2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

നല്ല കര്‍ഷകനെന്ന് അറിയപ്പെടുന്നത് സിനിമാനടനെന്ന് അറിയപ്പെടുന്നതിനെക്കാള്‍ അഭിമാനകരം - അനൂപ് ചന്ദ്രന്‍

ഭക്ഷ്യ-ആരോഗ്യ-സ്വരാജ് സംസ്ഥാനചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടശേഷം സംസാരിക്കുകയായിരുന്നു പ്രശസ്ത ചലച്ചിത്ര യുവനടന്‍ ശ്രീ അനൂപ് ചന്ദ്രന്‍ . 
ഇങ്ങനെ ഒരു സ്ഥാനം തനിക്ക് മറ്റേതു പ്രസ്ഥാനം തന്നാലും ഒരു മുള്‍മുടിയായേ അനുഭവപ്പെടുമായിരുന്നുള്ളു എന്നും ഈ സ്ഥാനം വലിയൊരു കാര്യത്തില്‍ പങ്കാളിയാകാന്‍ തനിക്കു ലഭിച്ചിരിക്കുന്ന മഹത്തായൊരു നിയോഗമായാണ് താന്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എത്തിയ അമ്പതിലേറെ പ്രതിനിധികള്‍ പങ്കെടുത്ത ഭക്ഷ്യ-ആരോഗ്യ-സ്വരാജ് മൂന്നാമത് സംസ്ഥാനതല കൂടിച്ചേരലില്‍ ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രംസ്ഥാപകനും  ഗാന്ധിസ്മാരകനിധി സെക്രട്ടറിയുമായ ശ്രീ കെ. ജി. ജഗദീശന്‍ അധ്യക്ഷത വഹിച്ചു. ശ്രീ സണ്ണി പൈകട സമ്മേളനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ഓരോ പ്രതിനിധിയും തനിമയുള്ള അഭിപ്രായങ്ങള്‍ പങ്കുവച്ചു. (അവ നാളെ മുതല്‍ ദിവസവും പ്രസിദ്ധീകരിക്കുന്നതാണ്.) 
സംസ്ഥാന കണ്‍വീനറായി ശ്രീ സണ്ണി പൈകട തെരഞ്ഞെടുക്കപ്പെട്ടു. വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായി കണ്‍വീനര്‍മാരെയും റിസോഴ്‌സ് പേഴ്‌സണ്‍സിനെയും തെരഞ്ഞെടുത്തശേഷമാണ് യോഗം പിരിഞ്ഞത്. (വിശദവിവരങ്ങള്‍ അടുത്തദിവസം). 

2013, സെപ്റ്റംബർ 28, ശനിയാഴ്‌ച

ആരോഗ്യത്തിന് നാട്ടുപഴങ്ങള്‍ Health Slideshow - Mathrubhumi Health

ആരോഗ്യത്തിന് നാട്ടുപഴങ്ങള്‍ Health Slideshow - Mathrubhumi Health:

'via Blog this'

വയറൊതുക്കാന്‍ 10 കൂട്ടം ആഹാര സാധനങ്ങള്‍ Health Slideshow - Mathrubhumi Health

വയറൊതുക്കാന്‍ 10 കൂട്ടം ആഹാര സാധനങ്ങള്‍ Health Slideshow - Mathrubhumi Health:

'via Blog this'

ഓര്‍മശക്തിക്ക് ഒരു രുചിക്കൂട്ട്‌ Health Slideshow - Mathrubhumi Health

ഓര്‍മശക്തിക്ക് ഒരു രുചിക്കൂട്ട്‌ Health Slideshow - Mathrubhumi Health:

'via Blog this'

2013, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

▶ Simple Methods of Detection of Adulterants in Food Products - YouTube

▶ Simple Methods of Detection of Adulterants in Food Products - YouTube:

'via Blog this'

ലോകത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മൂന്നിലൊന്നും പാഴായിപ്പോകുന്നതായി റിപ്പോര്‍ട്ട് | - Anweshanam

ലോകത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മൂന്നിലൊന്നും പാഴായിപ്പോകുന്നതായി റിപ്പോര്‍ട്ട്. 47 ലക്ഷം കോടി രൂപ വരുന്ന ഭക്ഷ്യവസ്തുക്കളാണ് ഉപയോഗശൂന്യമാകുന്നത്. ചൈനയിലാണ് ഇതിന്റെ തോത് കൂടുതലെന്നും റോമിലെ എഫ്.എ.ഒ. പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വടക്കേ അമേരിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും ഇറച്ചി വ്യവസായം, ഏഷ്യയിലെ പഴവിപണി എന്നിവയില്‍ നിന്നാണ് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ ഭൂരിഭാഗവും പാഴാകുന്നത്. പ്രതിവര്‍ഷം 130 കോടി ടണ്‍ ഭക്ഷ്യവസ്തുക്കളാണ് നാം പാഴാക്കിക്കളയുന്നത്. സമ്പന്നരാജ്യമായ സ്വിറ്റ്‌സര്‍ലന്‍ഡിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തേക്കാള്‍ കൂടുതലാണ് ഇതിന്റെ മൂല്യം. വരുംതലമുറയായിരിക്കും ഇതിന് വില നല്‍കേണ്ടിവരുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പരിപാടിയുടെ തലവന്‍ അച്ചിം സ്റ്റെയ്‌നര്‍ പറഞ്ഞു. 37 വര്‍ഷത്തിനുള്ളില്‍ ലോകജനസംഖ്യ 200 കോടികൂടി വര്‍ധിക്കും. ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കുന്നതിനെക്കാള്‍ ഭക്ഷ്യവസ്തുക്കള്‍ പാഴാകുന്നത് തടയുന്നതില്‍ ശ്രദ്ധചെലുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ മേഖലയില്‍ ഒരാള്‍ പ്രതിവര്‍ഷം 100 കിലോഗ്രാം പച്ചക്കറികള്‍ പാഴാക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 80 കിലോ ധാന്യങ്ങളും നഷ്ടപ്പെടുത്തുന്നു.​ - See more at: http://anweshanam.com/index.php/relatednews/news/15995#sthash.HFRbBsXS.p7UEPmPT.dpuf

ലോകത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മൂന്നിലൊന്നും പാഴായിപ്പോകുന്നതായി റിപ്പോര്‍ട്ട് | - Anweshanam:

'via Blog this'

2013, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

മൂന്നാമത് സംസ്ഥാനതല കൂടിയാലോചനായോഗം

ഭക്ഷ്യ-ആരോഗ്യസ്വരാജ് കാമ്പയിന്‍ 

സെപ്റ്റംബര്‍ 29 ഞായര്‍ രാവിലെ 10 മണിമുതല്‍ 5 മണിവരെ 
ആലപ്പുഴ SL പുരം ഗാന്ധിസ്മാരകഗ്രാമസേവാകേന്ദ്രത്തില്‍

ബഹുമാന്യ സുഹൃത്തെ,
ഭക്ഷ്യ-ആരോഗ്യസ്വരാജ് എന്ന ആശയം മുന്‍നിര്‍ത്തി സംസ്ഥാനതലത്തില്‍ ആദ്യം തൃശ്ശൂരും പിന്നീട് തിരുവനന്തപുരത്തും ആണ് യോഗങ്ങള്‍ നടന്നത്. ആ യോഗങ്ങളുടെ തുടര്‍ച്ചയായി വിവിധ ജില്ലകളില്‍ ജില്ലാതല ആലോചനാ യോഗങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളും നടക്കുകയുണ്ടായി. എന്നാല്‍ സംസ്ഥാനതലത്തില്‍ ഒരു കാമ്പയിന്‍ എന്ന നിലയില്‍ ഈ വിഷയം പൊതു സമൂഹത്തിലവതരിപ്പിക്കുന്നതിന് തുടക്കം കുറിച്ചത് ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന് ഏഴു ജില്ലകളില്‍ നടന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ്.
ഇരുപത്തഞ്ചോളം സംഘടനകള്‍ ഈ കാമ്പയിനുമായി ഇതിനോടകം ബന്ധപ്പെട്ടുകഴിഞ്ഞു.
ഭക്ഷ്യ-ആരോഗ്യസ്വരാജ് കര്‍മ്മപരിപാടികളുമായി കൂടുതല്‍ പ്രസ്ഥാനങ്ങളെ കൂട്ടിച്ചേര്‍ത്തുകൊണ്ട് ഏകോപിതമായും ആസൂത്രിതമായും മുന്നോട്ടു നീങ്ങുന്നതു സംബന്ധിച്ച കൂടിയാലോചനകള്‍ക്കായി സെപ്റ്റംബര്‍ 29 ന് ഞായര്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ആലപ്പുഴജില്ലയിലെ SL പുരം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തില്‍വച്ച് ഒരു യോഗം സംഘടിപ്പിച്ചിരിക്കുന്നു. യോഗത്തിലേക്ക് താങ്കളെ പ്രത്യേകം ക്ഷണിക്കുന്നു.
ഈ പരിപാടിയുടെ ഏകോപനത്തിന് പ്രത്യേക സമിതിയോ ഭാരവാഹികളോ ഇതുവരെയില്ല. അതുകൊണ്ടുതന്നെ ഓരോരുത്തരും ഇക്കാര്യത്തില്‍ താല്‍പര്യമുള്ള സുഹൃത്തുക്കളെ യോഗത്തിലേക്ക് ക്ഷണിക്കാനുള്ള ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹാദരപൂര്‍വ്വം,
കെ. ജി. ജഗദീശന്‍ , സെക്രട്ടറി
SN പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം
ഫോണ്‍ : 9447086549
സണ്ണി പൈകട, കൊന്നക്കാട് പി.ഒ
കാസര്‍ഗോഡ് ഫോണ്‍ : 9446234997
യോഗസ്ഥലത്തെത്താനുള്ളവഴി:ചേര്‍ത്തല-ആലപ്പുഴ ഹൈവേയില്‍ കഞ്ഞിക്കുഴി പോലീസ് സ്റ്റേഷന്‍ സ്റ്റോപ്പില്‍ ബസ്സിറങ്ങുക. അവിടെ നിന്ന് 200 മീറ്റര്‍ തെക്കോട്ട് നടന്നാല്‍ ഹൈവേയുടെ അരികില്‍ തന്നെയുള്ള SN പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിലെത്താം. അകലെ നിന്ന് വരുന്നവര്‍ ദയവായി നേരത്തെയെത്തുക തലേന്ന് രാത്രിവരുന്നവര്‍ക്കും വെളുപ്പിന് വരുന്നവര്‍ക്കും വിശ്രമിക്കാനും കുളിക്കാനും മറ്റുമുള്ള സൗകര്യം അവിടെയുണ്ട്. നേരത്തെ വരുന്നവര്‍ ബന്ധപ്പെടുക. രാജീവ് മുരളി ഫോണ്‍ : 9400563869 

ഭക്ഷ്യ-ആരോഗ്യസ്വരാജ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്കും ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ക്കും http://bhakshyaswaraj.blogspot.in/
സന്ദര്‍ശിക്കുക: Facebook pages: Food-health swaraj, (just click 'like' to join)
Bhakshsya Swaraj ( ഇതില്‍ മാത്രം Bhakshsya എന്നാണ് spelling)
ഇന്റെര്‍നെറ്റിലൂടെ പ്രസിദ്ധീകരിക്കാന്‍ വാര്‍ത്തകളും ഫോട്ടോകളും പ്രസംഗങ്ങളുടെ ഫോണില്‍ എടുത്ത വോയ്‌സ് റിക്കാര്‍ഡിങ്ങും അയയ്ക്കുക (e-mail id): bhakshyaswaraj@gmail.com 


Publicity Co-ordinator: Josantony, 'Annadhanyatha', 
Plassanal- 686579,  phone: 9447858743 

2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

'റെഡി റ്റു ഈറ്റ്' മലയാളികളോട്

ഡോ. ടി. പി. സേതുമാധവന്‍

മാതൃഭൂമി വാരാന്തപ്പതിപ്പ് 2013 സെപ്റ്റംബര്‍ 15 പേജ് 4


താഴെ ക്ലിക്ക് ചെയ്ത് പേജിന്റെ അടിഭാഗത്തുള്ള ലേഖനം വായിക്കുക:
Weekend, 15 September 2013 : readwhere:

'via Blog this'

ഭക്ഷ്യസ്വരാജും ആരോഗ്യസ്വരാജും രണ്ടല്ല.
ഭക്ഷ്യ-ആരോഗ്യസ്വരാജില്‍ സ്വന്തം പങ്കുമനസ്സിലാക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: bhakshyaswaraj@gmail.com

2013, സെപ്റ്റംബർ 22, ഞായറാഴ്‌ച

Mathrubhumi - Agriculture - നീരയെ അറിയാം -

താഴെ ക്ലിക്ക് ചെയ്ത് ഓഗസ്റ്റ് 25-ലെ മാതൃഭൂമി ദിനപത്രത്തില്‍നിന്ന് വായിക്കുക: 

Mathrubhumi - Agriculture - നീരയെ അറിയാം -:

'via Blog this'

ഭക്ഷ്യസ്വരാജ് പരിപാടികളില്‍ നീരയുടെ ഉത്പാദനവും വിതരണവും കര്‍ഷകകൂട്ടായ്മകള്‍ വഴി ജനകീയമായി ഏറ്റെടുക്കുന്നതും ആലോചിക്കാവുന്നതാണ്.

ചക്കയുടെ ചക്കവര്‍ത്തി (ചക്രവര്‍ത്തിയല്ല, ചക്കവര്‍ത്തി)

'എടാ മോനേ നീ എന്നാ എടുക്കുവാ' എന്ന് പാലാ വെളിയന്നൂര്‍ മൂലക്കാട്ട് തറവാട്ടിലെ കാര്‍ന്നോന്‍മാര്‍  ആരെങ്കിലും ജയിംസിനോടു ചോദിച്ചാല്‍ ചക്ക കുഴയുംപോലെ കുഴയും. അപ്പാപ്പാ, ഞാന്‍ ചക്കയെ രക്ഷിക്കാന്‍ നോക്കുവാ എന്നു മറുപടി പറയേണ്ടിവരും. കാരണം, മൈക്രോസോഫ്റ്റില്‍ ഡയറക്ടര്‍ പദവിയില്‍നിന്നു രാജിവച്ച ജയിംസ് ഇപ്പോള്‍ ചക്കയുടെ രക്ഷകനായാണ് അവതരിച്ചിരിക്കുന്നത്. ജയിംസിന്റെ ഉദ്യമം വിജയിച്ചാല്‍ ആര്‍ക്കും വേണ്ടാതെ വഴിപോക്കര്‍ക്കു കൊണ്ടുപോകാന്‍ പണ്ടുള്ളവര്‍ കയ്യാലപ്പുറത്തു വെട്ടിവച്ചിരുന്ന ചക്കകള്‍ക്കു ശാപമോക്ഷം കിട്ടും. ചക്ക പിന്നെ ഇവിടെങ്ങും നില്‍ക്കില്ല, ലോകമാകെ വിരുന്നുകളിലെ വിശിഷ്ടഭോജ്യമാകും.

ചക്കയ്‌ക്കെന്താ കുഴപ്പം? ഒന്നാന്തരം പഴമല്ലേ? വരിക്കച്ചക്കയ്ക്ക് എന്താ രുചി! കഴിച്ചാലും കഴിച്ചാലും മതിവരില്ല. വിളഞ്ഞ ചക്കകൊണ്ടുള്ള ചൂടന്‍ പുഴുക്ക്...ഹായ്.... പക്ഷേ സ്റ്റാര്‍ ഹോട്ടലില്‍ പോയിട്ട് ചായക്കടയില്‍ പോലും ചക്കയെ ആരും അടുപ്പിക്കുന്നില്ല. കാരണങ്ങളറിയാമല്ലോ: ചക്ക ഒരെണ്ണത്തിന് നാലഞ്ചുകിലോ തൂക്കം, അതു വെട്ടിയാല്‍ അടുക്കളയിലാകെ ചക്കമടല്‍, ചവിണി, ചക്കക്കുരു, ചക്കമുളഞ്ഞി...ആകെ ചളമാകും. ചക്ക വേഗം ചീത്തയാവും. ഹോട്ടല്‍ മുഴുവന്‍ മണക്കും. ചക്കക്കൂട്ടാനോ ചക്കച്ചുളയ്‌ക്കോ കാര്യമായ വിലയൊട്ടു  കിട്ടുകയുമില്ല. 
അവിടെയാണ് ജയിംസ് ജോസഫ് ഉണക്കിയ ചക്കയുമായി വരുന്നത്. ചക്കയുടെ സീസണില്‍ വാങ്ങി ഫാക്ടറിയില്‍ വച്ചു വെട്ടി ചുളകളെടുത്ത് അതിലെ ജലാംശം ചോര്‍ത്തിക്കളഞ്ഞ് വായുകയറാത്ത പാക്കറ്റിലടച്ചു വില്‍ക്കുക. ഫോഴ്‌സ് ഡ്രയിങ് സാങ്കേതികവിദ്യയാണ് ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് പോലെ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നത്. അഞ്ചു കിലോ ചക്ക വെറും 180 ഗ്രാം പാക്കറ്റിലാക്കാം. പാചകം ചെയ്യാനോ വെറുതെ കഴിക്കാനോ ആവശ്യം വരുമ്പോള്‍ പാക്കറ്റിലെ ഉണങ്ങിയ ചക്കയെടുത്ത് ചെറുചൂടുവെള്ളത്തിലിടുക. വെള്ളത്തില്‍ കുതിര്‍ന്ന് 20 മിനിറ്റിനകം മധുരമുള്ള ചക്കച്ചുളകള്‍ റെഡി. 

ചക്ക വെറുതെ കഴിക്കാനോ പുഴുക്ക് ഉണ്ടാക്കാനോ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ വിപണിയില്‍ ഓടില്ലെന്നറിയാം. പകരം ചക്ക, സായ്പ്പിന്റെ പാശ്ചാത്യ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചാലോ...? ചക്ക ബര്‍ഗര്‍, ചക്ക പൈ, ചക്ക ടാര്‍ട്ട്... ഇതെല്ലാം ഇപ്പോള്‍ മറ്റു സാധനങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്നവയാണ്. ആപ്പിള്‍ പൈയിലും ആപ്പിള്‍ ടാര്‍ട്ടിലുമുള്ള  ആപ്പിളിനു പകരമാണ് ചക്ക. ബര്‍ഗറിലെ കട്‌ലറ്റ് പോലുള്ള പാറ്റി ഉണ്ടാക്കുന്നത് കൊത്തിയരിഞ്ഞ ഇറച്ചിയും ഉരുളക്കിഴങ്ങും ഉപയോഗിച്ചാണ്. പൊട്ടറ്റോ പാറ്റിക്കു പകരം ചക്ക പാറ്റി ഉണ്ടാക്കിയാലോ? ഉണ്ടാക്കി കഴിച്ചു നോക്കി...സൂപ്പര്‍!

ആന്‍ ആപ്പിള്‍ എ ഡേ കീപ്‌സ് ദ് ഡോക്ടര്‍ എവേ എന്നതു പറഞ്ഞു പഴകിപ്പോയി. ഇഫ് ദ് ഡോക്ടര്‍ ഈസ് ഹാന്‍ഡ്‌സം കീപ്പ് ദി ആപ്പിള്‍ എവേ എന്നു പെണ്‍പിള്ളേരു പറയുന്ന കാലമാണ്. നമുസക്കു മലയാളത്തില്‍ ചക്കകൊണ്ട് അതിലും നല്ല പഴഞ്ചൊല്ലുണ്ട്. വീട്ടിലൊരു പ്ലാവുണ്ടെങ്കില്‍ ആയുസ്സ് പത്തു വര്‍ഷം കൂടുമെന്നു പണ്ടേ കാര്‍ന്നോന്‍മാര്‍ പറയാറുള്ളതാണ്. ചുമ്മാ പറയുന്നതല്ല: വീട്ടിലൊരു പ്ലാവുണ്ടെങ്കില്‍ വര്‍ഷം രണ്ടു മാസം ചക്ക സുലഭം. ചക്കയും ചക്കകൊണ്ടുള്ള വിഭവങ്ങളും നിറയെ കഴിക്കുന്നു. നാരുകള്‍ (ഫൈബര്‍) ഏറ്റവും കൂടുതലുള്ള പഴം ആയതിനാല്‍ ചക്ക കഴിച്ചാല്‍ ദഹനവും ശോധനയും പരമസുഖം. കുടല്‍ കഴുകി വൃത്തിയാക്കിയ പോലാവും. എല്ലാ വര്‍ഷവും രണ്ടു മാസം അങ്ങനെ പോയാല്‍ ആയുസ്സ് കൂടില്ലേ? 

ബര്‍ഗറും മറ്റും കഴിച്ച് കോളണ്‍ കാന്‍സര്‍ (വന്‍കുടല്‍ അര്‍ബുദം) പിടിക്കുന്ന സായ്പ് ചക്ക ഇതിനു ബെസ്റ്റാണെന്നു മനസ്സിലാക്കിയാല്‍  'ഗ്രഹണി പിടിച്ച ചെക്കന്‍ ചക്കക്കൂട്ടാന്‍ കണ്ടപോലെ ചാടിവീഴില്ലേ? നാരുകള്‍ മാത്രമല്ല ചക്കയിലുള്ളത്. പൊട്ടാസ്യം ഏറെയുണ്ട്-രക്താതിസമ്മര്‍ദം, പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ ആഘാതങ്ങളില്‍ നിന്നു സംരക്ഷണം. കാന്‍സറില്‍ നിന്നു സംരക്ഷണം നല്‍കുന്ന ഫïാവനോയിഡ്‌സ്, ആന്റി ഓക്‌സിഡന്റ്‌സ്...എല്ലാം നമ്മുടെ ചക്കേലുണ്ട് സര്‍.

മൈക്രോസോഫ്റ്റില്‍ ജയിംസ് എക്‌സിക്യൂട്ടീവ് എന്‍ഗേജ്‌മെന്റ് ഡയറക്ടറായിരിക്കുമ്പോള്‍ പാര്‍ട്ടികളും ഡിന്നറുകളും ജോലിയുടെ ഭാഗം. മുംബൈ ടാജ്മഹല്‍ ഹോട്ടലില്‍ പ്രമുഖര്‍ക്കൊരു ഡിന്നര്‍ കൊടുക്കേണ്ടതുണ്ടായിരുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ സദാ ഉറങ്ങിയെണീക്കുന്നവരാണ് അതിഥികള്‍. ഇമ്മാതിരി ആള്‍ക്കാര്‍ ഇഷ്ടപ്പെടുന്നതരം അത്താഴം എങ്ങനെ കൊടുക്കും എന്നാലോചിച്ചപ്പോഴാണ് ജയിംസിന്റെ തലയിലൊരു ബള്‍ബ് കത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അവിടെ താമസിച്ചിട്ടുണ്ട്. ഒബാമയും ഭാര്യ മിഷേലും കഴിച്ച അതേ ഡിന്നര്‍ കൊടുത്താലോ...?

ഷെഫ് ഹേമന്ത് ഒബ്‌റോയ് അതേ വിഭവങ്ങള്‍ തയാറാക്കി. വര്‍ക്കി ക്രാബ് (ഞണ്ട്) മാംസപ്രിയര്‍ക്കും വര്‍ക്കി കുംഭ് (കൂണ്‍) സസ്യപ്രിയര്‍ക്കും ഒരു കോഴ്‌സ് ആയിട്ടുണ്ടായിരുന്നു. കൂണിനു പകരം ചക്ക വച്ച് വര്‍ക്കി ചക്ക എന്നൊരു വിഭവമുണ്ടാക്കി. രുചിച്ചുനോക്കിയ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ഡിന്നറും മറക്കാനാവാത്തതായി. പിന്നീട് ചക്കകൊണ്ട് വിവിധ ഷെഫുമാര്‍ പരീക്ഷണാര്‍ഥം ചക്ക ബര്‍ഗറും ചക്ക പൈയുമൊക്കെ ഉണ്ടാക്കി. ചക്കക്കുരുവിനും ഉപയോഗം കണ്ടുപിടിച്ചു. ബ്രഡ് ക്രംബിനു പകരം ചക്കക്കുരു ക്രംബ് ബെസ്റ്റാണത്രേ. ചക്കക്കുരു വറുത്തുപൊടിച്ച് ബര്‍ഗര്‍ പാറ്റിയില്‍ ബ്രഡ് ക്രംബിനു പകരം വിതറിയാല്‍ കറുമുറെ രുചിയാണ്.
പക്ഷേ ചക്ക കിട്ടണമല്ലോ...? ചക്ക കൈകാര്യം ചെയ്യുന്നതിന്റെ ഉപദ്രവങ്ങള്‍ നീക്കണമല്ലോ. ഒരു ട്രെയിന്‍ യാത്രയിലാണ് ജയിംസ് തായ് കാര്‍ബണ്‍ ബ്ലാക്ക് കമ്പനി മുന്‍ ചെയര്‍മാന്‍ ഡോ. തോമസ് കോശിയെ കണ്ടത്. അദ്ദേഹമാണ് ഫോഴ്‌സ് ഡ്രയിങ് സാങ്കേതികവിദ്യ ഉപദേശിച്ചത്. കൊച്ചിയിലെ അമാല്‍ഗം ഭക്ഷ്യസംസ്‌കരണ ഗ്രൂപ്പിന്റെ ഫാക്ടറിയില്‍ അങ്ങനെ ചക്ക ഉണക്കി പാക്കറ്റിലാക്കുന്ന പണി തുടങ്ങി. ജാക്ക്ഫ്രൂട്ട് 365 എന്നു പേരിട്ടു. 365 ദിവസവും കിട്ടുന്ന ചക്ക. അധികം പഴുക്കാത്ത ചക്കയും ഇങ്ങനെ പാക്കറ്റിലാക്കുന്നു. ചെറുചൂടുവെള്ളം ഒഴിച്ച് 20 മിനിറ്റ് കുതിര്‍ത്താല്‍ പച്ചച്ചക്ക കിട്ടും. പുഴുക്കുണ്ടാക്കാം, വറുക്കാം.

നക്ഷത്ര ഹോട്ടലിലെ ഷെഫുമാര്‍ക്കിടയില്‍ ചക്ക വിഭവങ്ങള്‍ പേരെടുക്കുകയാണ്. പ്രത്യേകാവസരങ്ങളില്‍ അപൂര്‍വ വിഭവമായും ഭക്ഷ്യമേളയിലെ കൗതുകമായും ജാക്ക് എന്ന ഇംഗ്ലിഷ് പേരില്‍ ചക്ക ഷൈന്‍ ചെയ്യുന്നു. ഇറ്റാലിയന്‍ വിഭവമായ ലസാന്യ ചെമ്മീനും ചക്കയും ചേര്‍ത്തുണ്ടാക്കും. പേര് ചെമ്മീന്‍ ജാക്ക് ലസാന്യ. ചക്കയും പനീറും ചേര്‍ത്ത് കാത്തിറോള്‍. ചക്കകൊണ്ട് മഫിന്‍-ജാക്ക്  മഫിന്‍. പലതരം ജാക്ക് പേസ്ട്രികള്‍. നാടന്‍ വേണമെങ്കില്‍ ചക്കപ്പുട്ട്, ചക്ക അട...
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ഡിന്നര്‍ മെനുവില്‍ ചക്ക വിഭവങ്ങള്‍! ചക്കയുടെ ബെസ്റ്റ് ടൈംസ് എന്നേ പറയാവൂ...!

ജാക്ക്ഫ്രൂട്ട് 365 എന്ന സ്വന്തം ഉല്‍പന്നത്തില്‍ ജയിംസിന് പേറ്റന്റുണ്ട്. യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാന്‍ ലൈസന്‍സുള്ള  അമാല്‍ഗം സ്‌പെഷല്‍റ്റി ഫുഡ്‌സാണ് നിര്‍മാണവും വിപണനവും. ഇക്കൊല്ലം 250 ടണ്‍ ചക്ക സംസ്‌കരിച്ച് 100 ടണ്‍ ഉല്‍പന്നമായി മാറ്റിയിട്ടുണ്ട്. ആരോഗ്യ ഭക്ഷണം പ്രചാരം നേടുന്നതിനാല്‍ ഗള്‍ഫില്‍നിന്നും അമേരിക്കയില്‍നിന്നും ഡിമാന്‍ഡുണ്ട്. കൂടുതലറിയാന്‍-ജാക്ക്ഫ്രൂട്ട്365ഡോട്ട്‌കോം.

ജയിംസ് ജോസഫ്  അങ്ങനെ ചക്കയുടെ ചക്കവര്‍ത്തി (ചക്രവര്‍ത്തിയല്ല, ചക്കവര്‍ത്തി) ആവാനുള്ള പുറപ്പാടിലാണ്. യാത്ര വിജയിച്ചാല്‍ ചക്കയ്ക്കു വില കയറും, കര്‍ഷകര്‍ കോളടിക്കും. അതിനാല്‍ അല്ലയോ ചക്കപ്രേമികളേ പ്ലാവിന്‍മൂട്ടില്‍ വിനീതനായി നില്‍ക്കുന്ന ജയിംസിനെ അനുമോദിച്ചാലും! വലിയ നിലയിലേക്കെത്താന്‍ പോകുന്ന ചക്കയ്ക്ക് ആശംസ അര്‍പ്പിച്ചാലും!!

Manorama Online | Malayalam News | Sunday |:

'via Blog this'

ഇത് ഭക്ഷ്യസ്വരാജല്ല. നമുക്കുണ്ടായിരുന്ന 'ഭക്ഷ്യസ്വരാജ് ' വീണ്ടെടുക്കുന്നതോടൊപ്പം കമ്പോളത്തോടും കോര്‍പ്പറേറ്റ് പവറിനോടും സമരമോ സമരസമോ വേണ്ടത് എന്ന് ഗൗരവമായി നാം ആലോചിക്കേണ്ടിയിരിക്കുന്നു.

Click and read the article below also:
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=11&programId=1073753770&contentId=15044035&contentType=EDITORIAL&articleType=Malayalam%20News

2013, സെപ്റ്റംബർ 21, ശനിയാഴ്‌ച

പപ്പായകൃഷി കേരളത്തില്‍ വേരുറപ്പിക്കുന്നു. Manorama Online | Home |

കേരളത്തില്‍ വിളയിക്കുന്ന ഗുണമേന്‍മയേറിയ പപ്പായപ്പഴം വിപണിയിലെത്തുന്ന കാലം വിദൂരമല്ല. ഒരുകാലത്ത് പപ്പായപ്പഴം കടകളില്‍ കാണാനുണ്ടായിരുന്നില്ല. മിക്ക വീടുകളിലും ഇവ സുലഭമായിരുന്നു. ഇപ്പോഴും വീടുകളില്‍ പപ്പായമരങ്ങള്‍ ഉണ്ടെങ്കിലും പെട്ടെന്ന് മരങ്ങള്‍ കേടാവുകയും മറ്റും ചെയ്യുന്നതിനാല്‍ സുലഭമല്ല. 

എന്നാല്‍ കേരളത്തിലെ പഴവിപണിയില്‍ ഇപ്പോള്‍ പപ്പായയ്ക്ക് നല്ല ഡിമാന്‍ഡാണ്. നാട്ടിന്‍പുറങ്ങളിലെ ചെറുകടകളില്‍ പോലും ആപ്പിളിനും മാതളനാരങ്ങക്കുമൊപ്പം തലയുയര്‍ത്തി പപ്പായയുമുണ്ടാകും. മലയാളികള്‍ക്കിടയില്‍ പപ്പായയോട് ഈയിടെയുണ്ടായ ആകര്‍ഷണമാണ് ഈ മാറ്റത്തിനു പിന്നില്‍. ഇപ്പോള്‍ മാര്‍ക്കറ്റില്‍നിന്നു ലഭിക്കുന്ന പപ്പായ കേരളത്തില്‍ വിളവെടുക്കുന്നതല്ല. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവയാണിതിലേറെയും. തായ്‌വാനില്‍നിന്നും മറ്റും ഇറക്കുമതി ചെയ്ത പഴങ്ങളും കേരള വിപണിയില്‍ സുലഭമാണ്.

കര്‍ണാടകയോടുചേര്‍ന്നു കിടക്കുന്ന കാസര്‍കോട് മേഖലയില്‍ മാത്രമാണ് വ്യാവസായികാടിസ്ഥാനത്തില്‍ അല്‍പ്പമെങ്കിലും പപ്പായ ഉല്‍പാദനം കേരളത്തിലുണ്ടായിരുന്നത്. ഇപ്പോള്‍ മധ്യകേരളത്തിലെ വിവിധ സ്ഥലങ്ങളില്‍, പ്രത്യേകിച്ച് എറണാകുളം ജില്ലയിലും മറ്റും ആളുകള്‍ പപ്പായ കൃഷി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. മറ്റേതൊരു കൃഷിയേക്കാളും കൃഷിയുടെ ചെലവു കുറവ്, ഉയര്‍ന്ന വരുമാനം, നീണ്ട കാലത്തെ വിളവെടുപ്പ്, ഒരിക്കലും അവസാനിക്കാത്ത ഡിമാന്‍ഡ്, നെല്‍കൃഷി ചെയ്യാതെ കിടക്കുന്ന നിരവധി കൃഷിയിടങ്ങളുടെ ലഭ്യത തുടങ്ങിയ ഘടകങ്ങളാണ് പുതുതലമുറ കര്‍ഷകരെ ആകര്‍ഷിക്കുന്നത്. 

കേരളത്തില്‍ പപ്പായപ്പഴത്തിന്റെ കടയിലെ ഇപ്പോഴത്തെ റീട്ടെയില്‍ വില കിലോഗ്രാമിന് 33 രൂപ മുതല്‍ 36 രൂപ  വരെയാണ്. പപ്പായ കൃഷി ചെയ്യുന്ന കര്‍ഷകന് എത്ര വില കുറഞ്ഞാലും കിലോഗ്രാമിന് പത്തു രൂപയില്‍ കുറയാതെ  ലഭിക്കും. ഒരു പപ്പായമരത്തില്‍ നിന്നും എത്ര വിളവു കുറഞ്ഞാലും ഒന്നര വര്‍ഷം കൊണ്ട് 100 മുതല്‍ 120 കിലോഗ്രാം വരെ പപ്പായ ലഭിക്കുമെന്ന് ഈ രംഗത്ത് നവാഗതരും കാര്‍ഷിക ബിരുദധാരികളുമായ കടവന്ത്ര സ്വദേശി കെ സുഗുണ, കാഞ്ഞൂര്‍ സ്വദേശി ജോസഫ് ജോസ് എന്നിവര്‍ ചൂണ്ടിക്കാട്ടുന്നു.   ഇതിന് കര്‍ഷകന് ലഭിക്കുന്നത് ആയിരം മുതല്‍ 1200 രൂപ വരെ. 

സംസ്ഥാന കൃഷി വകുപ്പില്‍ ഓഫിസറായിരുന്ന സുഗുണ സുഹൃത്തിനൊപ്പം ചെങ്ങമനാട്പ്രദേശത്ത് ഒരേക്കറില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പപ്പായ വളര്‍ത്തുന്നുണ്ട്. നല്ല സൂര്യപ്രകാശം, അന്തരീക്ഷത്തിലെ മിതമായ ചൂട്, വെള്ളം കെട്ടാത്ത സ്ഥലം എന്നിവയാണ് പപ്പായമരം നന്നായി വളര്‍ന്ന് വിളവുണ്ടാകാന്‍ അനുയോജ്യമായ ഘടകങ്ങള്‍. കേരളത്തിലെ കാലാവസ്ഥയും എറെക്കുറെ പപ്പായകൃഷിക്ക് അനുയോജ്യമാണ്.നക്ഷത്ര ഹോട്ടലുകളിലൊക്കെ പഴക്കഷണങ്ങളില്‍ ഇപ്പോള്‍ പപ്പായയ്ക്ക് പ്രധാന സ്ഥാനമുണ്ട്. മരുന്നിനും മറ്റും പപ്പായയില്‍ നിന്നുള്ള പപ്പെയിന്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ബേക്കറി ആവശ്യങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു.

Manorama Online | Home |:

'via Blog this'

സ്വന്തം ആവശ്യത്തിനുള്ള പപ്പായ നമ്മുടെ വീട്ടുമുറ്റത്തുതന്നെ വളര്‍ത്തുമ്പോള്‍ അത് ഭക്ഷ്യസ്വരാജിലെ ഒരു പ്രവര്‍ത്തനമായി.

2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

മലയാളിയുടെ മാനം കാക്കാന്‍ ഭക്ഷ്യ-ആരോഗ്യസ്വരാജ്

 ഉയര്‍ന്ന സാക്ഷരതാനിരക്ക്, വിവിധ രാഷ്ട്രീയ-മത-സാംസ്‌കാരിക സംഘടനകള്‍ വഴിയുള്ള സംഘടിതസ്വഭാവം,  സമൂഹികശുചിത്വം കുറവാണെങ്കിലും ഉയര്‍ന്ന വ്യക്തിഗത ശുചിത്വബോധം, വര്‍ദ്ധിച്ച മാധ്യമസ്വാധീനം, ജനകീയതലത്തില്‍ വ്യാപകമായ ശാസ്ത്രീയബോധം, പ്രകൃതിയുടെ ദാനമായ മെച്ചപ്പെട്ട കാലാവസ്ഥയും ജൈവവൈവിധ്യവും,............. ഇങ്ങനെ ഏറെ സവിശേഷതകളുള്ള ഒരു ജനസമൂഹമാണ് നമ്മള്‍. സൃഷ്ടിപരമായി പ്രയോജനപ്പെടുത്താവുന്ന ഇത്തരം സാധ്യതകളെ പാടെ അവഗണിച്ചുകൊണ്ടാണ് അടിസ്ഥാന ജീവിതാവശ്യങ്ങളുടെ രംഗങ്ങളില്‍ പോലും ഇന്ന് മലയാളി തികഞ്ഞ അരക്ഷിതബോധത്തോടെ പകച്ചു നില്‍ക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഭക്ഷ്യവിഭവങ്ങള്‍ ലഭിച്ചില്ലെങ്കില്‍, വിദേശരാജ്യങ്ങളില്‍ പണിയെടുക്കുന്ന മലയാളികൡ നിന്നുള്ള പണമൊഴുക്ക് നിലച്ചാല്‍, നാം ഉല്‍പ്പാദിപ്പിക്കുന്ന അല്‍പ്പം ചില കാര്‍ഷിക വ്യവാസായിക ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശവിപണികളില്‍ വില ഇടിഞ്ഞാല്‍, നഗരമാലിന്യങ്ങളുടെ അളവ് ഇനിയും വര്‍ദ്ധിച്ചാല്‍, എല്ലാ മഴക്കാലത്തും ആവര്‍ത്തിക്കുന്ന വിവിധ ഇനം പനികള്‍ ഇങ്ങനെ തുടര്‍ന്നാല്‍,  എന്തുചെയ്യാനാവുമെന്ന സന്ദേഹത്തിലാണ് മലയാളി സമൂഹം. ഈ സന്ദേഹം മാറ്റാന്‍ സമൂഹത്തെ നിയന്ത്രിക്കുന്നവരുടെ പക്കല്‍ ഉത്തരങ്ങളുമില്ല.

ഒരു സമൂഹമെന്ന നിലയില്‍ ആത്മാഭിമാനത്തോടെ തലയുയര്‍ത്തിനിന്ന് ഭാവിയിലേക്ക് പ്രതീക്ഷയോടെ ദൃഷ്ടി പായിക്കാന്‍ ഇന്ന് മലയാളി സമൂഹത്തിന് കഴിയുന്നില്ല. സ്വന്തം നിലനില്‍പ്പിന് നേരെ നിരവധി ഭീഷണികളുണ്ടെന്ന് അറിയുന്നവര്‍ക്ക് ഒരു അങ്കലാപ്പുണ്ട്. അതിവിടെ പ്രകടമാണ്. ആദ്യം സൂചിപ്പിച്ച അനുകൂലഘടകങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ അറിയാത്തിതിലുള്ള അപമാനഭാരത്താല്‍ നമ്മുടെ ശിരസ്സുകള്‍ താഴേണ്ടതാണ്. എന്നാല്‍ നമ്മുടെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പരസ്പരം തിക്കിത്തിരക്കുകമാത്രമാണ് ചെയ്യുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് മലയാളിയുടെ മാനം കാക്കാന്‍ 'ഭക്ഷ്യ-ആരോഗ്യസ്വരാജ്' എന്ന മുദ്രാവാദ്യം ചര്‍ച്ചയ്ക്കുവയ്ക്കുന്നത്.
 കേവലം ശരീരപോഷണവുമായി ബന്ധപ്പെട്ട് മാത്രം ഉയര്‍ന്നുവരേണ്ട ഒന്നല്ല ഭക്ഷണചിന്ത. ഭക്ഷണം കൃഷിയുമായും കാലാവസ്ഥയുമായും സ്വാതന്ത്ര്യവുമായും സംസ്‌കാരവുമായുമെല്ലാം ബന്ധപ്പെട്ടതാണ്. പ്രാണവായുവും ശുദ്ധജലവും കഴിഞ്ഞാല്‍ മനുഷ്യന്റെ നിലനില്‍പ്പിന് ഏറ്റവും ആവശ്യമുള്ളത് ഭക്ഷണം തന്നെയാണ്. ഭക്ഷണം എങ്ങനെ ഉല്‍പ്പാദിപ്പിക്കുന്നു, ആരുല്‍പ്പാദിപ്പിക്കുന്നു, അതിന്റെ ഗുണമേന്മയെന്ത്, ഭക്ഷണത്തോടുള്ള വ്യക്തിയുടെയും സമൂഹത്തിന്റെയും സമീപനമെന്ത് തുടങ്ങിയ കാര്യങ്ങള്‍ക്ക് സാമ്പത്തിക രാഷ്ട്രീയ.. സാംസ്‌കാരിക.. പാരിസ്ഥിതിക മാനങ്ങളുണ്ട്. അതുകൊണ്ടുതന്നെ ലോകജന സംഖ്യയുടെ ഏഴിലൊന്ന് പട്ടിണികിടക്കുന്ന ഇക്കാലത്തും, പട്ടിണിക്കാരുടെ എണ്ണം ഇനിയുമേറെ വര്‍ദ്ധിക്കാനിടയുള്ള വരും കാലത്തും ഭക്ഷണ കാര്യങ്ങള്‍ സമഗ്രതയോടെവിലയിരുത്തപ്പെടേണ്ടതണ്ട്. അത്തരമൊരു വിലയിരുത്തലും ഭാവിയിലേക്കുള്ള പ്രയോഗിക സാധ്യതകളന്വേഷിക്കലും ഓരോ ജനസമൂഹവും തികഞ്ഞ ജാഗ്രതയോടെയും യാഥാര്‍ത്ഥ്യ ബോധത്തോടെയും  നടത്തേണ്ട സന്ദര്‍ഭമാണിത്. കേരളീയ പശ്ചാത്തലത്തില്‍ ആ നിലക്കുള്ള ഒരന്വേഷണം നടത്താനാണിവിടെ ശ്രമിക്കുന്നത്.

കേരളത്തിനാവശ്യമുള്ള ഭക്ഷണസാധനങ്ങളുടെ വളരെ ചെറിയ ഒരു പങ്ക് മാത്രമേ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ എന്ന് ഇത്തരം കാര്യങ്ങളില്‍ പഠനം നടത്തുന്നവര്‍ കണക്കുകളുടെ പിന്‍ബലത്തോടെ നിരന്തരം  വ്യക്തമാക്കാറുണ്ട്. രണ്ട് വര്‍ഷം മുമ്പുള്ള അത്തരം ചില കണക്കുകള്‍ ഉദാഹരണത്തിനായ് ഇവിടെ സൂചിപ്പിക്കട്ടെ. കേരളീയര്‍ക്ക് പ്രതിവര്‍ഷം ആവശ്യമുള്ള അരി നാല്‍പതുലക്ഷം ടണ്‍ ആണെങ്കിലും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത് ആറ് ലക്ഷം ടണ്‍ മാത്രമാണ്1 . പച്ചക്കറി പ്രതിവര്‍ഷം ഇരുപത്തഞ്ച് ലക്ഷം ടണ്‍ വേണമെങ്കിലും ഉല്‍പ്പാദനം പന്ത്രണ്ട് ലക്ഷം ടണ്‍ മാത്രം2. പാല്‍ പ്രതിദിനം 82.5ലക്ഷം ലിറ്റര്‍ വേണമെങ്കിലും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത് 72 ലക്ഷം ലിറ്റര്‍ മാത്രം3. മുട്ട വേണ്ടത് പ്രതിവര്‍ഷം 420 കോടി ആണെങ്കിലും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്  160 കോടി മാത്രം4 . ഇങ്ങനെ പോകുന്നു കണക്കുകള്‍. ഈ കണക്കുകള്‍ക്ക് പുറമേ മറ്റൊരു കണക്കും നാമറിയേണ്ടതാണ്. രാജ്യത്തെ ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രം വരുന്ന മലയാളി സമൂഹം രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന മരുന്നുകളുടെ ഇരുപത് ശതമാനത്തിലധികവും വാങ്ങുന്നു. ഭക്ഷണ-ആരോഗ്യകാര്യങ്ങള്‍ക്കായി മലയാളി എത്രമാത്രം കമ്പോളത്തെ ആശ്രയിക്കുന്നു എന്നത് മാത്രമല്ല. ഇതില്‍ നിന്ന് വ്യക്തമാവുന്നത്. ഭക്ഷണ ആരോഗ്യ കാര്യങ്ങളില്‍ മലയാളി സമൂഹം അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നവ കൂടിയാണ് ഈ കണക്കുകള്‍ .

എന്തിനും ഏതിനും കമ്പോളത്തെ ആശ്രയിക്കുന്ന മലയാളി സമൂഹം കമ്പോളത്തിലെ വാങ്ങല്‍കഴിവിനെയാണ് ജീവിതവിജയത്തിന്റെ മാനദണ്ഡമായി കാണുന്നത്. കുടിവെള്ളം മുതല്‍ ആദ്ധ്യാത്മികത വരെ ഇവിടെ വില്ക്കാന്‍ വച്ചിരിക്കുന്നതിന്റെ കാരണം സമൂഹത്തിന്റെ ഈ വാങ്ങല്‍ മനോഭാവം തന്നെയാണ്. രാഷ്ട്രീയ കക്ഷികളും മതങ്ങളുമെന്നും ഈ വാങ്ങല്‍ മനഃസ്ഥിതിക്കെതിരെ ചോദ്യങ്ങളുയര്‍ത്തുന്നില്ല. എന്നുമാത്രമല്ല ഷോപ്പിംഗ് ഫെസ്റ്റിവലുകള്‍ നടത്തി ഈ വാങ്ങല്‍ ഭ്രാന്തിനെ അതിവേഗം  മുന്നോട്ടുകൊണ്ടുപോകയാണ്. കമ്പോളമുക്തിയല്ല കമ്പോള വ്യാപനമാണിവിടെ വികസനം. സ്വാശ്രയത്വമല്ല പരാശ്രയത്വമാണത്രെ പുരോഗതി. ഇവിടെ നടക്കുന്ന ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ ഒന്നും ഉപയോഗിക്കാന്‍ വേണ്ടിയല്ല മറിച്ച് വില്‍ക്കാന്‍ വേണ്ടിയുള്ളതാണ്. വിറ്റ് കിട്ടുന്ന പണം കൊണ്ട് ആവശ്യമുള്ളത് വാങ്ങി ഉപയോഗിക്കുക എന്നതാണ് ശീലം. വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും ജനങ്ങള്‍ കമ്പോളത്തില്‍ ബലിയാടുകളാവുന്നു എന്നു മാത്രം ആരും പറയുന്നില്ല. ഇങ്ങനെ ആരാലും ചോദ്യം ചെയ്യപ്പെടാത്ത ഒരു തീര്‍ത്ഥാടനകേന്ദ്രമാണിന്ന് കമ്പോളം. പഴയ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍  ഇന്ന് കമ്പോളമായി മാറിയിരിക്കുന്നു എന്നുകൂടി പറയേണ്ടി വരുന്നുമുണ്ട്. എന്തും കമ്പോളനിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്നാണ് സമൂഹത്തെ നിയന്ത്രിക്കുന്നവര്‍ ഇന്ന്  ജനങ്ങളോട് പറയുന്നത്.

കമ്പോള കേന്ദ്രീകൃത ജീവിതത്തിന്റെ ആദ്യചുവടുവയ്പാണ് ഭക്ഷണ കാര്യത്തിലെ കമ്പോളാശ്രിതത്വം. മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളില്‍ പ്രഥമസ്ഥാനത്തുള്ള ഭക്ഷണത്തിന്റെ മേല്‍ ഒരു സമൂഹത്തിന് നിയന്ത്രണം നഷ്ടമാവുമ്പോള്‍ അടിസ്ഥാനപരമായ പലതും അതോടൊപ്പം നഷ്ടപ്പെടുന്നുണ്ട്. രാഷ്ട്രീയസ്വാതന്ത്ര്യം, സാംസ്‌കാരിക അസ്തിത്വം, നാട്ടറിവുകള്‍, മനുഷ്യബന്ധങ്ങള്‍, ജൈവവൈവിധ്യം, സാമ്പത്തിക സ്വാശ്രയത്വം, ശാരീരക മാനസിക ആരോഗ്യം തുടങ്ങിയവയൊക്കെ അങ്ങനെ നഷ്ടപ്പെടുന്നവയുടെ പട്ടികയില്‍ വരുന്നു. ഇങ്ങനെ നഷ്ടപ്പെടുന്നവയെക്കുറിച്ചുള്ള വിലാപങ്ങള്‍ ഇന്ന് ഏറെ ഉയരുന്നുണ്ട്. വിലാപങ്ങള്‍ പലപ്പോഴും സമരാത്മകമാവാറുണ്ട്. നാട്ടില്‍ പലയിടത്തും നടക്കുന്ന മലിനീകരണവിരുദ്ധ സമരങ്ങള്‍, “വികസന” പദ്ധതി വിരുദ്ധ സമരങ്ങള്‍, അഴിമതിവിരുദ്ധ സമരങ്ങള്‍, ഭൂസമരങ്ങള്‍,  തുടങ്ങിയവയൊക്കെ ആ ഗണത്തില്‍പ്പെട്ടവയാണ്. ഈ സമരാത്മകതയെ നഷ്ടപ്പെട്ടവ തിരികെപിടിക്കാനുള്ള നിര്‍മ്മാണാത്മകതയാക്കി വികസിപ്പിക്കേണ്ടതുണ്ട്. മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളില്‍ പ്രഥമസ്ഥാനത്തുള്ള ഭക്ഷണത്തില്‍ നിന്നു തന്നെയാണ് ആ തിരിച്ചുപിടിക്കല്‍ ആരംഭിക്കേണ്ടത്. 'ഭക്ഷ്യ- ആരോഗ്യസ്വരാജ്' എന്ന ആശയം ആ നിലയ്ക്കാണ്  മനസ്സിലാക്കപ്പെടേണ്ടത്.


എല്ലാവര്‍ക്കും ന്യായവിലക്ക് ഭക്ഷണം ലഭ്യമാവുക, ഗുണമേന്മയുള്ള ഭക്ഷണം, ആരോഗ്യരക്ഷ, പ്രകൃതിനാശമില്ലാത്ത ഭക്ഷ്യോല്‍പ്പാദനം, തുടങ്ങിയവയൊക്കെ തീര്‍ച്ചയായും നല്ല ലക്ഷ്യങ്ങളാണ്. എന്നാല്‍ ഭക്ഷ്യ-ആരോഗ്യസ്വരാജ് ഈ ലക്ഷ്യങ്ങളെ ഉള്‍ക്കൊള്ളുന്നതും അവയ്ക്കപ്പുറത്തേക്ക് ഭക്ഷണ കാര്യങ്ങളെ നോക്കിക്കാണുന്നതുമാണ്. ഭക്ഷണം കേവലം ശരീരപോഷണത്തിനുള്ള ഒരു ഉല്‍പ്പന്നം മാത്രമല്ല എന്ന് ആദ്യവാചകത്തില്‍ സൂചിപ്പിച്ചതിന്റെ കാരണമതാണ്. ഓരോ സമൂഹത്തിനും ഭക്ഷണം എന്നത് രാഷ്ട്രീയാധികാരത്തിന്റെയും പരിസ്ഥിതിബോധത്തിന്റെയും സാംസ്‌കാരികത്തനിമയുടെയും സാമ്പത്തിക സ്വാശ്രയത്വത്തിന്റെയും പ്രതീകവും ഉപകരണവും കൂടിയാവണം. വര്‍ത്തമാനകാല കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.

2013, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

ഭക്ഷ്യ-ആരോഗ്യസ്വരാജ് -- ആമുഖം

സണ്ണി പൈകട

1908-ല്‍ ഗാന്ധിജി എഴുതിയ ഗ്രന്ഥമാണ് 'ഹിന്ദ് സ്വരാജ്'. പേജുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ അതൊരു ചെറിയ പുസ്തകമാണെങ്കിലും ഗാന്ധിദര്‍ശനങ്ങളുടെ കാമ്പ് അതില്‍ നിന്ന് വായിച്ചെടുക്കാം. ആധൂനിക നാഗരികതയോടുള്ള ഗാന്ധിജിയുടെ വിയോജനക്കുറിപ്പാണത്. ഗാന്ധിജി പില്‍ക്കാലത്ത് പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും വ്യാഖ്യാനിച്ചത്  ആ ചെറുഗ്രന്ഥത്തിലൂടെ അദ്ദേഹം ലോകത്തോടു പറഞ്ഞ ദര്‍ശനങ്ങളാണ്.

'ഹിന്ദ് സ്വരാജ്' ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഇന്ന് സാമൂഹിക ചിന്തകന്മാരുടെ സജീവ ചര്‍ച്ചാവിഷയമാണ്. ആധൂനിക നാഗരികതയുടെ ഭാഗമായി വികസിച്ചു വന്ന ജീവിതശൈലികളും വിവിധ സാമൂഹിക സമ്പ്രദായങ്ങളും ഇനി ഏറെക്കാലം ഇതേ രീതിയില്‍ മുന്നോട്ടു പോകില്ല എന്ന തിരിച്ചറിവാണ് ചിന്തകരെ 'ഹിന്ദ് സ്വരാജ'ിലേക്ക് ആകര്‍ഷിക്കുന്നത്.
'ഹിന്ദ് സ്വരാജ'ിന്റെ ശതാബ്ദിയോടനുബന്ധിച്ച് 2008-ല്‍ കേരളത്തില്‍ ഈ ഗ്രന്ഥം വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നതിനുള്ള ചില ശ്രമങ്ങള്‍ നടന്നിരുന്നു. ഏതാനും ചില ഗാന്ധിമാര്‍ഗ്ഗ പ്രവര്‍ത്തകരും സോഷ്യലിസ്റ്റുകളും സാംസ്‌കാരിക പ്രവര്‍ത്തകരും മുന്‍കൈയെടുത്ത് രൂപീകരിച്ച 'ഹിന്ദ് സ്വരാജ്' ശതാബ്ദി സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു ആ ശ്രമങ്ങള്‍. 2008 മുതല്‍ 2010 വരെയുള്ള രണ്ടു വര്‍ഷം നടന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി 'ഹിന്ദ് സ്വരാജ്' എന്ന ഗ്രന്ഥത്തെ മലയാളി വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ആ കാലയളവില്‍ 'ഹിന്ദ് സ്വരാജ'ിന്റെ മലയാളം പരിഭാഷയുടെ 25000 കോപ്പികള്‍ വിറ്റഴിഞ്ഞു എന്നതു തന്നെ ചെറുതെങ്കിലും ആ പ്രവര്‍ത്തനങ്ങള്‍ കേരളീയ സമൂഹം ശ്രദ്ധിച്ചു എന്നതിന്റെ തെളിവാണ്.

'ഹിന്ദ്‌സ്വരാജ് ശതാബ്ദി സമിതി'യുടെ ഒരു സംസ്ഥാനതല ക്യാമ്പ് തൃശ്ശൂര്‍ ജില്ലയിലെ കുഴിക്കാട്ടുശ്ശേരി 'ഗ്രാമിക'യില്‍ വച്ച് നടന്നപ്പോള്‍ അവിടെയുണ്ടായ ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നു വന്നതാണ് 'ഭക്ഷ്യ-ആരോഗ്യസ്വരാജ്' എന്ന മുദ്രാവാക്യം. കേരളത്തിന്റെ പശ്ചാത്തലത്തില്‍ 'ഹിന്ദ് സ്വരാജ'ിലെ ദര്‍ശനങ്ങള്‍ ഏതൊക്കെ വിധത്തില്‍ ജനജീവിതവുമായി വിളക്കിച്ചേര്‍ക്കാം എന്നതിന്റെ സൂചനയാണ് ആ മുദ്രാവാക്യം. പുസ്തകങ്ങളെ ജീവിതത്തിലേക്ക് വിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ജീവിതഗന്ധികളാണെന്നതിനാല്‍ അത്തരമൊരു വിവര്‍ത്തനം എളുപ്പവുമാണ്. ഏതു പ്രദേശത്തും, കാലഘട്ടത്തിലും, അത്തരം വിവര്‍ത്തനത്തിനായി  അദ്ദേഹത്തിന്റെ ദര്‍ശനങ്ങളുടെ പുനര്‍വായന സാധ്യമാകണമെന്ന നിഷ്‌കര്‍ഷയോടെയാണ് താനൊരു ഇസവും അവശേഷിപ്പിച്ചു കൊണ്ടല്ല കടന്നുപോകുന്നത്”എന്ന് ഗാന്ധിജി പറഞ്ഞത്.

ജീവിതത്തിനുമേലുള്ള സ്വന്തം നിയന്ത്രണം കൈമോശം വന്നുകൊണ്ടിരിക്കുന്ന സമൂഹിക അന്തരീക്ഷത്തിലാണ് നാം ഇന്ന് മുന്നോട്ട് പോകുന്നത്.  സ്വന്തം ജീവിതത്തിനുമേലുള്ള നിയന്ത്രണം തിരികെ പിടിക്കാനുള്ള സമരം സ്വന്തം ഭക്ഷണം തിരികെ പിടിക്കാനുള്ള പരിശ്രമത്തിലൂടെ തുടങ്ങാനാകും. ചര്‍ക്ക തിരിക്കുന്നതിലൂടെ, ഉപ്പ് കുറുക്കുന്നതിലൂടെ, ഗാന്ധിജി നടത്തിയ പരിശ്രമവും അതായിരുന്നു. ചുരുക്കത്തില്‍ 'ഭക്ഷ്യ- ആരോഗ്യ സ്വരാജ്' എന്ന മുദ്രാവാക്യം കുറച്ച് പച്ചക്കറികളും പഴങ്ങളും കിഴങ്ങുകളും ജൈവരീതിയില്‍ ഉത്പാദിപ്പിക്കാനുള്ള ഒരു ലളിത സമവാക്യമല്ല; മറിച്ച് മലയാളിയുടെ നെഞ്ചില്‍നിന്നുയരേണ്ട ജീവിതസമര മുദ്രാവാക്യമാണ്.

'ഗ്രാമിക' ക്യാമ്പില്‍ നിന്നുയര്‍ന്ന 'ഭക്ഷ്യ-ആരോഗ്യസ്വരാജ്' എന്ന മുദ്രാവാക്യത്തെ മനസ്സില്‍നിന്ന് മണ്ണില്‍ കുരുപ്പിക്കാന്‍ ആദ്യശ്രമം നടത്തിയത് തിരുവനന്തപുരം ജില്ലയിലെ ചപ്പാത്ത് എന്ന ഗ്രാമം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ശാന്തിഗ്രാം' എന്ന സന്നദ്ധ സംഘടനയാണ്. അവര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയിലെ, 3 സെന്റു മുതല്‍ 10 സെന്റ് വരെയുള്ള തുണ്ടു ഭൂമികളില്‍ താമസിക്കുന്നവരുടെ ഇടയില്‍ ഈ മുദ്രാവാക്യം പ്രായോഗികമാക്കാന്‍ ശ്രമിക്കുകയും നല്ല ഫലം ഉണ്ടാക്കുകയും ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ സംഘടനകള്‍ ഈ മുദ്രാവാക്യം ആശയതലത്തില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. ചര്‍ച്ചകളില്‍ പങ്കെടുത്തവരില്‍ ചിലര്‍ വ്യക്തിഗതമായി ഈ മുദ്രാവാക്യം മണ്ണില്‍ നട്ടുനനച്ചിട്ടുണ്ടാവാം. ഇത്തരത്തിലുള്ള ചില ശ്രമങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ 'ഭക്ഷ്യ-ആരോഗ്യസ്വരാജ്'  മുദ്രാവാക്യത്തിന്റെ സാധ്യതകള്‍ സംബന്ധിക്കുന്ന ഒരു രേഖ 'ഹിന്ദ്‌സ്വരാജ് ശതാബ്ദിസമിതി'യുടെ കണ്‍വീനറായിരുന്ന ഞാന്‍ തയ്യാറാക്കുകയും വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാല്പതോളം പേര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. പാഠഭേദം, കേരളീയം, ലിറ്റില്‍ മാസിക, പൂര്‍ണോദയ, അസ്സീസ്സി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ആ രേഖയുടെ സംക്ഷിപ്തരൂപം പ്രസിദ്ധീകരിക്കുകയും ചെയ്തു. 

ഇന്നത്തെ കേരളത്തില്‍ വളരെ പ്രസക്തമായ കാര്യങ്ങളാണ് ആ രേഖയില്‍ പറഞ്ഞിരിക്കുന്നതെന്ന അഭിപ്രായം പൊതുവില്‍ ഉണ്ടായതിന്റെ കൂടി വെളിച്ചത്തില്‍ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (NAPM) കേരളാഘടകം 2013 മാര്‍ച്ച് 9-ന് തൃശ്ശൂര്‍ വച്ച്  ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഒരു യോഗം വിളിച്ചുകൂട്ടി. വിവിധ ആശയധാരകളിലും പ്രവര്‍ത്തന മേഖലകളിലുംനിന്ന് വന്ന ഇരുപത്തിനാലുപേര്‍ പങ്കെടുത്ത പ്രസ്തുത യോഗം 'ഭക്ഷ്യ-ആരോഗ്യസ്വരാജ്' എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി കേരളത്തില്‍ ഒരു കാമ്പയിന്‍ വികസിപ്പിക്കണം എന്ന ധാരണയിലെത്തി.

തൃശ്ശൂര്‍ യോഗത്തിന്റെ തുടര്‍ച്ചയായി ഏപ്രില്‍ 5, 6 തീയ്യതികളില്‍ തിരുവനന്തപുരം 'ശാന്തിഗ്രാ'മില്‍  സംസ്ഥാനതലത്തിലുള്ള രണ്ടാംവട്ട കൂടിയാലോചനകള്‍ നടന്നു. ആ യോഗത്തില്‍, 'ശാന്തിഗ്രാ'മിന്റെ അഭിമുഖ്യത്തില്‍ നടന്നുവരുന്ന 'ഭക്ഷ്യ-ആരോഗ്യസ്വരാജ്' പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ഇരുപത്തഞ്ചോളം നാട്ടുകാരും പങ്കെടുത്തിരുന്നു. അവരിലേറെയും സ്ത്രീകളായിരുന്നു എന്നതും ശ്രദ്ധേയമാണ്. അവരില്‍ പലരുടെയും വീടുകള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാനും അവസരം ലഭിച്ചു. തുടര്‍ന്ന് 'കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം' സന്ദര്‍ശിച്ച് കിഴങ്ങുവര്‍ഗ്ഗങ്ങളുടെ പ്രധാന്യത്തെ കുറിച്ച് വ്യക്തതവരുത്താനും കഴിഞ്ഞു. 'ശാന്തിഗ്രാം' കൂടിയലോചനകളില്‍ ഉണ്ടായ ധാരണകള്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ സമാനമനസ്‌കരുടെ കൂട്ടായ ചര്‍ച്ചകളിലൂടെ വിപുലപ്പെട്ടുവരികയും അവയെ മനസ്സില്‍നിന്ന് മണ്ണിലേക്കും അടുക്കളകളിലേക്കും കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നു വരികയുമാണ്. അത്തരം ശ്രമങ്ങള്‍ക്ക് ആശയപരമായ അടിത്തറ എന്നനിലയ്ക്കാണ് ഈ ലഘുഗ്രന്ഥം തയ്യാറാക്കിട്ടുള്ളത്.    

ഒരു സംഘടനയുടെയും പ്രത്യേക ആഭിമുഖ്യത്തിലല്ല ഈ കാമ്പയിന്‍ മുന്നോട്ടു കൊണ്ടുപോകുന്നത് എന്നത് ഒരു പ്രത്യേകതയാണ്. ഈ കാമ്പയിന്‍ നടത്തുന്നതിന് പ്രത്യേകമായി ഒരു സമിതിയും രൂപീകരിച്ചിട്ടില്ല. എല്ലാ സംഘടനകളുടെയും അജണ്ടയില്‍ ഉള്‍പ്പെടേണ്ട ഒരു കാര്യമെന്നനിലയില്‍ ഈ വിഷയം എല്ലാവരുടെയും ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. തികച്ചും സ്വതന്ത്രമായി ആര്‍ക്കും ഈ കാമ്പയിനില്‍ പങ്കാളിയാവാം. ആര്‍ക്കും സ്വന്തം പ്രവര്‍ത്തനങ്ങള്‍ കൊണ്ട്  ഇതില്‍ ഒരദ്ധ്യായം കൂട്ടിച്ചേര്‍ക്കാനാവുന്ന വിധത്തില്‍ ഈ മുദ്രാവാക്യം പൂര്‍ത്തിയാവാത്ത ഒരു പുസ്തകമായി തുറന്നു വച്ചിരിക്കുന്നു. ഏതാനും വരികളെങ്കിലും ജീവിതഗന്ധിയായ ഈ പ്രായോഗിക ഗ്രന്ഥത്തില്‍ എഴുതി ചേര്‍ക്കൂ. പ്രായോഗികമായി സ്വന്തം കയ്യൊപ്പും കൂടി ഈ ഗ്രന്ഥത്തില്‍ ചാര്‍ത്തുക എന്നത് എല്ലാവരുടെയും അവകാശവും ഉത്തരവാദിത്വവുമാണ്.

                                                  സണ്ണി പൈകട

കൊന്നക്കാട്, 2013 ജൂലൈ 1

2013, സെപ്റ്റംബർ 15, ഞായറാഴ്‌ച

ബിരുദം: പി.എച്ച്.ഡി. വിഷയം: ജീവിതം


റാങ്കോടുകൂടി ബിരുദാനന്തരപഠനവും ഡോക്ടറേറ്റും നേടുകയും അന്താരാഷ്ട്ര ജേണലുകളില്‍ 
ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത
ഡോക്ടര്‍ ഗോപകുമാര്‍ എങ്ങനെയൊരു 'ഗോപാലകന്‍' ആയി?

മാതൃഭൂമി വാരാന്തപ്പതിപ്പ് 2013 സെപ്റ്റംബര്‍ 15
താഴെ ക്ലിക്കു ചെയ്ത് വായിക്കുക:

Weekend, 15 September 2013 : readwhere:

'via Blog this'

2013, സെപ്റ്റംബർ 11, ബുധനാഴ്‌ച

മൂന്നാമത് സംസ്ഥാനതലകൂടിയാലോചനായോഗം

ഭക്ഷ്യ-ആരോഗ്യസ്വരാജ് കാമ്പയിന്‍
മൂന്നാമത് സംസ്ഥാനതലകൂടിയാലോചനായോഗം
സെപ്റ്റംബര്‍ 29 ഞായര്‍ രാവിലെ 10 മണിമുതല്‍ 5 മണിവരെ
ആലപ്പുഴ SL പുരം ഗാന്ധിസ്മാരകഗ്രാമസേവാകേന്ദ്രത്തില്‍

ബഹുമാന്യ സുഹൃത്തെ,
ഭക്ഷ്യ-ആരോഗ്യസ്വരാജ് എന്ന ആശയം മുന്‍നിര്‍ത്തി സംസ്ഥാനതലത്തില്‍ ആദ്യം തൃശ്ശൂരും പിന്നീട് തിരുവനന്തപുരത്തും ആണ് യോഗങ്ങള്‍ നടന്നത്. ആ യോഗങ്ങളുടെ തുടര്‍ച്ചയായി വിവിധ ജില്ലകളില്‍ ജില്ലാതല ആലോചനാ യോഗങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളും നടക്കുകയുണ്ടായി. എന്നാല്‍ സംസ്ഥാനതലത്തില്‍ ഒരു കാമ്പയിന്‍ എന്ന നിലയില്‍ ഈ വിഷയം പൊതു സമൂഹത്തിലവതരിപ്പിക്കുന്നതിന് തുടക്കം കുറിച്ചത് ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന് ഏഴു ജില്ലകളില്‍ നടന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ്.
ഇരുപത്തഞ്ചോളം സംഘടനകള്‍ ഈ കാമ്പയിനുമായി ഇതിനോടകം ബന്ധപ്പെട്ടുകഴിഞ്ഞു.
ഭക്ഷ്യ-ആരോഗ്യസ്വരാജ് കര്‍മ്മപരിപാടികളുമായി കൂടുതല്‍ പ്രസ്ഥാനങ്ങളെ കൂട്ടിച്ചേര്‍ത്തുകൊണ്ട് ഏകോപിതമായും ആസൂത്രിതമായും മുന്നോട്ടു നീങ്ങുന്നതു സംബന്ധിച്ച കൂടിയാലോചനകള്‍ക്കായി സെപ്റ്റംബര്‍ 29 ന് ഞായര്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ആലപ്പുഴജില്ലയിലെ SL പുരം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തില്‍വച്ച് ഒരു യോഗം സംഘടിപ്പിച്ചിരിക്കുന്നു. യോഗത്തിലേക്ക് താങ്കളെ പ്രത്യേകം ക്ഷണിക്കുന്നു.
ഏഴുജില്ലകളില്‍ ചിങ്ങം ഒന്നിന് സംഘടിപ്പിക്കപ്പെട്ട പരിപാടികളുടെ സംക്ഷിപ്ത റിപ്പോര്‍ട്ട് താഴെ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ.
ആലപ്പുഴ - SN പുരം ഗാന്ധിസ്മാരകഗ്രാമസേവാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇരുന്നൂറോളം സ്‌കൂളുകളില്‍ നടന്നുവരുന്ന ഗാന്ധിദര്‍ശന്‍ പഠനപരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഭക്ഷ്യ-ആരോഗ്യസ്വരാജ് സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനത്തോടെയാണ് ചിങ്ങം 1 ന് ആലപ്പുഴ ജില്ലയില്‍ ഈ കാമ്പയിന്‍ ആരംഭിച്ചത്. കണിച്ചുളങ്ങര
VHSS ല്‍ നടന്ന പരിപാടിയില്‍ SNDP
 യോഗം മൈക്രോഫിനാന്‍സ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.കെ. കെ മഹേശന്‍, ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് ശ്രീ. രവി പാലത്തുങ്കല്‍ എന്നിവര്‍ചേര്‍ന്ന് നീര്‍മരുതിന്റെയും പ്ലാവിന്റെയും തൈകള്‍ നട്ടുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ശ്രീ. കെ. ജി ജഗദീശന്‍ ഭക്ഷ്യ-ആരോഗ്യസ്വരാജ് സങ്കല്‍പത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുത്തു.
കോട്ടയം: ആലപ്പുഴയില്‍ വിദ്യാലയത്തിലാണ് പരിപാടി നടന്നതെങ്കില്‍ കോട്ടയം ജില്ലയിലെ പാലായില്‍ Toms Chamber ഹാളിലും തെരുവിലുമായാണ് ചിങ്ങം ഒന്നിന്റെ പരിപാടിസംഘടിപ്പിക്കപ്പെട്ടത്. ഹാളില്‍ നടന്നത് ജില്ലയില്‍ മൂന്നു മാസത്തിനിടയില്‍ നടന്ന ഭക്ഷ്യ-ആരോഗ്യസ്വരാജ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിലയിരുത്തലും തുടര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആലോചനകളുമാണ്. കൂട്ടത്തില്‍ വൈവിധ്യമാര്‍ന്ന ചക്കവിഭവങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. ഹാളിലെ പരിപാടിക്കുശേഷം ആളുകള്‍ മടങ്ങിയത് പോകുന്ന വഴി തെരുവില്‍ വിതരണം ചെയ്യാനായി മൈദയുല്‍പ്പന്നങ്ങളുടെ അപകടത്തെ സംബന്ധിച്ച് പ്രതിപാദിക്കുന്ന നോട്ടീസിന്റെ കോപ്പികളുമായാണ്. ചിങ്ങം ഒന്നിലെ ഈ പരിപാടിയില്‍ ജില്ലാ ജൈവകര്‍ഷക സമിതി, മിനച്ചില്‍ നദീസംരക്ഷണസമിതി, ഭരണങ്ങാനം IHM ഹോസ്പിറ്റല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്, കര്‍ഷകവേദി, സന്ധ്യാ വിസിബ് കൊടുമ്പിടി, ഭൂമിക പൂഞ്ഞാര്‍ , ശ്രദ്ധ ഭരണങ്ങാനം, സാന്ത്വനം പാ
ലാ, ഗ്രാമ ഭരണങ്ങാനം, ഇന്‍ഫാം വിജ്ഞാനവ്യാപനകേന്ദ്രം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ പങ്കാളികളായി. ഡോ. എസ്. രാമചന്ദ്രന്‍ , കെ. സി തങ്കച്ചന്‍ , സിസ്റ്റര്‍ റോസ് വൈപ്പന, രവി പാലാ,
ഒ. ഡി. കുര്യാക്കോസ്, എബി ഇമ്മാനുവേല്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
ഇടുക്കി:- ഇടുക്കി ജില്ലയില്‍ ചിങ്ങം ഒന്നിന്റെ പരിപാടി നടന്നത് വിദ്യാലയത്തിലോ ഹാളിലോ തെരുവിലോ അല്ല ഒരു കൃഷിയിടത്തിലാ
ണ്. കട്ടപ്പനയില്‍ മുപ്പതോളം കുടുംബങ്ങള്‍ ചേര്‍ന്ന് ശനിക്കൂട്ടം എന്ന് പേരിട്ടിട്ടുള്ള ഒരു കൂട്ടുകൃഷി സംരംഭത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. മൂന്നര ഏക്കര്‍ വരുന്ന ആ കൃഷിയിടത്തില്‍ താമരക്കണ്ണന്‍ ചേമ്പ് നട്ടുകൊണ്ട് കോവില്‍മല രാജാവ് രാമന്‍ രാജമന്നന്‍ ആണ് ഭക്ഷ്യ ആരോഗ്യസ്വരാജ് കാമ്പയിന്റെ ഇടുക്കി ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാനുമായ കാഞ്ചിയാര്‍ രാജന്‍ മുഖ്യപ്രഭാഷണവും പ്രൊഫ. സി.പി റോയി വിഷയാവതരണ പ്രസംഗവും നടത്തി. കെ. ആര്‍. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആലപിച്ച നാടന്‍ പാട്ടുകള്‍ പരിപാടിക്ക് ആവേശം പകര്‍ന്നു. മുപ്പതു കുടുംബങ്ങളിലെ കുട്ടികളും പ്രായമായ വരുമടങ്ങുന്ന സ്ത്രീ പുരുഷന്‍മാരും കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളിലെ കുട്ടികളുമടങ്ങുന്ന വലിയൊരു സംഘം പരിപാടിയില്‍ ആദ്യാവസാനം പങ്കെടുത്തു. ചേനയും കാച്ചിലും ചേമ്പുമടങ്ങുന്ന പുഴുക്കു സദ്യ പരിപാടിക്ക് കൊഴുപ്പേകി.
തൃശ്ശൂര്‍:-തൃശ്ശൂര്‍ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ്. അവിടെ ചിങ്ങം ഒന്നിന് നടന്നത് ഭക്ഷ്യ- ആരോഗ്യസ്വരാജ് സങ്കല്‍പവും കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ
നിയമവും തമ്മിലുള്ള അന്തരത്തെക്കുറിച്ചുള്ള ഒരു സംവാദമാണ്. തൃശ്ശൂര്‍ ഗാന്ധിപീസ് ഫൗണ്ടേഷന്‍ ഹാളില്‍ നടന്ന സംവാദത്തില്‍ ഡോ. വടക്കേടത്ത് പത്മനാഭന്‍ വിഷയാവതരണം നടത്തി. ഭക്ഷ്യസുരക്ഷാ നിയമം കോര്‍പ്പറേറ്റ് ഫാമിംഗിലേക്കും ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങളുടെ കൃഷിയിലേക്കുമാണ് നയിക്കുന്നതെന്നും ഭക്ഷ്യ-ആരോഗ്യസ്വരാജ് ഭക്ഷണത്തിനുമേലുള്ള ജനങ്ങളുടെ നിയന്ത്രണത്തിനും ജൈവവൈവിധ്യസംരക്ഷണത്തിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു. സര്‍വ്വോദയ മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി എം. പീതാംബരന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. ജെ. പോള്‍ , പി.എസ്. സുകുമാരന്‍ , ഇന്ദിര, എസ്. ശര
ത്ത്, നഷീമ, ഫാ. ജോസ് തത്രത്തില്‍ , എം. മോഹന്‍ദാസ്, കെ. സഹദേവന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. പ്ലാവ് ജയന്‍ , സല്‍സബീല്‍ ഗ്രീന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി അതുല്‍ കൃഷ്ണന് പ്ലാവിന്റെ തൈ നല്‍കികൊണ്ട് ജില്ലയിലെ ഭക്ഷ്യ- ആരോഗ്യസ്വരാജ് കാമ്പിയിന്‍ ഉല്‍ഘാടനം ചെയ്തു.
കോഴിക്കോട്:- കോഴിക്കോട് ജില്ലയില്‍ ഒഞ്ചിയത്തിനടുത്ത് അര്‍ച്ചന കുന്നുമ്മക്കര എന്ന സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിലാണ് ചിങ്ങം ഒന്നിന്റെ പരിപാടി സംഘടിപ്പിച്ചത്. മഹാത്മാദേശസേവാട്രസ്റ്റ് ചെയര്‍മാന്‍ ടി. ശ്രീനിവാസന്‍ കോഴിക്കോട് ജില്ലയിലെ ഭക്ഷ്യ-ആരോഗ്യസ്വരാജ് കാമ്പയിന്‍ ഉല്‍ഘാടനം ചെയ്തു. മനോജന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ലോഹ്യാ വിചാരവേദി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയരാഘവന്‍ ചേലിയ ഭക്ഷ്യ- ആരോഗ്യസ്വരാജ് സങ്കല്‍പത്തിന്റെ രാഷ്ട്രീയമാനത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ഉച്ചാല്‍ മുതല്‍ വിഷുവരെ എന്ന പച്ചക്കറികൃഷി മത്സരത്തില്‍ സമ്മാനാര്‍ഹരായ യുവാക്കള്‍ക്ക് പരിപാടിയുടെ ഭാഗമായി സമ്മാനദാനം നടത്തി.
കണ്ണൂര്‍ :- കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ വച്ച് ഇലക്കറികളുടെ മഹാസാധ്യതകള്‍ സംബന്ധിച്ച് നടത്തിയ പഠന പരിപാടിയോടെയാണ് ജില്ലയില്‍ ഭക്ഷ്യ-ആരോഗ്യസ്വരാജ് കാമ്പയിന്‍ ചിങ്ങം ഒന്നിന് തുടക്കം കുറിച്ചത്. ജില്ലയിലെ വിവിധജനകീയ സംഘങ്ങളിലെപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഈ കാമ്പയിന്‍ മുന്നോട്ടുകൊണ്ടു പോകുന്നതിനായി രൂപം നല്‍കി ജൈവസംസ്‌കൃതി എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. കൂട്ടായ്മയുടെ ചെയര്‍മാന്‍ സജീവന്‍ കാവുങ്കരയാണ് ഇലയറിവുകള്‍ പങ്കുവച്ചത്. തൊടികളില്‍ കളകള്‍ എന്ന നിലയില്‍ അവഗണിക്കുന്ന ഭക്ഷ്യമൂല്ല്യമുള്ള ചെടികളെ പരിചയപ്പെടുത്തുക മാത്രമല്ല അവ ഉപയോഗിച്ചുണ്ടാക്കിയ മുത്തിള്‍ചമ്മന്തി, ഇലദോശ, ഇലകിണ്ണത്തപ്പം,കൊഴുക്കട്ട, വിവിധയിനം തോരനുകള്‍ തുടങ്ങിയവ രുചിച്ചുനോക്കാനുള്ള അവസരവും പരിപാടിയിലുണ്ടായി. ജൈവ ഉല്‍ന്നങ്ങളുടെ കൈമാറ്റച്ചന്ത മഹാത്മാമന്ദിരം കേന്ദ്രീകരിച്ച് നിശ്ചിത ദിവസങ്ങളില്‍ സംഘടിപ്പിക്കുന്നതുള്‍പ്പെടെയുള്ള ഭാവി പരിപാടികള്‍ക്കും രൂപം നല്‍കി. ആശാ ഹരി, വിനോദ് പയ്യട, ടി. വി. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
കാസര്‍ഗോഡ്:- ദ്വിദിന പരിപാടികളോടെയാണ് കാസര്‍ഗോഡ് ജില്ലയില്‍ ഭക്ഷ്യ-ആരോഗ്യസ്വരാജ് കാമ്പയിന്‍ തുടക്കം കുറിച്ചത്. ചിങ്ങം ഒന്നിന് രാവിലെ 10 മണി മുതല്‍ മാലക്കല്ലില്‍ വച്ച് പതിനഞ്ച് പേര്‍ക്ക് കൂണ്‍കൃഷിപരിശീലനം ആരംഭിച്ചു. ഉച്ചകഴിഞ്ഞ് ഭക്ഷ്യ-ആരോഗ്യസ്വരാജ് സംബന്ധിച്ച സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് മെമ്പര്‍ മിനി വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. സണ്ണി പൈകട വിഷയാവതരണം നടത്തി. കെ. ഗോപാലന്‍, ഫാ. മാത്യൂ പുത്തന്‍പറമ്പില്‍ എന്നിവര്‍ പച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചു. ചിങ്ങം രണ്ടിന് കൂണ്‍കൃഷി പരിശീലനം പൂര്‍ത്തിയാക്കി. കൂണ്‍ കൃഷി പരിശീലത്തിന് സുമിത്ത്‌ലാല്‍, ഗിരിജ എന്നിവര്‍ നേതൃത്വം നല്‍കി. ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം കാറഡുക്ക, ഫെയര്‍ ട്രേഡ് അലയന്‍സ് കേരള കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി, സെഡ്‌സ് മോനാച്ച കാഞ്ഞാങ്ങാട്, സ്വരാജ് കാസര്‍ഗോഡ്, സൈന്‍ കേരള മാലോം,എന്നീ സംഘടനകളാണ് കാസര്‍ഗോഡ് ജില്ലയില്‍ ഭക്ഷ്യ- ആരോഗ്യസ്വരാജ് കാമ്പയിന് മുന്‍കൈയെടുക്കുന്നത്.
മേല്‍സൂചിപ്പിച്ചവ ഏഴുജില്ലകളില്‍ ചിങ്ങം ഒന്നിന് നടന്ന പരിപാടിസംബന്ധിച്ച റിപ്പോര്‍ട്ട് മാത്രമാണ്. ചിങ്ങം ഒന്നിന് മുമ്പും അതിനു ശേഷവും ഭക്ഷ്യ- ആരോഗ്യസ്വരാജ് ആശയം മുന്‍ നിര്‍ത്തി നിരവധിപരിപാടികള്‍ നടന്നിട്ടുണ്ട്. അവ 29-ലെ യോഗത്തില്‍ അതത് ജില്ലകളില്‍ നിന്നുള്ളവര്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
സുഹൃത്തെ, സെപ്റ്റംബര്‍ 29-ലെ യോഗത്തിലേക്ക് ഒരിക്കല്‍ കൂടി താങ്കളെ ക്ഷണിക്കുന്നു. ഈ പരിപാടിയുടെ ഏകോപനത്തിന് പ്രത്യേക സമിതിയോ ഭാരവാഹികളോ ഇതുവരെയില്ല. അതുകൊണ്ടുതന്നെ ഓരോരുത്തരും ഇക്കാര്യത്തില്‍ താല്‍പര്യമുള്ള സുഹൃത്തുക്കളെ യോഗത്തിലേക്ക് ക്ഷണിക്കാനുള്ള ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആലപ്പുഴ സ്‌നേഹാദരപൂര്‍വ്വം,
10/09/2013 കെ. ജി. ജഗദീശന്‍ , സെക്രട്ടറി
SN പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം
ഫോണ്‍ 9447086549
സണ്ണി പൈകട, കൊന്നക്കാട് പി.ഒ
കാസര്‍ഗോഡ് ഫോണ്‍.9446234997
യോഗസ്ഥലത്തെത്താനുള്ളവഴി:ചേര്‍ത്തല-ആലപ്പുഴ ഹൈവേയില്‍ കഞ്ഞിക്കുഴി പോലീസ് സ്റ്റേഷന്‍ സ്റ്റോപ്പില്‍ ബസ്സിറങ്ങുക. അവിടെ നിന്ന് 200 മീറ്റര്‍ തെക്കോട്ട് നടന്നാല്‍ ഹൈവേയുടെ അരികില്‍ തന്നെയുള്ള SN പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിലെത്താം. അകലെ നിന്ന് വരുന്നവര്‍ ദയവായി നേരത്തെയെത്തുക തലേന്ന് രാത്രിവരുന്നവര്‍ക്കും വെളുപ്പിന് വരുന്നവര്‍ക്കും വിശ്രമിക്കാനും കുളിക്കാനും മറ്റുമുള്ള സൗകര്യം അവിടെയുണ്ട്. നേരത്തെ വരുന്നവര്‍ ബന്ധപ്പെടുക. രാജീവ് മുരളി ഫോണ്‍. 9400563869
ഭക്ഷ്യ-ആരോഗ്യസ്വരാജ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്കും ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ക്കും http://bhakshyaswaraj.blogspot.in/
സന്ദര്‍ശിക്കുക:
Facebook pages: Food-health swaraj, (just click 'like' to join)
Bhakshsya Swaraj ( ഇതിൽ മാത്രം Bhakshsya എന്നാണ് spelling)
ഇന്റെർനെറ്റിലൂടെ പ്രസിദ്ധീകരിക്കാൻ വാർത്തകളും ഫോട്ടോകളും പ്രസംഗങ്ങളുടെ ഫോണിൽ എടുത്ത വോയ്സ്‌ റിക്കാർഡിങ്ങും അയയ്ക്കുക (e-mail id) bhakshyaswaraj@gmail.com 

Publicity Co-ordinator: Josantony, 'Annadhanyatha', Plassanal- 686579, 
mobile phone: 9447858743

2013, സെപ്റ്റംബർ 8, ഞായറാഴ്‌ച

മമ്മൂട്ടിയുടെ കുമരകം പാടം Manorama Online | Malayalam News | Sunday |:

താടിയും മുടിയും നീട്ടിവളര്‍ത്തിയ ഹിലാല്‍ വീണ്ടും ഒരു ജീന്‍സും ടീഷര്‍ട്ടും ഇട്ടാല്‍ അന്നും ഗ്രാഫിക്‌സ് ഡിസൈനറാകാമായിരുന്നു. ഹിലാല്‍ അതായില്ല... കാലം ഹിലാലിനെ കൂട്ടിപ്പോയത് മണ്ണിന്റെ മണമുള്ള പാടങ്ങളിലേക്കാണ്. കംപ്യൂട്ടര്‍ യുഗത്തിനു ശേഷം മനുഷ്യന്‍ ആരോഗ്യയുഗത്തിലേക്കു കടക്കുകയാണ് എന്ന പ്രവചനത്തിന് അടിവരയിട്ട് കുറെ ചെറുപ്പക്കാരും കംപ്യൂട്ടറുകള്‍ ഷട്ട്ഡൗണ്‍ ചെയ്ത് ഹിലാലിനൊപ്പം പാടത്തേക്കിറങ്ങി. അവര്‍ക്കു പ്രചോദനമായി മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയും. കാര്‍ഷിക കേരളത്തിന് നഷ്ടപ്പെട്ട പ്രതാപം പ്രകൃതികൃഷിയിലൂടെ തിരിച്ചുപിടിക്കാനുള്ള യത്‌നത്തിന്റെ അമരക്കാരനാണ് ഇപ്പോള്‍ കെ.എം. ഹിലാല്‍!

നെല്‍കൃഷിയോട് പണ്ടേ ആഭിമുഖ്യമുള്ളയാളാണു മമ്മൂട്ടി. അതുകൊണ്ടുതന്നെ തന്റെ ആശയങ്ങള്‍ മമ്മൂട്ടിയില്‍ എത്തിക്കാന്‍ ഹിലാലിനു പ്രയാസമുണ്ടായില്ല.

ശുദ്ധമായ, ആരോഗ്യദായകമായ ഭക്ഷണത്തിന് എന്നും പ്രാധാന്യം കൊടുക്കുന്ന മമ്മൂട്ടി തന്റെ കോട്ടയം കുമരകം ചീപ്പുങ്കല്‍ കേളക്കരി വട്ടക്കായല്‍ പാടശേഖരത്തിലെ 17 ഏക്കറില്‍ പ്രകൃതികൃഷി ചെയ്തുകൊണ്ടാണ് ഹിലാലുമായി കൈകോര്‍ത്തത്.  ഇതിന്റെ മേല്‍നോട്ടം ഹിലാലിനുതന്നെ. ആരോഗ്യജിവിതത്തിന് പ്രകൃതികൃഷി അനിവാര്യമെന്ന് പറഞ്ഞുകൊണ്ട് മമ്മൂട്ടി ഇതിന്റെ പ്രചാരകനായതോടെ കൂടുതല്‍ ചെറുപ്പക്കാര്‍ രംഗത്തേക്കു വന്നുതുടങ്ങി.

കുറച്ചുദിവസം മുന്‍പ് തമിഴ് ദിനപത്രത്തില്‍ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കു മുന്നറിയിപ്പായി ഒരു വാര്‍ത്തവന്നു. കേരളത്തിലെ കുറെ കര്‍ഷകര്‍ രാസവളങ്ങളൊന്നും ഉപയോഗിക്കാതെ കൃഷി തുടങ്ങിയിരിക്കുന്നു; വന്‍ ഡിമാന്‍ഡുള്ള ഉല്‍പന്നങ്ങളുടെ പ്രചാരകര്‍ അവിടത്തെ സിനിമാതാരങ്ങളാണ്. കീടനാശിനി ചേര്‍ത്ത കൃഷി തുടരുകയാണെങ്കില്‍ ഭാവിയില്‍ തമിഴ് കര്‍ഷകര്‍ കേരളത്തിനുവേണ്ടി ചെയ്യുന്ന കൃഷി ഉപേക്ഷിക്കേണ്ടി വരും. ഇതായിരുന്നു വാര്‍ത്തയുടെ കാതല്‍.

കേരളത്തില്‍ കണ്ടത്

   
'മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുന്നത്
നോക്കിയിരിക്കാന്‍ മലയാളികള്‍
ശീലിക്കേണ്ടി വരും...
പ്രശസ്ത കാന്‍സര്‍ ചികില്‍സകന്‍ ഡോ. വി.പി. ഗംഗാധരന്‍ തന്റെ പ്രസംഗങ്ങളില്‍ എപ്പോഴും പരാമര്‍ശിക്കുന്ന വാക്കുകള്‍... ഇപ്പോഴത്തെ നിലയില്‍ 2025 പിന്നിടുമ്പോള്‍ രണ്ടില്‍ ഒരു മരണം കാന്‍സര്‍ മൂലമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. ദൈവത്തിന്റെ സ്വന്തംനാട്ടിലെ വയലേലകള്‍ നികത്തി വീടുവച്ചു, ബാക്കി തരിശാക്കി. അന്യനാട്ടില്‍ നിന്നുള്ള 'വിഷക്കറികള്‍ തിന്ന് നാം ആരോഗ്യമില്ലാതെ ഇന്റര്‍നെറ്റും നോക്കിയിരുന്നു.

കാലം പക്ഷേ, മാറുകയാണെന്നു തോന്നുന്നു. പ്രവചനങ്ങള്‍ സത്യമാവുകയാണെങ്കില്‍ ഇനി ഇവയെല്ലാം ചുരുട്ടിക്കൂട്ടി ആളുകള്‍ ആരോഗ്യകേരളത്തിലേക്കു തിരിച്ചുവരും. ഉത്തരത്തില്‍ ചുരുട്ടിവച്ച നീളന്‍ പനംപായകള്‍ 'കളത്തിലേക്കിറങ്ങും. അരിമണികള്‍ അതില്‍ കിടന്ന് വെയില്‍ കായും. ഇതിനുവേണ്ടി ഊണും ഉറക്കവും ഉപേക്ഷിക്കുകയാണ് ഇവിടെ ഒരു നാല്‍പത്തിമൂന്നുകാരനൊപ്പം കുറെ ചെറുപ്പക്കാര്‍.

ആരാണ് തമിഴ്‌നാട്ടിലെ വമ്പന്‍ കൃഷിക്കാര്‍ക്കു മുന്നില്‍ ചോദ്യചിഹ്‌നമുയര്‍ത്താന്‍ മാത്രം തമിഴ്പത്രം ചൂണ്ടിക്കാണിച്ച ആ ചെറുപ്പക്കാരന്‍? അതറിയാന്‍ പത്തുവര്‍ഷം പുറകോട്ടു സഞ്ചരിക്കണം. എറണാകുളം നഗരത്തില്‍ 'ലെമണ്‍ ഗ്രാഫിക്‌സ് എന്നൊരു സ്ഥാപനം തുടങ്ങി  കെ.എം. ഹിലാല്‍ എന്ന ചെറുപ്പക്കാരന്‍, ഭാര്യയുമൊത്തു വാടകവീട്ടില്‍ താമസം തുടങ്ങി. ദിവസങ്ങള്‍ കഴിയുന്തോറും നഗരത്തിലെ ജിവിതം ശ്വാസം മുട്ടിക്കാന്‍ തുടങ്ങി. ശുദ്ധവായു ശ്വസിക്കാന്‍ ജനല്‍ തുറന്നാല്‍ കൊതുകുകള്‍ ഇരച്ചുകയറും. കുടിക്കാന്‍ ക്ലോറിന്‍കലര്‍ന്ന വെള്ളം. ഭക്ഷണത്തിന്റെ കാര്യം പറയാനില്ല... മനുഷ്യന് അനിവാര്യമായ ഈ മൂന്നു കാര്യങ്ങളും കിട്ടില്ലെന്നറിഞ്ഞപ്പോള്‍ ലെമണ്‍ ഗ്രാഫിക്‌സിന്റെ ഷട്ടര്‍ വലിച്ചിട്ട് ഹിലാല്‍ ഒരോട്ടം വച്ചു കൊടുത്തു. രാജ്യമൊന്നു ചുറ്റി അയാള്‍ ഓട്ടം നിറുത്തുമ്പോള്‍ 'ശുദ്ധമായ ഒരു ആശയം കൂടെയുണ്ടായിരുന്നു.

വിളഞ്ഞ വിത്ത്     

കൃഷിയുമായി പുലബന്ധം ഇല്ലാത്ത കുടുംബ പശ്ചാത്തലമായിരുന്നു ഹിലാലിന്. രാഷ്ട്രീയമാണു കര്‍ഷകനാക്കിയത് എന്നു വേണമെങ്കില്‍ പറയാം. അടിപിടി കോളജ് രാഷ്ട്രീയത്തില്‍ നിന്നു രക്ഷപ്പെടാന്‍ കോട്ടയത്തുനിന്ന് ഒളിച്ചുമുങ്ങിയ ഹിലാല്‍ പൊങ്ങിയത് പാലക്കാട്ടെ ചിറ്റൂരില്‍.

കര്‍ഷകര്‍ക്കിടയിലായിരുന്നു താമസം. ഒളിവുകാലം പലതും പഠിപ്പിച്ചു എന്നു പറയാന്‍ പറ്റില്ലെങ്കിലും ഹിലാല്‍ കൃഷി പഠിച്ചു. തിരിച്ചെത്തി സ്വകാര്യകമ്പനിയില്‍ ഗ്രാഫിക്‌സ് ഡിസൈനറായി. ഇടയ്‌ക്കൊരു മുങ്ങലുണ്ട് പാലക്കാട്ടേക്ക്. കൃഷിയെക്കുറിച്ച് കൂടുതലറിയാന്‍, ചെളിയില്‍ ആറാടി നടക്കാന്‍. സ്‌നേഹം മൂത്ത്  മൂന്നാറിലെ മറയൂരില്‍ എട്ട് ഏക്കര്‍ സ്ഥലമെടുത്തു. രാസവളപ്രയോഗത്തില്‍ കൃഷി ആരംഭിച്ചു. കീടനാശിനികളും രാസവളങ്ങളും അവയുടെ അമിതപ്രയോഗവും വിലയും തൊഴിലാളിക്ഷാമവും കൃഷി തകര്‍ത്തടിച്ചുകളഞ്ഞു. ഇതോടെ ഹിലാല്‍ ഒന്നുപഠിച്ചു; ഇതൊക്കെ മനുഷ്യനെയും കേടാക്കുമെന്ന്.

കേരളത്തില്‍ കൃഷിചെയ്യാന്‍ ഹിലാലിനു പേടിയായിരുന്നു. തൊഴിലാളിക്ഷാമവും, അമിതകൂലിയും ഒരിക്കല്‍ക്കൂടി നഷ്ടത്തിന്റെ പടുകുഴിയിലേക്ക് വീഴ്ത്തുമെന്ന് അറിയാമായിരുന്നു.  കുടുബജീവിതംകൂടി ആയപ്പോഴാണ് ഹിലാല്‍ വീണ്ടും ഗ്രാഫിക്‌സ് ഡിസൈനറായി എറണാകുളത്തെത്തുന്നതും ഷട്ടര്‍ വലിച്ച് നാടുവിടുന്നതും.
ഇന്ന് കേരളത്തില്‍ പ്രകൃതികൃഷിയുടെ പ്രചാരകനാണ് ഹിലാല്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഏഴു ജില്ലകളില്‍ 300 ഏക്കറില്‍ അരി ഉല്‍പാദിപ്പിക്കുന്നു. വിഷം തീണ്ടാത്ത അരിക്കു വില കൂടുമെങ്കിലും ആവശ്യക്കാരും കൂടുകയാണ്. ഉല്‍പാദിപ്പിക്കുന്ന അരി തികയാത്ത അവസ്ഥ. കൃഷിപ്പണിക്ക് ആളെ കിട്ടാതെ തരിശായിപ്പോയ പാടങ്ങള്‍ ചെറുപ്പക്കാര്‍ ഏറ്റെടുക്കുന്നു. യന്ത്രങ്ങള്‍ അധ്വാനം കുറയ്ക്കുന്നു. നാടന്‍പശുവിന്റെ ചാണകവും മൂത്രവും മാത്രം വളമാകുന്നു. പ്രകൃതികൃഷി കേരളത്തില്‍ പച്ചപിടിക്കുന്നതിന്റെ നേര്‍കാഴ്ചകളാണിവ.

സീറോ ബജറ്റ് പ്രകൃതി കൃഷി  

മൂന്നാറില്‍ നിന്നേറ്റ 'ചൂടിന്റെ പൊള്ളല്‍ മനസ്സിലുള്ളതുകൊണ്ടാവാം പിന്നീടുള്ള ഹിലാലിന്റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷിച്ചായിരുന്നു. നാടു ചുറ്റിവന്ന ഹിലാല്‍ നേരെപോയത് മണ്ണാര്‍ക്കാട്ടേക്ക്. അവിടത്തെ കര്‍ഷകന്‍ കെ. ബഷീറില്‍ നിന്നാണു പ്രകൃതികൃഷി മനസ്സിലാക്കിയത്. അദ്ദേഹത്തോടൊപ്പം കൂടി. ആരോഗ്യത്തിന് ഭീഷണിയാവാത്ത കൃഷിരീതിയും രുചികരമായ ഭക്ഷണവും ഹിലാലിനു ഹരമായി. നാടുചുറ്റലിനിടെ കണ്ടുമുട്ടിയ സുഭാഷ് പാലേക്കറിന്റെ സീറോ ബജറ്റ് നാചുറല്‍ ഫാമിങ് ഹിലാലിന്റെ ആശയങ്ങളുമായി കൂടിക്കുഴഞ്ഞപ്പോള്‍ കേരളത്തില്‍ പ്രകൃതികൃഷി വിജയംകുറിച്ചു. രാസകൃഷിയെയും ജൈവകൃഷിയെയും അപേക്ഷിച്ച് ചെലവ് കുറവായ പ്രകൃതികൃഷി, മഹാരാഷ്ട്രയിലെ സുഭാഷ് പാലേക്കര്‍ കണ്ടുപിടിച്ച് പ്രചാരം കൊടുത്തതാണ്. സീറോ ബജറ്റ് നാചുറല്‍ ഫാമിങ് തികച്ചും ആരോഗ്യപരമായ ഭക്ഷണോത്പാദനത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. പല ജില്ലകളില്‍ ഇതിനു പ്രചാരം കൊടുക്കുകയും ഐടി മേഖലകളിലുള്ളവരും ഹിലാലിനൊപ്പം സഞ്ചരിക്കുകയും ചെയ്തതോടെ കൃഷി ലാഭകരമെന്ന് തിരിച്ചറിയുകയായിരുന്നു, ഒരിക്കല്‍ അത് ഉപേക്ഷിച്ചവര്‍.

നാടന്‍പശുവും മുപ്പതേക്കറും!  
മുപ്പതേക്കറില്‍ കൃഷിചെയ്യാന്‍ വീട്ടില്‍ ഒരു നാടന്‍പശു മതി. കൃത്രിമമായി പോഷണം നല്‍കാതെ മണ്ണിലെ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം വര്‍ധിപ്പിച്ച് ചെടിയുടെ വളര്‍ച്ചയ്ക്ക് പോഷകങ്ങള്‍ ലഭ്യമാക്കുകയാണു പ്രകൃതികൃഷിയുടെ അടിസ്ഥാനതത്വം. ഇതിന് നാടന്‍പശുവിന്റെ ചാണകവും മൂത്രവും ധാരാളം. ഒരേക്കര്‍ കൃഷിക്ക് 10 കിലോ ചാണകവും ഗോമൂത്രവും മതി. ഇവ ഉപയോഗിച്ചു തയാറാക്കുന്ന ബീജാമൃതവും ജീവാമൃതവും രോഗ, കീടബാധ അകറ്റും.

ഹിലാല്‍ ടച്ച്...  
സുഭാഷ് പാലേക്കറിന്റെ പോലെ യന്ത്രവല്‍ക്കരണം ഒഴിവാക്കി പൂജ്യം ബജറ്റില്‍ ചെയ്യുന്നതല്ല ഹിലാലിന്റെ രീതി. കേരളത്തിലെ തൊഴിലാളിക്ഷാമവും ഉയര്‍ന്നകൂലിയും പരിഹരിക്കാനും കൃഷിലാഭമാക്കാനും യന്ത്രവല്‍ക്കരണം അനിവാര്യമായിരുന്നു. പ്രകൃതികൃഷിയെ ദോഷകരമായി ബാധിക്കാതെ തൊഴില്‍സേനയെ രംഗത്തിറക്കി യന്ത്രവല്‍ക്കരണം പരീക്ഷിച്ചതോടെയാണ് കൃഷി ലാഭകരമായത്.

ട്രാക്ടര്‍, നടീല്‍യന്ത്രങ്ങള്‍, കളപറിക്കുന്ന യന്ത്രങ്ങള്‍, പുല്ലുവെട്ടി യന്ത്രങ്ങള്‍, പവര്‍ സ്‌പ്രേകള്‍ എന്നിവ ഉപയോഗിച്ച്  യന്ത്രവല്‍ക്കരണം നടപ്പാക്കുന്നതുമൂലം കൃഷിയുടെ ചെലവ് കുറയ്ക്കാം. മാത്രമല്ല ഉത്പാദനം രണ്ടിരട്ടിവരെ വര്‍ധിപ്പിക്കാനും കഴിയും. പരമ്പരാഗതരീതി അനുസരിച്ച് ഒരു ഏക്കറില്‍ നെല്ല് നടുന്നതിന് 20 തൊഴിലാളികള്‍ ദിവസം മുഴുവന്‍ പണിയെടുക്കുമ്പോള്‍, യന്ത്രവല്‍ക്കരണത്തിലൂടെ ഇത് തൊഴില്‍സേനയുടെ അഞ്ചുപേര്‍ക്ക് 2-3 മണിക്കൂര്‍കൊണ്ട് പൂര്‍ത്തിയാക്കാവുന്നതേയുള്ളൂ.

സ്വന്തം തൊഴില്‍സേനയെ വളര്‍ത്തിവലുതാക്കുകയാണെന്ന് ഹിലാല്‍ പറയുന്നത് പകുതി തമാശയാണെങ്കിലും അല്‍പം സത്യമുണ്ട്. ഒരാണും രണ്ടു പെണ്ണുമടക്കം മൂന്നു കുട്ടികളുള്ള ഹിലാല്‍-ബിജി ദമ്പതികളുടെ ജീവിതത്തിലേക്ക് അടുത്തമാസം നാലാമത്തെ അതിഥിയെത്തും. പാരമ്പര്യ സ്‌കൂള്‍ പഠനത്തിനു പകരം പാടത്തിറങ്ങിയും പ്രായോഗിക ജീവിതം കണ്ടും പച്ചയായ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയാണ് ഹിലാല്‍ മക്കളെ വളര്‍ത്തുന്നത്.

ഇന്നു ഹിലാല്‍ ഓരോ ജില്ലയും മാറി സഞ്ചരിക്കുന്നു. ചെറുപ്പക്കാരെക്കൂട്ടി തരിശായ നിലങ്ങള്‍ ഏറ്റെടുക്കുന്നു. പ്രകൃതികൃഷിയുടെ സാധ്യതകള്‍ പറഞ്ഞ് മറ്റു കൃഷിക്കാരെ അതിലേക്കു കൂട്ടിക്കൊണ്ടു വരുന്നു. ചെലവുകുറഞ്ഞ കൃഷിയിലൂടെ ആരോഗ്യകരമായ ഭക്ഷണവും മികച്ച വരുമാനവുമായപ്പോള്‍ കര്‍ഷകരുടെ എണ്ണം കൂടി.

കൃഷി നഷ്ടത്തിലായി ജോലി അന്വേഷിച്ചു പോയവരും ഐടി കമ്പനികളിലെ ശീതീകരിച്ച മുറിയില്‍ കഴിഞ്ഞവരും ഇന്ന് ഹിലാലിനൊപ്പം കര്‍ഷകരാണ്. അവര്‍ ചെളിയില്‍ ഇറങ്ങി കൃഷി മികച്ച ജീവിതമാര്‍ഗമാക്കി. 300 ഏക്കര്‍ കൃഷിയിടത്തില്‍ 6 ലക്ഷം കിലോ നെല്ലാണ് ഈ വര്‍ഷം ലക്ഷ്യമിടുന്നത്. പച്ചക്കറികളും പയറുവര്‍ഗങ്ങളും ഉത്പാദിപ്പിച്ച് വിതരണം ചെയ്യുകയാണ് അടുത്ത ലക്ഷ്യം.


Manorama Online | Malayalam News | Sunday |:

'via Blog this'