2014 ജൂൺ 22, ഞായറാഴ്‌ച

ത്രിവത്സര ഭക്ഷ്യ - ആരോഗ്യ പദ്ധതി - പ്രാഥമിക സർവേ ഫോറം

      ഭക്ഷ്യ- ആരോഗ്യസ്വരാജ് കാമ്പയിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലുമായി നൂറോളം സ്ഥലങ്ങളെ ഊര്‍ജ്ജിത പ്രവര്‍ത്തനകേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഓരോ സ്ഥലത്തെയും ഇക്കാര്യത്തില്‍ താല്‍പര്യമുള്ള ഏതെങ്കിലും സംഘടനയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുക. 
അടുത്ത മൂന്നു വര്‍ഷം കൊണ്ട് 50 മുതല്‍ 75 ശതമാനം വരെ ഭക്ഷ്യസ്വയം പര്യാപ്ത നേടിയെടുക്കുന്നതിന് 50-100 കുടുംബങ്ങളെ ഓരോ ഊര്‍ജ്ജിത പ്രവര്‍ത്തനമേഖലയിലും സജ്ജരാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. 
ഈ ലക്ഷ്യം മുന്‍നിര്‍ത്തി കൊന്നക്കാട് പ്രദേശത്ത് ഉപയോഗിക്കുന്ന ഒരു പ്രാഥമിക സർവേ ഫോറംന്ന്  അവതരിപ്പിക്കുന്നു. 
ഇത് മറ്റുസ്ഥലങ്ങളില്‍ ഇതേപടി പിന്തുടരണമെന്നില്ല.



2014 ജൂൺ 20, വെള്ളിയാഴ്‌ച

ത്രിവത്സര ഭക്ഷ്യ-ആരോഗ്യസ്വരാജ് പദ്ധതിയില്‍ അംഗമാകുക

ഭക്ഷ്യ- ആരോഗ്യസ്വരാജ് കാമ്പയിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലുമായി നൂറോളം സ്ഥലങ്ങളെ ഊര്‍ജ്ജിത പ്രവര്‍ത്തനകേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഓരോ സ്ഥലത്തെയും ഇക്കാര്യത്തില്‍ താല്‍പര്യമുള്ള ഏതെങ്കിലും സംഘടനയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുക. അടുത്ത മൂന്നു വര്‍ഷം കൊണ്ട് 50 മുതല്‍ 75 ശതമാനം വരെ ഭക്ഷ്യസ്വയം പര്യാപ്ത നേടിയെടുക്കുന്നതിന് 50-100 കുടുംബങ്ങളെ ഓരോ ഊര്‍ജ്ജിത പ്രവര്‍ത്തനമേഖലയിലും സജ്ജരാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി കൊന്നക്കാട് പ്രദേശത്ത് തുടങ്ങിവച്ചിട്ടുള്ള ഒരു പ്രവര്‍ത്തനമാതൃക ഇന്നും നാളെയുമായി അവതരിപ്പിക്കുന്നു. ഇത് മറ്റുസ്ഥലങ്ങളില്‍ ഇതേപടി പിന്തുടരണമെന്നില്ല.

2014 ജൂൺ 17, ചൊവ്വാഴ്ച

ഭക്ഷ്യാരോഗ്യ സ്വരാജ് - മുദ്രാകാവ്യങ്ങൾ


നമുക്കു നമ്മുടെ ജീവിതമേ
നമ്മുടെ വരുതിയിലാക്കീടാന്
കഴിഞ്ഞിടുമ്പോഴുളവാകും
അവസ്ഥയല്ലോ സ്വാതന്ത്ര്യം.

നമുക്കു വേണ്ടോരാഹാരം
സ്വയമുത്പാദിപ്പിച്ചാലേ
നമുക്കു നമ്മുടെയാരോഗ്യം
നമ്മുടെ വരുതിയിലായീടു

നമ്മുടെ വസ്ത്രം നാം തന്നെ
ഉണ്ടാക്കീടാന്സ്വാതന്ത്ര്യം
ബ്രിട്ടീഷ്കാരില്നിന്നന്ന്
പിടിച്ചെടുത്തു, ഖാദിവഴി

ഇവിടിപ്പോള്നാമാഹാരം
സ്വയമുത്പാദിപ്പിച്ചീടാന്
ശ്രമിച്ചിടാതെയിരുന്നീടില്
നാമിനിയടിമകളായ് മാറും.

നമുക്കു നമ്മുടെയാഹാരം
സ്വയമുത്പാദിപ്പിക്കാനായ്
 
പ്രോത്സാഹനമേകീടുകയാം
യഥാര്ഥ സര്ക്കാരിന്ധര്മ്മം

കുടിവെള്ളവുമാഹാരവുമാം
കുത്തകകള്ക്കിന്നീ നമ്മെ
അടിമകളാക്കാനായുധമമായ്
അവനാം വിട്ടുകൊടുക്കരുത്.

വിണ്ഗംഗാജലമാണല്ലോ
മഴവെള്ളം, അതു സംശുദ്ധം!
മഴവെള്ളത്തിന്സംഭരണം
ജലാധിപത്യപ്രതിരോധം.

ആരോഗ്യദായകമായൊരാഹാരത്തിന്
സ്രോതസ്സു നാടനാം വിത്തുകളാം
സംഭരിച്ചീടുക, പങ്കുവച്ചീടുക
നാട്ടുകാര്തമ്മിലീ നാട്ടുവിത്ത്.

2014 ജൂൺ 10, ചൊവ്വാഴ്ച

ആഹാരം ദൈവം

പ്രൊഫ. എസ്. ശിവദാസ്

ചോറു കാണുമ്പോഴൊക്കെ ഞാന്‍അച്ഛനെ ഓര്‍ക്കും. ദൈവത്തെയും ഓര്‍ക്കും. അതിനുപിന്നിലൊരു കഥയുണ്ട്. അന്ന് ഞാന്‍ഒരു കൊച്ചുകുട്ടിയായിരുന്നു. നിലത്തിരുന്ന് ഇലയിലായിരുന്നു ഊണ്. അടുത്ത് അച്ഛനുമിരുന്ന് ഉണ്ണുന്നുണ്ടാകും. ഒരു ദിവസം ഉണ്ണുമ്പോള്‍ഒരു വറ്റ് ചോറ് എന്റെ കൈയില്‍നിന്നും തെറിച്ചുനിലത്തുവീണു. അതുകണ്ട അച്ഛന്റെ മുഖം ചുവന്നു. ''എന്താണിത്? ചോറ് നിലത്തിടുന്നോ? ആഹാരം ദൈവമാണ്. ദൈവത്തിന്റെ വരദാനം. അതു കളയുന്നത് പാപമാണ്. നീ വയര്‍നിറയെ ഉണ്ണുമ്പോള്‍ലോകത്ത് എത്രയോ പേര്‍പട്ടിണി കിടപ്പുണ്ട് എന്നറിയാമോ? ആഹാരത്തെ ബഹുമാനിക്കാന്‍പഠിയ്ക്കണം...'' അങ്ങനെ പോയി അച്ഛന്റെ സംസാരം. ഞാന്‍തലകുനിച്ചു. ഇനി ചോറു നിലത്തുകളയില്ല എന്നും പറഞ്ഞ് അച്ഛന് കൊടുത്ത വാക്ക് പിന്നീടൊരിക്കലും ഞാന്‍തെറ്റിച്ചിട്ടില്ല.
 
വൈക്കം സത്യാഗ്രഹഭടനും ഗാന്ധിശിഷ്യനുമായിരുന്ന അച്ഛന് ഭക്ഷ്യ-ആരോഗ്യ സ്വരാജിനെപ്പറ്റി തന്റേതായ കാഴ്ചപ്പാടുകള്‍ഉണ്ടായിരുന്നു. അതിനാല്‍വീട്ടില്‍കാച്ചിലും കിഴങ്ങും ചേമ്പും മുരിങ്ങയും കൃഷിചെയ്തു. തഴുതാമയ്ക്കും തകരയ്ക്കും വളരാന്‍ഇടം നല്കി. തഴുതാമയും മുരിങ്ങയും തകരയും സമ്മാനിച്ച ഇലകളായിരുന്നു ഇലത്തോരന് പഥ്യം. കാബേജ് വീട്ടില്‍കയറ്റാതെ കപ്ലങ്ങാകൊണ്ടുതന്നെ അമ്മ കറി വയ്ക്കാന്‍ശ്രദ്ധിച്ചു. കാട്ടുചേമ്പായ വെളുംചേമ്പിന്റെ ഇലകള്‍കൊണ്ട് നല്ല സ്വാദുള്ള തോരന്‍ഉണ്ടാക്കാനും അമ്മ തയ്യാറായി. നല്ല ചോറിനെ വികൃതവും അനാരോഗ്യകാരിയുമായിട്ടുള്ള 'ഫ്രൈഡ് റൈസ്' ആക്കാന്‍അമ്മ സമ്മതിച്ചില്ല. ഗോതമ്പു പൊടിപ്പിച്ച പൊടികൊണ്ടുതന്നെ അമ്മ ചപ്പാത്തിയുണ്ടാക്കി.
പ്രകൃതിസൗഹൃദത്തിലൂന്നിയ ഒരു ആഹാരസംസ്‌കാരമായിരുന്നു, പണ്ട് കേരളത്തില്‍. നെല്ല് കൈകൊണ്ടുകുത്തി, വെളുപ്പിക്കാത്ത അരി ഉണ്ടാക്കി, ഉപയോഗിച്ചിരുന്ന കാലം. കഞ്ഞിയും പയറും മാന്യതയുള്ള ആഹാരമായിരുന്ന കാലം. കൃത്രിമ വളങ്ങളുപയോഗിക്കാതെയുള്ള കൃഷി ചെയ്തിരുന്ന കാലം. ഇടിച്ചക്കയും കൊത്തുചക്കയും എല്ലാം കല്യാണസദ്യയ്ക്കുവരെ ഉപയോഗിച്ചിരുന്ന നല്ല കാലം. അന്ന നാട്ടില്‍സാക്ഷരതയില്ലായിരുന്നു; പക്ഷേ ആഹാര സാക്ഷരത ഉണ്ടായിരുന്നു. ഒരു വീടിനു വേണ്ടതൊക്കെ ചുറ്റുപാടുനിന്നും ലഭ്യമായ കാലം. സൂപ്പര്‍മാര്‍ക്കറ്റിനെപ്പറ്റി കേള്‍ക്കാതെ ആരോഗ്യത്തോടെ ജീവിച്ചവരായിരുന്നു അന്നത്തെ ജനങ്ങള്‍. സമ്പന്നര്‍സംഭാരമഠങ്ങള്‍നിര്‍മ്മിച്ച് സംഭാരം നല്കിയിരുന്ന കാലം.
 

ഭക്ഷ്യ-ആരോഗ്യ സ്വരാജിലൂടെ സ്വാതന്ത്ര്യവും ആരോഗ്യവും മാത്രമല്ല ഉണ്ടാവുക, പ്രകൃതിയോടിണങ്ങിയ ജീവിതശൈലിയും ഉണ്ടാകും. നമ്മുടെ നാടും നാട്ടുകാരും രക്ഷപ്പെടും.
അതിനാല്‍, 'കാബേജുവേണ്ടാ, കപ്ലങ്ങാ മതി', 'കള്ളുവേണ്ട, കഞ്ഞിവെള്ളം മതി', 'ബൈക്കു വേണ്ട, സൈക്കിള്‍മതി' എന്നൊക്കെ മുദ്രാവാക്യം വിളിക്കാന്‍വിവേകമുള്ളവരാകുക. ഭക്ഷ്യ-ആരോഗ്യസ്വരാജിലൂടെ യഥാര്‍ഥമായ സ്വാതന്ത്ര്യവും ആരോഗ്യവും നേടുക!

ഭക്ഷ്യസ്വരാജാരോഗ്യസ്വരാജ്!


മുദ്രാകാവ്യങ്ങൾ
ആഹാരത്തിന്‍ സ്രോതസ്സും
നാം വാങ്ങിച്ചീടും ജലവും

അവയിലടങ്ങും വിഷവുമറിഞ്ഞാല്‍ 

നമുക്കുറങ്ങാനാവില്ല
.
**
ഉണര്‍ന്നിടില്‍ നാം നമുക്കു വേണ്ടവ
സ്വയമുത്പാദിപ്പിച്ചീടാന്‍

വഴിതേടീടും കണ്ടെത്തീടും
: 
ഭക്ഷ്യസ്വരാജാരോഗ്യസ്വരാജ്
!
**
ഒട്ടും വിഷമാംശമില്ലാത്തതാം ചക്കയും 
കാട്ടുകിഴങ്ങുകളുമിലയും
സംഭരിച്ചീടുകില്‍ സ്വാദിഷ്ടമാക്കുകില്‍

ആഹാരസ്വാശ്രയത്വം വരിക്കാം
.
**
ആരോഗ്യമേകിടുമാഹാരമെന്തൊക്കെ
യെന്നുപഠിക്കുകിലിങ്ങുതന്നെ

ഉണ്ടായിടുന്നവയാണിവിടേറ്റവു
-
മാരോഗ്യദായകമെന്നു കാണാം. 
**
ആരോഗ്യദായകമാഹാരമൊന്നുമേ 
കമ്പോളവസ്തുവായ് മാറിടായ്വാന്‍
സ്വന്തമുത്പന്നവുമധ്വാനശേഷിയും

പങ്കുവയ്ക്കുന്ന ശീലം വളര്‍ത്താം
.
**
മായം ചേര്‍ക്കല്‍, ആരോഗ്യത്തെ
തകര്‍ത്തിടുന്നോരാഹാരങ്ങള്‍
ഇവയൊഴിവാക്കാന്‍ ഭക്ഷ്യസ്വരാജിന്‍

വഴിയറിയേണം
, ആ വഴി കാണൂ
**
സ്വയമുത്പാദിപ്പിക്കുന്നവയില്‍
വിഷമൊഴിവാക്കാനായിടു മെന്നാല്‍

വിഷമില്ലെന്നു പറഞ്ഞുതരുന്നോ
-
രാഹാരങ്ങളില്‍ വിഷമുണ്ടാവാം.
**
നാം നമ്മള്‍ക്കായ് ഉണ്ടാക്കീടും
ആഹാരത്തില്‍ വിഷമൊഴിവാക്കാം

കമ്പോളത്തില്‍ ലാഭത്തിന്നായ് 

ചെയ്യും ചതികള്‍ ഒഴിവാക്കീടാം
.
**
നമുക്കു നമ്മുടെയാരോഗ്യത്തിന്‍
താക്കോലാമാഹാരം നമ്മുടെ

സ്വാതന്ത്ര്യത്തിന്‍ താക്കോലായും

മാറ്റാനാണീ ഭക്ഷ്യസ്വരാജ്
!
**
സ്വന്തം ഭക്ഷണനിയന്ത്രണം നാം
ആരോഗ്യത്തിന്‍ ചുക്കാനായ്

അറിഞ്ഞിടേണം
, ഉത്പാദനവും 
സ്വയമായീടില്‍ ഭക്ഷ്യസ്വരാജ്
!
**
നമുക്കു നമ്മുടെ നാടന്‍ഭക്ഷണ-
മേറ്റവുമാരോഗ്യം പകരും!
ചക്ക, കിഴങ്ങുകള്‍, നാടന്‍ പഴവും
വിഷമില്ലാത്തവയാണല്ലോ

.**
പ്രകൃതിയില്‍നിന്നു ജനിച്ചവരല്ലോ
അണുമുതല്‍ മനുഷ്യന്‍വരെ
, മനുഷ്യന്‍
പ്രകൃതിവിടാന്‍ തുനിയവെയാണല്ലോ 
രോഗാധീശതയുണ്ടായി.
**
കൃഷിയാല്‍ സംസ്‌കൃതിതന്‍ പടി കയറിയ
നരനതിലൂടെ പ്രകൃതിയിലാം

സകലതിനും വേരെന്നു മറക്കവെ

കൃഷിയാകര്‍ഷകമല്ലാതായ്
!
**
നട്ടുവളര്‍ത്തും ചെടികളെയെല്ലാം 
അരുമകളെന്നു വിചാരിക്കെ

ചുറ്റിലുമുള്ളവ കളയായ് കരുതവെ

കള വളമെന്നു മറന്നൂ നാം
. 
**                                                                        
ആഗോള വീക്ഷണത്തോടെ നാം നമ്മുടെ
പ്രാദേശികാവശ്യം കണ്ടറിഞ്ഞ്

സ്വന്തം പ്രദേശത്തു തന്നെ കണ്ടെത്തണം

ഭക്ഷണോത്പാദന സാധ്യതകള്‍
.
**
ആരോഗ്യമേകിടുമാഹാരമെന്തൊക്കെ-
യെന്നു പഠിക്കുകിലിങ്ങുതന്നെ
ഉണ്ടായിടുന്നവയാണിവിടേറ്റവും

ആരോഗ്യദായകമെന്നു കാണാം
.
**
ആരോഗ്യദായകമാഹാരമൊന്നുമേ
കമ്പോളവസ്തുവായ് മാറിടൊല്ല
.
ആയതിന്നാഹാരം, അധ്വാനശേഷിയും
പങ്കുവയ്ക്കുന്ന ശീലം വളര്‍ത്താം
.
**

2014 മേയ് 25, ഞായറാഴ്‌ച

ഒരു ഭക്ഷ്യസ്വരാജ് ഗാനം



(വഞ്ചിപ്പാട്ട്)

ജോസാന്റണി


ജനകീയ'ഭരണത്തില്സ്വന്തംകാലില്നില്ക്കേണ്ടോരീ
ജനത്തിനായല്ലോ 'ഭക്ഷ്യ ആരോഗ്യസ്വരാജ്
ഭക്ഷണത്തിനുത്പാദനം സ്വയം ചെയ്യാന്പ്രചോദനം
നല്കുവോര്ക്കും ചെയ്യുവോര്ക്കും അംഗങ്ങളാകാം.
അംഗമാകാന്ജാതി മത കക്ഷി രാഷ്ട്രീയങ്ങളൊന്നും
ബാധകമല്ലെല്ലാവര്ക്കും പങ്കാളിയാകാം.
 
വീട്ടുമുറ്റത്തൊരു പാവല്മാത്രമാണെങ്കിലും നടും 
വീട്ടുകാരാമെല്ലാവര്ക്കും അംഗങ്ങളാകാം.
ഒന്നുമാത്രം ശ്രദ്ധിക്കേണം: വിത്തു നല്കുകില്ലാത്തതാം 
അന്തകവിത്തുപയോഗിച്ചീടരുതാരും.
 
കീടങ്ങള്ക്കു, കളകള്ക്കുമെതിരായി വിഷമൊന്നും
ഉപയോഗിക്കില്ലെന്നുള്ള നിലപാടോടെ
പ്രകൃതിക്കു വിരുദ്ധമാം രാസവളമുപേക്ഷിച്ച് 
ജൈവകൃഷി ചെയ്യാന്പഠിക്കുകയും വേണം.

സ്വന്തമാവശ്യത്തിലേറെ ഉത്പാദനമുണ്ടായീടില്
അയല്ക്കാര്ക്കു പങ്കു വയ്ക്കാന്മനസ്സും വേണം. 
അയല്ക്കാരോ പകരമായ് തരുന്നതു പണമെങ്കില്
അതു വാങ്ങാതിരിക്കുവാന്വിവേകം വേണം.

പകരമായ് നാടന്വിത്തു തന്നെ തന്നാല്സ്വീകരിക്കാന്
തയ്യാറാണെന്നവരോടു ചൊല്കയും വേണം 
പരസ്പരമുത്പന്നവും അധ്വാനവും പങ്കുവയ്ക്കാന്
മനസ്സുണ്ടാകുവോര്ക്കിടയ്ക്കുണ്ടാകും ക്ഷേമം
 
ക്ഷേമമതുണ്ടാകുമ്പോഴേ ക്ഷാമമില്ലാതാകയുള്ളു
യഥാര്ഥമാം വികസനമുണ്ടാകയുള്ളു.
വിഷമില്ലാ ഭക്ഷണം നാം സ്വയം കൃഷിചെയ്തുണ്ടാക്കില്
ഭക്ഷ്യസ്വരാജാരോഗ്യത്തിന്സ്വരാജായ് മാറും.
 
രോഗമെല്ലാം വഴിമാറി യഥാര്ഥമാം പുരോഗതി 
നാട്ടിലെങ്ങുമുളവായാല്ആരോഗ്യസ്വരാജ്!

2014 മേയ് 15, വ്യാഴാഴ്‌ച

ഭക്ഷ്യ ആരോഗ്യ സ്വരാജ് ദക്ഷിണ മേഖലാ ക്യാമ്പ്

ഭക്ഷ്യ ആരോഗ്യ സ്വരാജ് ദക്ഷിണ മേഖലാ ക്യാമ്പ് കോട്ടയം ജില്ലയിലെ കൊടുംപിടി വിസിബ് സന്ധ്യാ ഓഡിറ്റൊറിയത്തില് വച്ച് മേയ് 16 വൈകിട്ട് 5 മുതലൽ 18 ഞായര് 2 വരെ നടത്തപ്പെടുന്നു. ഡി 

2014 മാർച്ച് 19, ബുധനാഴ്‌ച

സംസ്ഥാനതല ഏകോപന സമിതി യോഗം മാര്‍ച്ച് 20 രാവിലെ പത്തു മണിമുതല്‍


ഭക്ഷ്യ ആരോഗ്യസ്വരാജ് സംസ്ഥാനതല ഏകോപന സമിതി യോഗം 
തെള്ളകം (കോട്ടയം ഏറ്റുമാനൂര്‍ റൂട്ടില്‍) 
ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ വച്ച് 
മാര്‍ച്ച് 20 രാവിലെ പത്തു മണിമുതല്‍
ചെയര്‍മാന്‍ അനൂപ് ചന്ദ്രനും 
കണ്‍വീനര്‍ സണ്ണിപൈകടയും പങ്കെടുക്കും.
വേവിക്കാത്ത ആഹാരത്തിന്റെ പ്രായോഗിതയെപ്പറ്റിയുള്ള 
ഒരു ചര്‍ച്ചയും ഉണ്ടാവും.

2014 ഫെബ്രുവരി 16, ഞായറാഴ്‌ച

ഔഷധമൂല്യം ഉള്ള നാടൻ നെല്ലുത്പന്നങ്ങൾ വില്ക്കാനുണ്ട്

കോട്ടയം ജില്ലയിലെ രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ കുറെ വിദ്യാർഥികൾ ഈ വർഷം പലേക്കർ രീതിയിലുള്ള പ്രകൃതി കൃഷിയിലൂടെ ഔഷധമൂല്യം ഉള്ള  കുറെ നാടൻ നെല്ലുത്പാദിപ്പിക്കുകയുണ്ടായി. അവർക്കു രാമപുരം നേതൃത്വം കൊടുത്ത ശ്രീ സി. എന്‍ . മധുസൂദനൻ അങ്ങനെ ഉത്പാദിപ്പിച്ച നെല്ലിനങ്ങളുപയോഗിച്ച് ഉണ്ടാക്കിയ ഉണക്കലരി, കുത്തരി, അവൽ, തവിട് മുതലായ നാടൻ നെല്ലുത്പന്നങ്ങൾ  പരിമിതമായ അളവിൽ വില്ക്കാനുണ്ട് എന്നറിയിച്ചിരിക്കുന്നു. 
താത്പര്യമുള്ളവർ ബന്ധപ്പെടുക : 9447485613

2014 ഫെബ്രുവരി 2, ഞായറാഴ്‌ച

ഭക്ഷ്യ-ആരോഗ്യസ്വരാജ് സംസ്ഥാന ഏകോപനസമിതി - സര്‍ക്കുലര്‍ - തുടർച്ച

3. എല്ലാ ജില്ലകളിലും ഏതാനും ഗ്രാമപഞ്ചായത്തുകളെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയും യൂത്ത്ക്ലബ്ബുകളെയും ഭക്ഷ്യ ആരോഗ്യസ്വരാജ് കാമ്പയിന്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുക. ഇത്തരം കാര്യങ്ങളോട് തുറന്ന സമീപനമുള്ള പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍, അധ്യാപകര്‍, നെഹൃയുവക് കേന്ദ്രാ ജില്ലാ കോഓര്‍ഡിനേറ്റര്‍മാര്‍ തുങ്ങിയവരിലൂടെ ഇക്കാര്യത്തിനുള്ള പരിശ്രമങ്ങള്‍ നടത്താനാവും. അടുത്ത മൂന്നു മാസത്തിനുള്ളില്‍ ഓരോ ജില്ലയിലും ഊര്‍ജിതപ്രവര്‍ത്തന കേന്ദ്രങ്ങള്‍ എന്ന നിലയില്‍ ഏതാനും പ്രദേശങ്ങള്‍ ഈ വിധത്തില്‍ നിശ്ചയിക്കാന്‍ കഴിയണം.

4. ജില്ലാതലത്തില്‍ റിസോഴ്‌സ് ടീമിനെ കണ്ടെത്തുകയും അവര്‍ക്ക് പരിശീലനം സംഘടിപ്പിക്കുകയും വേണം. ഈ റിസോഴ്‌സ് ടീമിനുള്ള പനസഹായി എന്ന നിലയില്‍ ലഘുലേഖ, പോസ്റ്റര്‍, സിഡികള്‍ മുതലായവ മൂന്നുമാസത്തിനുള്ളില്‍ തയ്യാറാക്കുക.
5. ജില്ലതല മാതൃകാ കൃഷിയിടം തയ്യാറാക്കാനുള്ള സ്ഥലം രണ്ടുമാസത്തിനുള്ളില്‍ നിശ്ചയിക്കുക.
മേല്‍സൂചിപ്പിച്ച അഞ്ചു കാര്യങ്ങളും വിശദീകരിക്കുന്നതിനും പ്രായോഗിക തീരുമാനങ്ങള്‍ എടുക്കുന്നതിനുമായി ജില്ലാതലത്തിലുള്ള ഭക്ഷ്യ-ആരോഗ്യ സ്വരാജ് ഏകോപനസമിതിയോഗം ചേരണമെന്നഭ്യര്‍ഥിക്കുന്നു. ജില്ലാതല യോഗങ്ങളില്‍ ഭക്ഷ്യ-ആരോഗ്യ സ്വരാജ് സംസ്ഥാന ഏകോപനസമിതി ഭാരവാഹികള്‍ക്കു കൂടി പങ്കെടുക്കണമെന്ന് താത്പര്യമുണ്ട്. അതിനാല്‍ എത്രയും വേഗം ഫോണില്‍ ബന്ധപ്പെട്ട് ജില്ലാതലയോഗങ്ങളുടെ തീയതികള്‍ നിശ്ചയിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
ഫെബ്രുവരി 10, 11, 12 തീയതികളില്‍ മലപ്പുറം ജില്ലയിലെ തവനൂരില്‍വച്ച് നടക്കുന്ന സര്‍വോദയമേളയിലും ഭക്ഷ്യ-ആരോഗ്യ സ്വരാജ് എന്ന വിഷയം ചര്‍ച്ചചെയ്യപ്പെടുന്നു. ഫെബ്രുവരി 12-നാണ് ഈ വിഷയം ചര്‍ച്ചചെയ്യപ്പെടുന്നത് സമീപജില്ലകളിലെ ഭക്ഷ്യ-ആരോഗ്യ സ്വരാജ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരെ ക്ഷണിക്കുന്നു. ബന്ധപ്പെടുക ടി. കെ. എ. അസീസ് 9495645737
 

ഫെബ്രുവരി 23, 24, 254, 26 തീയതികളില്‍ കാസര്‍കോഡ് ജില്ലയിലെ നീലേശ്വരത്തുവച്ച് കാസര്‍കോഡ് ഡ്വാര്‍ഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി സംഘടിപ്പിച്ചിരിക്കുന്ന കപില ഫെസ്റ്റ്  വിഷയം: നാടന്‍ പശുവും ഭക്ഷ്യആരോഗ്യസ്വരാജും .
 ഫെസ്റ്റിനോടനുബന്ധിച്ച് ഫെബ്രുവരി മാസത്തെ സംസ്ഥാന ഏകോപനസമിതിയോഗം 25ന് .

ബന്ധപ്പെടുക പി. കെ. ലാല്‍ 9447652564
സുഹൃത്തേ,
ഭക്ഷ്യ ആരോഗ്യസ്വരാജ് കാമ്പയിന്റെ ഏറ്റവും നിര്‍ണായകമായ മൂന്നു മാസങ്ങളാണ് കടന്നുവരുന്നത്. ഈ മാസങ്ങളില്‍ ഈ വിഷയം സംബന്ധിച്ച് ജില്ലാതലങ്ങളില്‍ മതിയായ കൂടിയാലോചനകളും തീരുമാനമെടുക്കലും നടപ്പാക്കലുമുണ്ടായാല്‍ മാത്രമേ നമുക്കു ഫലപ്രദമായി മുമ്പോട്ടു പോകാനാവൂ.
എല്ലാവരും എല്ലാവിധത്തിലും ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഭക്ഷ്യ ആരോഗ്യ സ്വരാജ് സംസ്ഥാന ഏകോപനസമിതിക്കു വേണ്ടി
അനൂപ് ചന്ദ്രന്‍ (ചെയര്‍മാന്‍)
സണ്ണി പൈകട (കണ്‍വീനര്‍)9446234997
30.01.2014
കൊന്നക്കാട് 

2014 ജനുവരി 31, വെള്ളിയാഴ്‌ച

ഭക്ഷ്യ-ആരോഗ്യസ്വരാജ് സംസ്ഥാന ഏകോപനസമിതി - സര്‍ക്കുലര്‍

ബഹുമാന്യസുഹൃത്തേ,
ഡിസംബര്‍ 28 ന് കോഴിക്കോട് ചേര്‍ന്ന സംസ്ഥാന ഏകോപനസമിതിയോഗത്തില്‍ തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നിന്നായി പതിനേഴു പേര്‍ പങ്കെടുത്തു. യോഗത്തില്‍ താഴെപ്പറയുന്ന തീരുമാനങ്ങളുണ്ടായി.
1. . ഭക്ഷ്യ-ആരോഗ്യസ്വരാജ് ഏകോപനസമിതിയുടെ പൊതുവായ പ്രവര്‍ത്തന സമീപനം എന്തായിരിക്കണം?
സംഘടനാപരമായ ചിട്ടവട്ടങ്ങളോ അതിര്‍വരമ്പുകളോ ഇല്ലാതെ വളരെ അയഞ്ഞതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു വേദിയായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമുള്ള ഭക്ഷ്യ-ആരോഗ്യസ്വരാജ് ഏകോപനസമിതികള്‍ പ്രവര്‍ത്തിക്കണം. ഒരു ചെറുസംഘം കൊണ്ടുടക്കുന്ന മൗലികവാദ പ്രസ്ഥാനമായി ഈ നീക്കം വിലയിരുത്തപ്പെടാനുള്ള സാഹചര്യമുണ്ടാകരുത്. മുഖ്യധാരാ പ്രസ്ഥാനങ്ങളെയും പഞ്ചായത്ത്, കൃഷിഭവന്‍, കുടുംബശ്രീ പോലുള്ള സംവിധാനങ്ങളെയും ഈ കാമ്പയിനില്‍ അണിനിരത്താന്‍ ശ്രമിക്കണം.
ഭക്ഷ്യ-ആരോഗ്യസ്വരാജ് കര്‍മ്മപരിപാടികളില്‍ ഏതെങ്കിലും ചില കാര്യങ്ങളില്‍ . ഈ കാമ്പയിനില്‍ സഹകരിക്കുന്ന ചെറുതും വലുതുമായ പ്രസ്ഥാനങ്ങളുടെ ഐഡന്റിറ്റി ഒരു പോലെ അംഗീകരിക്കപ്പെടണം. ഈ വിഷയം സംബന്ധിച്ച അറിവുകളും അനുഭവങ്ങളും കൈമാറ്റം ചെയ്യുന്നതിനാണ് ഊന്നല്‍ നല്‌കേണ്ടത്. സംസ്ഥാന-ജില്ലാതലത്തില്‍ പൊതുവായ ഏകോപനം ഉണ്ട്ാവുക എന്നതിനപ്പുറത്ത് ഭക്ഷ്യ-ആരോഗ്യസ്വരാജിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ ആരും ആരുടെയും നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുന്ന ശൈലി ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്. ഏതാനും വര്‍ഷങ്ങള്‍ നീണ്ടുനില്ക്കുന്ന കൂട്ടായ പരിശ്രമങ്ങള്‍ ഇക്കാര്യത്തിലുണ്ടാവേണ്ടതാണെന്ന യാഥാര്‍ഥ്യബോധത്തോടെ മുന്നോട്ടു പോകാന്‍ കഴിയണം. ഭക്ഷ്യ-ആരോഗ്യസ്വരാജ് എന്നത് വളരെ വലിയ സ്വപ്നമാണ്. ഈ വലിയ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ നമ്മള്‍ ചെറിയ മനുഷ്യരുടെ അമിതാവേശം കൊണ്ടാവില്ല. ചെറുതും വലുതുമായ പ്രസ്ഥാനങ്ങളുടെയും വ്യക്തി
കളുടെയും വിശാലമായ കൂട്ടായ്മയാണ് വേണ്ടതെന്ന ബോധ്യത്തോടെ മുന്നോട്ടു പോകാന്‍ കഴിയണം. ഇപ്പോള്‍ ജൈവകൃഷി, സുരക്ഷിത ഭക്ഷണം തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടനയ്ക്ക്ു പകരമാവാനല്ല, മറിച്ച്് ഇത്തരം വിഷയങ്ങള്‍ക്ക് വേണ്ടത്ര ഊന്നല്‍ നല്കാത്ത പ്രസ്ഥാനങ്ങളുടെ അജണ്ടയില്‍ ഭക്ഷ്യ-ആരോഗ്യസ്വരാജ് കാര്യങ്ങള്‍ ഉള്‍പ്പെടുത്തുവാനുള്ള ഏകോപിതവും ആസൂത്രിതവുമായ പ്രവര്‍ത്തനങ്ങളാണ് ഈ കാമ്പയിനില്‍ ഉണ്ടാവേണ്ടത്.
2. ഭക്ഷ്യ-ആരോഗ്യ സ്വരാജിന്റെ ദിശയില്‍ നടന്നിട്ടുള്ള സാമൂഹികമായ ഇടപെടലുകള്‍ സംബന്ധിച്ച അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും ഭാവികേരളത്തിലെ കൃഷി-ഭക്ഷണ സാധ്യതകളും വെല്ലുവിളികളും വിലയിരുത്തുന്നതിനുമായി ഒരു ത്രിദിന ശില്പശാല ഏപ്രില്‍ മാസത്തില്‍ നടത്തുന്നതിന് നിശ്ചയിച്ചു.
കോഴിക്കോട് ജില്ലയിലെ ചേലിയ കെ. കെ. കിടാവ് മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ ഈ ശില്പശാലയുടെ ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 25, 26, 27 തീ.തികളില്‍ ശില്പശാല സംഘടിപ്പിക്കാനാണ് ഇപ്പോള്‍ തിരുമാനിച്ചിട്ടുള്ളതെങ്കിലും പൊതുതെരഞ്ഞെടുപ്പു് തീയതി പ്രഖ്യാപിക്കപ്പെട്ടതിനുശേഷമേ ശില്പശാല ശാല തീയതി അന്തിമമായി തീരുമാനിക്കുകയുള്ളു.
                                                                                                        (തുടരും)



2014 ജനുവരി 26, ഞായറാഴ്‌ച

നമ്മുടെ കൃഷിയിടങ്ങളും വിദേശ റിയൽ എസ്റ്റേറ്റ് ഭീമന്മാര്‍ക്ക് തീറെഴുതുമോ?-:Marunadan Malayali:

Central Government plans for FDI deposit scheme in Agricultural fields
കൃഷിഭൂമിയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

സ്വന്തംലേഖകന്‍ ന്യൂഡല്‍ഹി: കൃഷിഭൂമിയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്.ഡി.ഐ) അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് വിദേശ അതികായന്മാര്‍ക്ക് കടന്നുവരാന്‍ വഴിതുറക്കുന്നതാകും ഇത്. നഗരവികസന മന്ത്രാലയം മുന്നോട്ടുവെച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിദേശ നിക്ഷേപത്തിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ മൂന്നംഗ മന്ത്രിസഭാ ഉപസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. കേന്ദ്ര ധനമന്ത്രി പി. ചിദംബരം, നഗരവികസന മന്ത്രി കമൽനാഥ്, വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതിയാണ് ഇക്കാര്യത്തില്‍ വിലയിരുത്തല്‍ നടത്തുന്നത്. 

പുതിയ നിര്‍ദേശത്തിന് അനുസൃതമായി എഫ്.ഡി. ഐ ചട്ടം ഭേദഗതി ചെയ്യുóതിന്റെ വഴികള്‍ ഉപസമിതി നിര്‍ദേശിക്കും. ടൗണ്‍ഷിപ്പുകള്‍ , ഹൗസിങ് കോളനികള്‍ എന്നിവക്കെല്ലാം പൂര്‍ണതോതില്‍ പ്രത്യക്ഷ വിദേശ നിക്ഷേപത്തിന് ഇതിനകം തന്നെ അനുവാദമുണ്ട്. പക്ഷേ, ഇതിനായി കൃഷിഭൂമി ഏറ്റെടുക്കാന്‍ പറ്റില്ല. എന്നാല്‍, വന്‍കിടക്കാര്‍ കൃഷിഭൂമിയും ഇത്തരത്തില്‍ അനധികൃതമായി വാങ്ങുന്നുവെന്നത് വിസ്മരിക്കാനാകില്ല. 

നഗരവികസനത്തിന് ഇപ്പോള്‍ തന്നെ കൃഷിഭൂമി ഏറ്റെടുക്കുന്നുവെന്ന വാദമുയര്‍ത്തിയാണ് എഫ്.ഡി.ഐ നിക്ഷേപം സ്വീകരിക്കാമെന്ന നിര്‍ദേശം നഗരവികസനമന്ത്രാലയം മുന്നോട്ടുവെച്ചത്. വിദേശ സംരംഭകരെ അനുവദിച്ചാല്‍ നഗര വികസനത്തിനും ടൗണ്‍ഷിപ്പ് നിര്‍മാണത്തിനും കൂടുതല്‍ ധനസമാഹരണം നടത്താനാവും.

കൃഷിഭൂമിയില്‍ എഫ്.ഡി.ഐക്ക് പൂര്‍ണ നിരോധമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. വിദേശ നിക്ഷേപരെ ഒഴിച്ചാല്‍ ഇവിടുത്തെ റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാര്‍ക്കു കൂടി കൃഷിഭൂമി വാങ്ങി റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനായി വായ്പ ലഭിക്കില്ല. അത്തരത്തിലാണ് നിലവിലുള്ള ഇന്ത്യന്‍ ബാങ്കിങ് ചട്ടം. വന്‍കിട പദ്ധതികള്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവ് ലഭിക്കുന്നതും. ഭൂമിയുടെ ഊഹക്കച്ചവടവും തിരിമറി ലാഭവുമൊക്കെ തടഞ്ഞ്, വില ഊതിപ്പെരുപ്പിക്കുന്നതു തടയാനും കൃഷിഭൂമി സംരക്ഷിക്കാനും ഉദ്ദേശിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 


ഭൂമി വിദേശ സംരംഭകര്‍ ഏറ്റെടുത്താല്‍ പോലും അതിന്റെ വഴിവിട്ട ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാറിന് സാധിക്കുമെന്ന വാദമുഖം നഗരവികസന മന്ത്രാലയം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, വ്യവസായ നയ പ്രോല്‍സാഹന വകുപ്പ് ഇതിനോട് വിയോജിക്കുകയാണ് ചെയ്തത്. റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ നിലപാടു സ്വീകരിക്കണമെന്നും അഭിപ്രായപ്പെട്ടു. 

ഇക്കാര്യത്തില്‍ സര്‍ക്കാറില്‍തന്നെയുള്ള അഭിപ്രായ ഭിന്നതകള്‍ കണക്കിലെടുത്താണ് മന്ത്രിസഭാ ഉപസമിതിയെ വെക്കാന്‍ തീരുമാനിച്ചത്. നിര്‍മാണമേഖലയില്‍ എഫ്.ഡി.ഐ ചട്ടങ്ങള്‍ ഉദാരമാക്കണമെന്ന മറ്റൊരു നിര്‍ദേശത്തിലെ വിവാദങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇതെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.
-:Marunadan Malayali:- - Central Government plans for FDI deposit scheme in Agricultural fields:



'via Blog this'

2014 ജനുവരി 8, ബുധനാഴ്‌ച

കൃഷിക്കായി ജോലി ഉപേക്ഷിച്ച് യുവദമ്പതിമാര്‍

Posted on: 03 Jan 2014
കെ.കെ രമേഷ് കുമാര്‍



കല്പറ്റ: എറണാകുളത്തെ മള്‍ട്ടി നാഷണല്‍ കമ്പനിയുടെ തിരക്കില്‍പ്പെട്ട മാര്‍ക്കറ്റിങ് ലോകം. എന്തിനും ഏതിനും വിലപേശല്‍ നടത്തിക്കിട്ടുന്ന ജീവിത വരുമാനം. ചെറുകര ആറുവാളില്‍ തോട്ടോളി അയൂബ്, സാബിറ യുവകര്‍ഷക ദമ്പതിമാരുടെ ഓര്‍മകള്‍ എട്ടുവര്‍ഷം മുമ്പുള്ള താളുകളിലേക്ക് മറിഞ്ഞു. താമസ സൗകര്യവും തരക്കേടില്ലാത്ത വരുമാനവും വിലാസവുമെല്ലാം കിട്ടിയിട്ടും ഇതൊക്കെ കൃഷിയെന്ന വലിയ ലോകത്തിനുവേണ്ടി മാറ്റിവെച്ചാണ് ഈ കുടുംബം സ്വന്തം കൃഷിയിടത്തിലേക്ക് മടങ്ങിയത്. സാമ്പത്തിക ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദധാരികളായ ഈ യുവകര്‍ഷക കുടുംബം ഇന്നൊരു മാതൃകയാണ്. കാര്‍ഷിക ജീവിതം വിട്ട് മെട്രോപ്പൊളിറ്റന്‍ സൗഭാഗ്യങ്ങളിലേക്ക് പറന്നുപോയവര്‍ക്ക് തിരികെയുള്ള യാത്രയ്ക്ക് ഒരു വഴികാട്ടിയും.

150 വര്‍ഷമെങ്കിലും പഴക്കമുള്ള കൃഷി പാരമ്പര്യമുള്ള കുടുംബത്തിലെ പുതിയ തലമുറയിലെ പ്രതിനിധിയായാണ് അയൂബ് എന്ന യുവകര്‍ഷകന്‍. കൃഷി ചെയ്യാന്‍ മണ്ണു വേണ്ടാത്ത ഹൈടെക് കര്‍ഷകനല്ല. അതിരാവിലെ എഴുന്നേറ്റ് അര്‍പ്പണബോധത്തോടെ കൃഷിക്ക് വേണ്ടിമാത്രം പകലുകള്‍ ചെലവഴിക്കുന്ന പുതുതലമുറയിലെ ഒരു വ്യത്യസ്തന്‍. വരും തലമുറയില്‍നിന്ന് കടംകൊണ്ടതാണ് ഈ മണ്ണ് എന്ന് ഓര്‍മപ്പെടുത്തുന്നു, സ്വന്തം കൃഷിപാഠശാലയുള്ള കര്‍ഷകന്‍.

പത്തേക്കര്‍ വിസ്തൃതിയുള്ള പച്ചപ്പ് നിറഞ്ഞ കൃഷിത്തോട്ടത്തിന് നടുവിലാണ് ഇന്ന് ഈ കുടുംബം. സ്വന്തമായി രണ്ട് ഏക്കര്‍ സ്ഥലം മാത്രം. ബാക്കി സ്ഥലം സഹോദരങ്ങളില്‍ നിന്ന് കൃഷി നടത്താന്‍ ഏറ്റെടുത്തത്. പിതാവ് ഇബ്രാഹിം ഹാജി ബാക്കിവെച്ച കൃഷിയുടെ ശീലങ്ങള്‍ തുടരുകയെന്ന ലക്ഷ്യമായിരുന്നു കമ്പനിയില്‍ നിന്ന് രാജിവെക്കാന്‍ കാരണമായത്. ഭാര്യ സാബിറയും ഈ തീരുമാനത്തിന് പിന്തുണ നല്‍കി. ഏഴാം ക്ലാസുകാരിയായ മകള്‍ സിത്താരയും, ആനിയെയും ചെറിയ മകള്‍ ഇസബെല്ലയുമെല്ലാം ഇപ്പോള്‍ ഈ കൃഷിയിടങ്ങളുമായി ഇണങ്ങിച്ചേര്‍ന്നിരിക്കുന്നു.

കൃഷിയിടമാകെ വലകൊണ്ട് വേര്‍തിരിച്ച് വിവിധയിനം കോഴികള്‍, ഗ്രാമപ്രിയയും ഗ്രാമശ്രീയും ടര്‍ക്കിയുമെല്ലാമുണ്ട്. തൊട്ടുതാഴെയുള്ള വയലുകള്‍ നിറയെ വിവിധയിനം പച്ചക്കറികള്‍, രാസവള വിമുക്തമായ കൃഷിയിടം. കാബേജും, ചോളവും, മത്തനും, പയറും തുടങ്ങി പതിനഞ്ചോളം വിളകളുടെ തോട്ടത്തില്‍ ഓരോന്നിനും പ്രത്യേകമായ ഇടമുണ്ട്. ഏതു സീസണിലും വിളവെടുക്കാന്‍ പാകത്തില്‍ ഇടവേളയില്ലാതെ തുടര്‍കൃഷിയുണ്ട്. പച്ചക്കറിയുടെ ആവശ്യക്കാര്‍ക്കായി വിപണിയും കൃഷിയിടത്തില്‍ ത്തന്നെയുണ്ട്. സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങി സ്ഥിരം ആവശ്യക്കാര്‍ ജൈവ ഉത്പന്നങ്ങള്‍ തേടി ഇവിടെയെത്തുന്നു.

ചാണകവും കടലപ്പിണ്ണാക്കും ചേര്‍ത്ത് പുളിപ്പിച്ചെടുത്ത ലായനിയാണ് ഈ തോട്ടങ്ങളുടെ മുഖ്യവളം. അതിരാവിലെ തന്നെ ഇത് വിളകളുടെ ചുവട്ടിലൊഴിക്കും. പരമാവധി ആറുമാസംവരെ ഈ ചെടികളില്‍ നിന്ന് വിളവെടുക്കാന്‍ കഴിയുമെന്നാണ് അനുഭവപാഠം. രാസകൃഷിയില്‍ മൂന്നുമാസമാണ് പച്ചക്കറികളുടെ വിളവെടുപ്പ് കാലം. സാമ്പത്തികമായും ജൈവ കൃഷി ലാഭമെന്നത് ഇത് അടിവരയിടുന്നു. എന്നാല്‍, നേന്ത്രവാഴകൃഷിയില്‍ അല്പം രാസവളപ്രയോഗമില്ലെങ്കില്‍ കാര്യങ്ങള്‍ നടക്കില്ലെന്നും അയൂബ് പറയുന്നു. നേന്ത്രവാഴയുടെ എട്ടിനങ്ങള്‍ ഈതോട്ടത്തിലുണ്ട്.

കൊളുബ്രിയന്‍ (ഇീഹൗയൃശമി) എന്ന ബ്രസീലിയന്‍ കാട്ടു ചെടിയില്‍ ഗ്രാഫ്റ്റ് ചെയ്ത കുരുമുളക് വള്ളികള്‍ തോട്ടത്തിലാകെ താങ്ങുമരങ്ങളില്‍ പടര്‍ന്നു കയറിയിട്ടുണ്ട്. നഴ്‌സറിയൊരുക്കി ദീര്‍ഘവീക്ഷണത്തോടെയുള്ള കൃഷി സമ്പ്രദായമാണ് ഇവിടെ നടപ്പാവുന്നത്. വീട്ടുമുറ്റത്തൊരുക്കിയ പോളി ഹൗസിനുള്ളില്‍ മണിതക്കാളിയും മറ്റ് അനേകം ചെടികളുമുണ്ട്. അസോളയുടെ ടാങ്കുകളും ഒരുക്കിയിട്ടുണ്ട്. ഇതൊരു കാര്‍ഷിക പരീക്ഷണശാലയായി ഒറ്റനോട്ടത്തില്‍ തോന്നും. മിക്കപ്പോഴും പകല്‍ കൃഷിയിടങ്ങളില്‍ ചെലവഴിച്ചിട്ട് വീട്ടിലെത്തിയാല്‍ രാത്രിയായാലും ചെടികളിലെ ഗ്രാഫ്റ്റിങ്ങും മറ്റും നടത്താന്‍ ഈ കുടുംബം സമയം കണ്ടെത്തുന്നു.

ശാസ്ത്രമുന്നേറ്റങ്ങള്‍ക്കൊപ്പം കൃഷികൂടെ കൊണ്ടുവന്നാല്‍ നഷ്ടമില്ല എന്നാണ് അയൂബിന്റെ കുടുംബം തെളിയിക്കുന്നത്. രാസകീട നാശിനികള്‍ക്ക് പകരമായി ജൈവ അണുനാശിനികള്‍ ഫലപ്രദമാണ്. എറ്റമോണ്‍ കെണിയടക്കം ഇതിനായി ഉപയോഗപ്പെടുത്താം. കപ്പക്കൃഷി നടത്തുമ്പോള്‍ പയര്‍കൃഷികൂടി ചെയ്യുന്നത് ചെലവു കുറയ്ക്കാം. മാംസ ഉത്പന്നങ്ങള്‍ക്കു പ്രിയമുള്ള ഇക്കാലത്ത് മുയല്‍ വളര്‍ത്തലും ആദായകരമാണ്. മത്സ്യങ്ങളെ വളര്‍ത്തുന്നതും വരുമാന മാര്‍ഗമാണ്. ജൈവ വിളകള്‍ക്ക് പ്രാധാന്യം വന്നതോടെ അയൂബിന്റെ കൃഷിയിടങ്ങള്‍ തേടി ഇക്കോ ഷോപ്പുകാരും എത്തിത്തുടങ്ങി. ടണ്‍ കണക്കിന് ഉത്പന്നങ്ങളാണ് ഇവിടെ നിന്നും പ്രതിമാസം കയറ്റിപ്പോകുന്നത്. കൃഷി പാഠശാലയെന്ന വിലാസം വന്നതോടെ പഠിതാക്കളുടെ എണ്ണവും കൂടി. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന കര്‍ഷകര്‍ വരെ ഇവിടത്തെ വിദ്യാര്‍ഥികളാണ്. കൃഷിയില്‍ നിന്നും കിട്ടുന്ന അറിവുകളെല്ലാം പങ്കുവെക്കുന്നതിനും ഈ യുവകര്‍ഷക കുടുംബം മടി കാണിക്കാറില്ല. മിക്ക ദിവസവും കൃഷിയിടങ്ങളില്‍ അതിഥികളുണ്ടാവും. രാവിലെയാണെങ്കില്‍ കുത്തരിയുടെ കഞ്ഞിയും കാച്ചില്‍ പുഴുങ്ങിയതുമെല്ലാം നല്‍കി സാബിറ സത്കരിക്കും. നാട്ടുകാരുടെ നന്മകള്‍ കൂടിയാണ് ഇവര്‍ മറ്റുള്ളവരുമായി കൃഷിയിലൂടെ പങ്കിടുന്നത്. ഒഴുകിപ്പോകുന്ന മേല്‍മണ്ണിനെക്കുറിച്ചും മാറിയ കാലാവസ്ഥയെക്കുറിച്ചുമൊക്കെ ഇവര്‍ക്ക് ആകുലതകളുണ്ട്. ഇതൊക്കെ മനസ്സിലാക്കിവേണം കൃഷിയിലിറങ്ങാന്‍ എന്ന് പുതിയ തലമുറകളോട് ഒരു ഉപദേശവും നല്‍കാനുണ്ട്.

പ്രദേശത്തെ സാംസ്‌കാരിക കൂട്ടായ്മയായ ബോധി ചെറുകരയുടെ പ്രവര്‍ത്തകനായിരുന്നു അയൂബ്. അറിയപ്പെടുന്ന നാടക രചയിതാവുമാണ്. കൃഷി പുതിയൊരു വിലാസമെത്തിച്ചതോടെ ഇതിനൊന്നും ഇപ്പോള്‍ നേരമില്ല. ഭാര്യ സാബിറ കിട്ടിയ ബാങ്ക് ജോലി പോലും വേണ്ടെന്നു വെച്ചു. 'പണിക്കാര്‍ക്കെല്ലാം ഭക്ഷണം പാകം ചെയ്തു കൊടുക്കല്‍ തന്നെ ഒരു ജോലിയാണ്. അതിനിടയില്‍ കൃഷിയിടത്തിലും ഓരോ കാര്യങ്ങള്‍ക്കുവേണ്ടി ഓടി നടക്കണം.'-സാബിറ പറയുന്നു.

കുടുംബ കൃഷിയുടെ അന്താരാഷ്ട്ര വര്‍ഷമായി ഐക്യരാഷ്ട്ര സംഘടന 2014 ആചരിക്കുമ്പോള്‍ ഹരിത വിപ്ലവത്തിന്റെ നായകന്‍ ഡോ: എം.എസ്. സ്വാമിനാഥനില്‍ നിന്ന് ഒരു അവാര്‍ഡ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഈ കുടുംബം. വെല്ലുവിളികളെല്ലാം ഏറ്റെടുത്ത് കൃഷിയിടത്തില്‍ തിരിച്ചെത്തി ഒമ്പത് വര്‍ഷത്തിനിടയില്‍ ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം. ഇതിനു മുമ്പ് ആത്മമിത്രകര്‍ഷകന്‍ അവാര്‍ഡ്, പഞ്ചായത്തിലെ മികച്ച കര്‍ഷകന്‍ അവാര്‍ഡ്, മികച്ച മത്സ്യകര്‍ഷകന്‍ അവാര്‍ഡ് എന്നിവയെല്ലാം നേടിയിട്ടുണ്ട്. തുടക്കത്തില്‍ മറ്റ് ഏതൊരുജോലിയേക്കാളും വെല്ലുവിളിയും പിന്നീട് ആത്മസംതൃപ്തിയും നല്‍കുന്നതാണ് കാര്‍ഷിക രംഗം. മണ്ണിന്റെ മനസ്സറിഞ്ഞാല്‍ ഒന്നും വെറുതെയാവില്ല. കാര്‍ഷിക ജീവിതത്തോട് മുഖം തിരിക്കുന്നവര്‍ക്കെല്ലാം ഈ കുടുംബം നല്‍കുന്ന ജീവിതപാഠം മാതൃകയാണ്. ഒരു ജൈവ ലോകത്തെ വീണ്ടെടുത്തതു പോലെ മനോഹരമാണ് ഇവരുടെ ലോകം. ഒന്നിനോടും പരിഭവമില്ലാത്ത, തനി നാടന്‍ കര്‍ഷകന്റെ നന്മകള്‍ ഇവിടെ വിളയുന്നു.
http://www.mathrubhumi.com/agriculture/story-419139.html

2013 ഡിസംബർ 20, വെള്ളിയാഴ്‌ച

ഭക്ഷ്യ ആരോഗ്യ സ്വരാജ് സംസ്ഥാനതല ഏകോപനസമിതി

ഡിസംബര്‍ 28 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ 4 മണിവരെ
കോഴിക്കോട് ടൗണ്‍ ഹാളില്‍ 
അടുത്ത രണ്ടുമൂന്നു മാസത്തേക്കുള്ള കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കാനായി 
വീണ്ടും നമ്മള്‍ സംസ്ഥാനതലത്തില്‍ കൂടിച്ചേരുകയാണ്. 
ഡിസംബര്‍ 27,28,29 തീയ്യതികളില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ വച്ച് സംഘടിപ്പിച്ചിട്ടുള്ള നാട്ടുപൊലിമ കാര്‍ഷിക-ഭക്ഷ്യ പ്രദര്‍ശനത്തോടൊപ്പമാണ് കൂടിച്ചേരല്‍ സംഘടിപ്പിച്ചിട്ടുള്ളത്. കൂടിച്ചേരല്‍ ഡിസംബര്‍ 28 ശനിയാഴ്ച 
രാവിലെ 10 മണിമുതല്‍ 4 മണിവരെയാവും.
 വിവിധ ജില്ലകളില്‍ ഭക്ഷ്യ- ആരോഗ്യസ്വരാജ് കാമ്പയിനില്‍ പങ്കാളികളാവാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ള 
എല്ലാ പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളെ 
കൂടിച്ചേരലില്‍ പ്രതീക്ഷിക്കുന്നു.