed-freedom-and-food-democracy/
Activist, author, and physicist Dr. Vandana Shiva has penned an open letter to India Prime Minister Modi and US President Obama making the case for seed freedom for farmers and food democracy for all. While India has relatively strong laws protecting rights of nature and people and their relationship to seeds, the US has ceded undue power to corporations to patent seeds, call them “inventions,” restrict farmers’ rights to use them, and collect royalties when farmers plant their seeds. If the US succeeds in pressuring India to adopt an approach similar to the US, it will be a disaster for citizens globally.

International Year of Family Farming Wraps Up as Year of Soils Begins
One of the highlights of the UN International Year of Family Farming was a photo contest sponsored by AgriCultures Network and World Rural Forum. The UN has declared 2015 the International Year of Soils in recognition of the critical role of soil in food, farming, and climate.
Facebook Twitter LinkedIn Blog Donate to Fair World Project today!

Fair World Project (FWP)
PO Box 42322
Portland, OR 97202
Phone: 800-631-9980
www.fairworldproject.org
Fair World Project (FWP) is a campaign of the Organic Consumers Association, a 501c(3) non-profit organization. FWP promotes fair trade, insists on integrity in fair trade, and cultivates a holistic approach to global economics.

2015, ജനുവരി 20, ചൊവ്വാഴ്ച

'ഭക്ഷണം തന്നെ ഔഷധം' - പ്രസാരകക്കുറിപ്പ്

യോഗാചാര്യ എന്‍ പി ആന്റണിയുടെ 'ഭക്ഷണം തന്നെ ഔഷധം' എന്ന (ഉടന്‍ പ്രസിദ്ധീകരിക്കുന്ന) പുസ്തകത്തിലെ പ്രസാരകക്കുറിപ്പ്


കേരളത്തിലെ ആരോഗ്യനിലവാരം അധഃപതിച്ചു കൊണ്ടിരിക്കുന്ന തിന്റെ മുഖ്യകാരണം നാം നമ്മുടെ പരമ്പരാഗത ആഹാരശീലങ്ങള്‍ കൈവെടിഞ്ഞതാണല്ലൊ. അതു വീണ്ടെടുക്കാന്‍ സ്വാശ്രിതസ്വഭാവമുള്ള കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന ബോധ്യത്തോടെ നടത്തുന്ന ഭക്ഷ്യ ആരോഗ്യ സ്വരാജ് കാമ്പയിനില്‍ ഈ പുസ്തകവും ഇതിലെ ആശയങ്ങളും പ്രചരിപ്പിക്കുന്നതാണ്. ഭക്ഷ്യ ആരോഗ്യ സ്വരാജിന്റെയും സാന്ത്വനം ആക്ഷന്‍ ഫോഴ്‌സിന്റെയും റിസോഴ്‌സ് ടീമുകളില്‍ അംഗമാണ് യോഗാചാര്യ എന്‍. പി. ആന്റണി. അതിനാല്‍ തന്റെ 'ഭക്ഷണംതന്നെ ഔഷധം' എന്ന പുസ്തകത്തിന്റെ വിതരണം സാന്ത്വനം ആക്ഷന്‍ ഫോഴ്‌സിനെ ഏല്പിക്കാന്‍ ഗ്രന്ഥകാരന്‍ (പ്രസാധകന്‍) തീരുമാനിച്ചത് സമുചിതംതന്നെ. ഗ്രന്ഥകാരന്റെ ആശയങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കേരളീയര്‍ നല്കുമെന്നും നമ്മുടെ ആരോഗ്യനിലവാരം മെച്ചപ്പെടുമെന്നുമാണ് ഞങ്ങളുടെ പ്രതീക്ഷ.
ഭക്ഷ്യ ആരോഗ്യ സ്വരാജിനും
സാന്ത്വനം ആക്ഷന്‍ ഫോഴ്‌സിനും വേണ്ടി
                    ജോസാന്റണി - 9447858743